"ഞാന്‍ വിചാരിച്ചത് പോലെ ഒരു ഗെയിം ആയിരുന്നില്ല, ആകെ ഒളിച്ചിരിക്കാനുള്ള സ്ഥലം ബാത്ത്‌റൂം, കുറച്ച് സമയം കഴിയുമ്പോള്‍ അവിടെയും ബിഗ് ബോസിന്റെ ശബ്ദം വരും"

ബിഗ് ബോസ് താന്‍ വിചാരിച്ചത് പോലെയുള്ള ഒരു ഗെയിം ആയിരുന്നില്ലെന്ന് ഭാഗ്യലക്ഷ്മി. താന്‍ പൊതുവില്‍ അത്ര ഒച്ചയും ബഹളവും ഉണ്ടാക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല. വീട്ടില്‍ പോലും അപ്പുറത്തും ഇപ്പുറത്തും ഉള്ളവര്‍ കേള്‍ക്കുമല്ലോ എന്ന് കരുതി പല വഴക്കുകളും നമ്മള്‍ ഒഴിവാക്കുകയോ ഒച്ച ഉയര്‍ത്താതിരിക്കുകയോ ചെയ്യും. എന്നാല്‍ അവിടെ ചെന്നപ്പോള്‍ കാണുന്നത് എങ്ങോട്ട് തിരിഞ്ഞാലും ക്യാമറകളാണ്.

അപ്പൊത്തന്നെ തനിക്ക് പേടിയായെന്നും അവര്‍ പറയുന്നു. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ഏത് രീതിയിലാകും എഡിറ്റ് ചെയ്ത് സമൂഹത്തിന് മുന്നിലേയ്ക്ക് എത്തിക്കുക എന്നറിയില്ല. പൊതുസമൂഹത്തിലും സമൂഹമാധ്യമത്തിലും എനിക്കെതിരെ വലിയ ചര്‍ച്ചകളാണ് നടന്ന് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഉറപ്പായിരുന്നു

ബിഗ് ബോസില്‍ നമുക്ക് ഒന്നും ഒളിയ്ക്കാനും മറയ്ക്കാനും സാധിക്കില്ല. കാരണം എല്ലായിടത്തും ക്യാമറയായിരുന്നല്ലോ. അവിടെയാകെയുള്ളത് ടാസ്‌ക്കുകളാണ്. അതാണ് ഒരു എന്റെര്‍ടെയിന്‍മെന്റ്. നമ്മള്‍ ഈ നിരന്തരം സംസാരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ആളുകളായതുകൊണ്ട് അത് ചെയ്യാതിരിക്കുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നും.

ബിഗ് ബോസില്‍ ആകെ ഒളിച്ചിരിക്കാനുള്ള സ്ഥലം ബാത്ത്റൂമാണ്. അതിലും കുറച്ച് സമയം കഴിയുമ്പോള്‍ ബിഗ് ബോസിന്റെ ശബ്ദം വരും, ഭാഗ്യലക്ഷ്മി എന്ന് പറഞ്ഞ്. അവിടെ നമ്മള്‍ അധ്വാനിച്ചാല്‍ മാത്രമേ ഭക്ഷണം പോലും കിട്ടൂ. എല്ലാദിവസവും രാവിലെ എണീക്കുമ്പോള്‍ എന്റെ ചിന്ത ഇവിടെ എന്താണ് സംഭവിക്കുക എന്നാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക