സിനിമയിൽ പ്രതിഫലം കണക്ക് പറഞ്ഞ് വാങ്ങുന്നവരാണ് കൂടുതലും.., ആ നടനുമായി തർക്കം വരെയുണ്ടായിട്ടുണ്ട്...! നിർമ്മാതാവ്

മലയാള സിനിമയുടെ എക്കാലത്തെയും അതുല്യ പ്രതിഭയാണ് നടൻ നെടുമുടി വേണു. കഥ സംവിധാനം കുഞ്ചാക്കോ എന്ന സിനിമയിൽ നെടുമുടി വേണു അഭിനയിക്കാൻ വന്നപ്പോൾ ഉണ്ടായ തർക്കത്തെ കുറിച്ച് നിർമ്മാതാവ് മനോജ്‌ രാംസിങ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം സിനിമ മേഖലയിലെ പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചത്.

നൽകുന്ന പ്രതിഫലം കുറ‍ഞ്ഞ് പോയെന്ന് പരാതി പറയുന്നവരാണ് മിക്കവരും. എന്നാൽ അതിൽ നിന്ന് തനിക്ക് വ്യത്യസ്തരായി തോന്നിയത് രണ്ട് പേരെയാണ് ഒന്ന് നെടുമുടി വേണുവും മറ്റൊന്ന് ശ്രീനിവാസനും. താൻ നിർമ്മിച്ച കഥ സംവിധാനം കുഞ്ചാക്കോ എന്ന ചിത്രത്തിൽ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പതിനഞ്ച് ദിവസമായിരുന്നു ഷൂട്ടിങ്ങ്.

ഇടയ്ക്കിടയ്ക്ക് താൻ അദ്ദേഹത്തിന് പണം നൽകിയിരുന്നെങ്കിലും സിനിമയുടെ പാക്കപ്പിന്റെ അന്നാണ് അദ്ദേഹത്തിന്റെ പ്രതിഫലത്തെക്കുറിച്ച് താൻ നേരിട്ട് സംസാരിക്കുന്നത്. അന്ന് അദ്ദേഹം എത്രരൂപ തനിക്ക് അയച്ചു എന്നാണ് ആദ്യം ചോദിച്ചത്. മൂന്ന് ലക്ഷമെന്ന് താൻ മറുപടി പറഞ്ഞപ്പോൾ,  ഇനി തനിക്ക് രണ്ട് ലക്ഷം രൂപ കൂടി മതി എന്നാണ് അദ്ദേഹം പറഞ്ഞത്. അന്ന് അദ്ദേഹം വാങ്ങിയിരുന്ന പ്രതിഫലം അതിൽ കൂടുതലായിരുന്നുവെന്നും മനോജ് പറഞ്ഞു.

ഷൂട്ടിങ്ങും, ഡബ്ബിങ്ങും കഴിഞ്ഞ് അദ്ദേഹത്തിന് ബാക്കി പണം നൽകിയപ്പോൾ ഇത് വേണ്ടയിരുന്നെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മനോജ് പറയുന്നു. പണത്തിന് കണക്ക് പറയുന്ന കൂട്ടത്തിലല്ല അദ്ദേഹം. ശ്രീനിവാസനും അങ്ങനെ തന്നെയാണ്. അദ്ദേഹം അഭിനയത്തിലേയ്ക്ക്  വന്ന സമയത്ത് വളരെ തുച്ഛമായ വരുമാനമായിരുന്നു ലഭിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി