"പുരുഷൻ എന്ന നിലയിൽ അഭിമാനിക്കുന്നു; ഞാൻ ഒരു സ്ത്രീ വിരുദ്ധനല്ല"; വിവാദ പ്രസ്താവനയിൽ ന്യായീകരണവുമായി അലൻസിയർ

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് നടൻ അലൻസിയർ. പറഞ്ഞതിൽ സ്ത്രീ വിരുദ്ധതയില്ലെന്നും ഞാൻ ഒരു സ്ത്രീ വിരുദ്ധനല്ലെന്നും അലൻസിയർ പറഞ്ഞു.

ആൺ കരുത്തുള്ള പ്രതിമ വേണമെന്ന് പറഞ്ഞത് തന്റേടത്തോട് കൂടിയാണ്. ഒരു പുരുഷൻ എന്ന നിലയിൽ അഭിമാനിക്കുന്നു. അതിൽ ഒരു ലജ്ജയുമയില്ല,

കിട്ടിയ പുരസ്കാരം നടി പൌളി ചേച്ചിയ്ക്കാണ് ആദ്യം നല്കിയതെന്നും. അതൊക്കെ മനസിലാക്കാനുള്ള വിവേകം പെൺക്കൂട്ടായ്മക്ക് ഉണ്ടാവണമെന്നും അലൻസിയർ പറഞ്ഞു.

പുരുഷ ശരീരത്തിന് വേണ്ടി സംസാരിച്ചത് അമ്മയ്ക്ക് വേണ്ടിയാണ്, എന്തിനാണ് എല്ലാ വർഷവും ഒരേ ശില്പം തന്നെ നല്കുന്നത് എന്നാണ് താൻ ചോദിച്ചത് എന്നുമാണ് അലൻസിയർ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലെ വിശദീകരണം.

ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലാണ് സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ ശില്പം തരണമെന്നും, ആൺ കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ശില്പം തരണമെന്നുമുള്ള  വിവാദ പ്രസ്താവനയുമായി അലൻസിയർ രംഗത്ത് വന്നത്.

നിരവധി വിമർശനങ്ങളാണ് അലൻസിയർക്കെതിതിരെ ചലച്ചിത്ര മേഖലയിൽ നിന്ന് തന്നെ വരുന്നത്. ഇയാൾക്കെതിരെ മുൻപ് ‘മീ റ്റൂ’ ആരോപണവും ഉയർന്നിരുന്നു. അപ്പൻ  എന്ന സിനിമയിലെ അഭിനയത്തിനാണ് അലൻസിയർക്ക് സംസ്ഥാന സർക്കാറിന്റെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം