'ആ സിനിമക്ക് വേണ്ടി കഷ്ടപ്പെട്ട എന്നെ അയാൾ അന്ന് കരയിപ്പിച്ചാണ് ലൊക്കേഷനിൽ നിന്ന് ഇറക്കിവിട്ടത്'

കമ്മിഷണർ സിനിമയുടെ ഷൂട്ടിംഗ് സമയത്തുണ്ടായ വിഷമിപ്പിക്കുന്ന അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. തിരുവനന്തപുരം കോഴിക്കോട് എന്നി സ്ഥലങ്ങളിലായിരുന്നു കമ്മിഷണറിന്റെ ഷൂട്ടിങ്ങ് നടന്നത്.

കോഴിക്കോട് വെച്ച് ​ഇൻട്രോ ഷൂട്ടിങ്ങ് കഴിഞ്ഞ് ​ഗോഡൗൺ ഷൂട്ടിങ്ങിനായി സെറ്റ് അറേഞ്ച് ചെയ്യനായി താൻ പോയപ്പോൾ അഭിനേതാക്കൾ ഫ്രഷാകാനായി റൂമിലേയ്ക്ക് പോയി. പെട്ടന്ന് ചിത്രത്തിന്റെ നിർമ്മാതാവായ മണി വന്ന് തനോട് അവർ എന്തിയെ എന്ന് ചോദിച്ചു. അവർ റൂമിലേയ്ക്ക് പോയന്ന് പറഞ്ഞപ്പോൾ താൻ എന്തിനാണ് അവരെ പറ‍ഞ്ഞ് വിട്ടതെന്നും പറ്റില്ലെങ്കിൽ ജോലി നിർത്തി പോകാനുമാണ് അദ്ദേഹം തന്നോട് പറഞ്ഞത്.

താൻ ഇതിനെപ്പറ്റി ചിത്രത്തിന്റെ സംവിധായകനായ ഷാജി കെെലാസിനോട് പറ‍ഞ്ഞപ്പോൾ അദ്ദേഹം തന്നോട് തനിക്ക് ഇഷ്ടമുള്ളപോലെ ചെയ്യാനാണ് പറഞ്ഞത്. താൻ അവിടുന്ന് റൂമിലേയ്ക്ക് തിരിച്ച് പോന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹം വന്ന് ക്ഷമ പറഞ്ഞതിന് ശേഷമാണ് താൻ തിരിച്ച് ലൊക്കേഷനിൽ ചെന്നത്.

അതുപോലെ ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് തീർന്നപ്പോൾ തനിക്ക് പറഞ്ഞതിലും കുറവ് പ്രതിഫലമാണ് തന്നത്. അന്ന് ആ വാശിക്ക് താൻ അവിടുന്ന് ജനർദ്ദൻ അഭിനയിച്ച കമ്മീഷണർ എന്ന ചിത്രത്തിൻ്റെ കാസറ്റ്  അവിടുന്ന് എടുത്തോണ്ട് പോന്നുവെന്നും അവസാനം ഷാജി കെെലാസ് പറഞ്ഞതിന് ശേഷമാണ് കാസറ്റ് താൻ തിരിച്ച് കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക