മദ്യം കലർന്ന ജ്യൂസ് നൽകി അബോധാവസ്ഥയിലാക്കാൻ അയാൾ ശ്രമിച്ചു; കാസ്റ്റിംഗ് കൗച്ച് ദുരനുഭവം വെളിപ്പെടുത്തി രശ്മി ദേശായി

സിനിമാരംഗത്തും മറ്റും സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് കാസ്റ്റിംഗ് കൗച്ച്. നിരവധി താരങ്ങൾ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഹിന്ദി ടെലിവിഷൻ താരവും, ബിഗ് ബോസ് സീസൺ 13 മത്സരാർത്ഥിയുമായ രശ്മി ദേശായിയുടെ തുറന്നുപറച്ചിലാണ് ചർച്ചയാവുന്നത്.

ഒരു സിനിമയുമായി ബന്ധപ്പെട്ട് തന്നെ സംവിധായകൻ ഓഡിഷന് വിളിച്ചുവെന്നും അവിടെവെച്ച് ജ്യൂസിൽ മദ്യം കലർത്തി, അബോധാവസ്ഥയിലാക്കി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നുമാണ് രശ്മി പറയുന്നത്.

“ഒരു ദിവസം എന്നെ ഓഡീഷന് വേണ്ടി വിളിച്ചു. ഞാന്‍ വളരെയധികം സന്തോഷത്തോടേയും ആവേശത്തോടേയുമാണ് അവിടെ എത്തിയത്. പക്ഷെ അവിടെ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്യാമറ പോലും ഉണ്ടായിരുന്നു. പിന്നെ അയാള്‍ എനിക്ക് ജ്യൂസില്‍ മദ്യം കലര്‍ത്തി എന്നെ അബോധാവസ്ഥയിലാക്കാന്‍ നോക്കി.

എനിക്ക് താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ കുറേ നിര്‍ബന്ധിച്ച് മനസ് മാറ്റാന്‍ നോക്കി. രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ അവിടെ നിന്നും പുറത്ത് വരുന്നത്. നടന്നതെല്ലാം ഞാന്‍ അമ്മയോട് പറഞ്ഞു. അടുത്ത ദിവസം ഞങ്ങള്‍ അയാളെ വീണ്ടും കണ്ടു. അമ്മ അവന്റെ കരണത്തടിച്ചു

13 വര്‍ഷം മുമ്പ് കരിയര്‍ ആരംഭിക്കുമ്പോള്‍ എനിക്ക് യാതൊരു സിനിമാ പശ്ചാത്തലവുമില്ലായിരുന്നു. ഇന്‍ഡസ്ട്രിയിലെ ആരേയും അറിയില്ലായിരുന്നു. കാസ്റ്റിംഗ് കൗച്ചിന് സമ്മതിച്ചില്ലെങ്കില്‍ അവസരം കിട്ടില്ലെന്ന് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അയാളുടെ പേര് സൂരജ് എന്നായിരുന്നു. ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. ആദ്യം കണ്ടപ്പോള്‍ അയാള്‍ എന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ചോദിച്ചു. അതെന്താണെന്ന് എനിക്ക് അന്ന് മനസിലായില്ല.” എന്നാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രശ്മി ദേശായി പറഞ്ഞത്.

Latest Stories

ആര്‍എസ്എസ് ചിത്രത്തെ കുറിച്ച് പാട്ടിലൂടെ പ്രതികരിക്കും; ജാതീയത വിറ്റ് കാശാക്കുന്നില്ല, തന്റെ പാട്ടുകളില്‍ ജാതിയതയില്ലെന്ന് വേടന്‍

ഓസ്ട്രേലിയക്കെതിരെ അങ്ങനെ ചെയ്തപ്പോൾ ലഭിച്ചത് പീക്ക് ലെവൽ സംതൃപ്തി, അവന്മാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കി, വെളിപ്പെടുത്തി രോഹിത് ശർമ്മ

മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചവരുണ്ട് : മാധവ് സുരേഷ്

പിവി അന്‍വര്‍ ഇനി മുസ്ലീം ലീഗില്‍? അന്‍വറിനെ ഉള്‍പ്പെടുത്തേണ്ടത് ചര്‍ച്ചചെയ്യണം, അന്‍വര്‍ ഒരു ഫാക്ടറാണെന്ന് മുസ്ലീം ലീഗ്

'ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി വൈകി, മൗനത്തിന്റെ വാത്മീകി ആയിരുന്നു പിണറായി'; വി ഡി സതീശൻ

'മോദി ഗുജറാത്തിലെ മുസ്‌ലിം കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയയാൾ, മോദിയും നെതന്യാഹുവും കൂട്ടക്കൊല നടത്തിയവർ'; ചർച്ചയായി സൊഹ്‌റാൻ മംദാനിയുടെ മുൻ നിലപാട്

ലഹരി ഉപയോഗിച്ചതു കൊണ്ട് ഒരു നല്ല സിനിമയും കൃതിയും ഉണ്ടായിട്ടില്ല, അതൊരു തെറ്റായ ധാരണയാണ്‌ ; പൃഥ്വിരാജ്

എംആര്‍ അജിത്കുമാറിനെ വെട്ടി കേന്ദ്ര സര്‍ക്കാര്‍; സംസ്ഥാന സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഫലം കണ്ടില്ല, പൊലീസ് മേധാവിയ്ക്കുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടാതെ എഡിജിപി അജിത്കുമാര്‍

വെറും നാല് ക്യാച്ചല്ലേ അവൻ‌ വിട്ടുളളു, അതിനാണോ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്, യശസ്വി ജയ്സ്വാളിനെ പിന്തുണച്ച് മുൻ ക്രിക്കറ്റർ

ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി