അക്കാദമി പരാതിപ്പെട്ടിട്ടില്ല, പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടിരുന്നു: രഞ്ജിത്ത്

ഡെലിഗേറ്റ് പാസില്ലാതെ സംഘര്‍ഷമുണ്ടാക്കിയതിനാണ് പൊലീസ് കേസ് എടുത്തതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. അക്കാദമി പൊലീസിന് കംപ്ലെയ്ന്‍ന്റ് കൊടുത്തിട്ടില്ല. ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയ്ക്ക് പലര്‍ക്കും കയറാന്‍ പറ്റിയില്ല. അപ്പോള്‍ സംഘര്‍ഷം ഉണ്ടായി.

പൊലീസ് സ്വമേധയാ കേസ് എടുത്തതാണ്. ഇത്രയധികം ജനങ്ങള്‍ ഉള്ള സ്ഥലത്ത് ഒരു സംഘര്‍ഷം നടക്കുമ്പോള്‍ പൊലീസ് ഇടപെടും. എന്താണ് സംഭവിച്ചത് എന്നൊന്നും അക്കാദമിക്ക് അറിയില്ല. അക്കാദമി യാതൊരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല പ്രശ്‌നം പരിഹരിക്കാന്‍ താനും അക്കാദമി ചെയര്‍മാനും ഇടപെട്ടിരുന്നു എന്നാണ് രഞ്ജിത്ത് പറയുന്നത്.

പ്രതിഷേധക്കാര്‍ ഫെസ്റ്റിവല്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെന്നും പൊലീസ് ആരോപിക്കുന്നു. എന്നാല്‍ ഡെലിഗേറ്റ് പാസുണ്ടായിരുന്നു എന്നാണ് പ്രതി ചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കലാപക്കുറ്റം ചുമത്തിയാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.

പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്നും ഒപ്പമുണ്ടായിരുന്ന നവീന്‍ കിഷോര്‍ രക്തം തുപ്പിയെന്നും പ്രതിയാക്കപ്പെട്ട നിഹാരിക ആരോപിച്ചിരുന്നു. തിയേറ്ററിന് മുന്നില്‍ സംഘര്‍ഷമുണ്ടായതോടെ മ്യൂസിയം പൊലീസ് ആണ് കേസ് എടുത്തത്.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...