സിനിമയിൽ പ്രതിഫലം കണക്ക് പറഞ്ഞ് വാങ്ങുന്നവരാണ് കൂടുതലും.., ആ നടനുമായി തർക്കം വരെയുണ്ടായിട്ടുണ്ട്...! നിർമ്മാതാവ്

മലയാള സിനിമയുടെ എക്കാലത്തെയും അതുല്യ പ്രതിഭയാണ് നടൻ നെടുമുടി വേണു. കഥ സംവിധാനം കുഞ്ചാക്കോ എന്ന സിനിമയിൽ നെടുമുടി വേണു അഭിനയിക്കാൻ വന്നപ്പോൾ ഉണ്ടായ തർക്കത്തെ കുറിച്ച് നിർമ്മാതാവ് മനോജ്‌ രാംസിങ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം സിനിമ മേഖലയിലെ പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചത്.

നൽകുന്ന പ്രതിഫലം കുറ‍ഞ്ഞ് പോയെന്ന് പരാതി പറയുന്നവരാണ് മിക്കവരും. എന്നാൽ അതിൽ നിന്ന് തനിക്ക് വ്യത്യസ്തരായി തോന്നിയത് രണ്ട് പേരെയാണ് ഒന്ന് നെടുമുടി വേണുവും മറ്റൊന്ന് ശ്രീനിവാസനും. താൻ നിർമ്മിച്ച കഥ സംവിധാനം കുഞ്ചാക്കോ എന്ന ചിത്രത്തിൽ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പതിനഞ്ച് ദിവസമായിരുന്നു ഷൂട്ടിങ്ങ്.

ഇടയ്ക്കിടയ്ക്ക് താൻ അദ്ദേഹത്തിന് പണം നൽകിയിരുന്നെങ്കിലും സിനിമയുടെ പാക്കപ്പിന്റെ അന്നാണ് അദ്ദേഹത്തിന്റെ പ്രതിഫലത്തെക്കുറിച്ച് താൻ നേരിട്ട് സംസാരിക്കുന്നത്. അന്ന് അദ്ദേഹം എത്രരൂപ തനിക്ക് അയച്ചു എന്നാണ് ആദ്യം ചോദിച്ചത്. മൂന്ന് ലക്ഷമെന്ന് താൻ മറുപടി പറഞ്ഞപ്പോൾ,  ഇനി തനിക്ക് രണ്ട് ലക്ഷം രൂപ കൂടി മതി എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് അദ്ദേഹം വാങ്ങിയിരുന്ന പ്രതിഫലം അതിൽ കൂടുതലായിരുന്നുവെന്നും മനോജ് പറഞ്ഞു.

ഷൂട്ടിങ്ങും, ഡബ്ബിങ്ങും കഴിഞ്ഞ് അദ്ദേഹത്തിന് ബാക്കി പണം നൽകിയപ്പോൾ ഇത് വേണ്ടയിരുന്നെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മനോജ് പറയുന്നു. പണത്തിന് കണക്ക് പറയുന്ന കൂട്ടത്തിലല്ല അദ്ദേഹം. ശ്രീനിവാസനും അങ്ങനെ തന്നെയാണ്. അദ്ദേഹം അഭിനയത്തിലേയ്ക്ക്  വന്ന സമയത്ത് വളരെ തുച്ഛമായ വരുമാനമായിരുന്നു ലഭിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ