ഡേറ്റ് തരാം പക്ഷേ താമസിച്ചേ വരൂ, ഇഷ്ടമുണ്ടെങ്കില്‍ തന്നെ വെച്ചാല്‍ മതിയെന്ന് മധു പറയും; വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

പിഎന്‍ സുന്ദരം സംവിധാനം ചെയ്ത ചിത്രം അപരാധി 1975 ലാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ നടന്‍ മധുവും വേഷമിട്ടിരുന്നു. ഇപ്പോഴിതാ അന്ന് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന കല്ലിയൂര്‍ ശശി നടന്‍ മധുവിന്റെ സ്വഭാവ സവിശേഷതകളെ കുറിച്ച് ആരാധകരുമായി പങ്കുവെയ്ക്കുകയാണ്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് നിര്‍മാതാവ് കൂടിയായ ശശി സിനിമാ വിശേഷങ്ങള്‍ പറയുന്നത്.

ഹോട്ടലിലാണ് നടീനടന്മാര്‍ താമസമെങ്കില്‍ എല്ലാവരെയും റിസപ്ഷനില്‍ നിന്ന് ഒരുമിച്ച് വിളിച്ച് നമ്മള്‍ തിരക്ക് കൂട്ടും. വണ്ടി റെഡിയാണ്, വേഗം വരാന്‍ പറയും. മധു സാറിന്റെ ഒക്കെ അടുത്ത് അത്രയങ്ങ് പറയാന്‍ പറ്റില്ല. ലേശം റൂഡ് ആണ്. പ്രേംനസീറിനോട് പിന്നെ അങ്ങനെ പറയേണ്ട ആവശ്യം പോലുമില്ല. ഏഴ് മണിക്കാണ് ഷൂട്ടെങ്കില്‍ ആറരയ്ക്ക് മുമ്പേ അദ്ദേഹം റെഡിയായിരിക്കും. വണ്ടി റെഡിയാണെന്ന് അറിയിച്ചാല്‍ മാത്രം മതിയാകും. മധു സാര്‍ ലേറ്റ് ആവും. അതോണ്ട് രാവിലെ തന്നെ പുള്ളിയുടെ സീനൊന്നും പ്ലാന്‍ ചെയ്യില്ല.

എന്നെ വേണമെങ്കില്‍ വിളിച്ചാല്‍ മതി എന്ന ഘട്ടം എത്തിയപ്പോള്‍ അദ്ദേഹം ഒരു കണ്ടീഷന്‍ വെച്ചിരുന്നു. സിനിമ ബുക്ക് ചെയ്യാന്‍ വരുന്നവരോട് ഡേറ്റ് താരം. പക്ഷേ ഞാന്‍ പതിനൊന്ന് മണിക്കോ പന്ത്രണ്ടിനോ മാത്രമേ ലൊക്കേഷനില്‍ എത്തുകയുള്ളു. അതിന് മുമ്പേ എന്നെ വേണമെന്ന് ഉണ്ടെങ്കില്‍ വേറെ ആളെ വെച്ചോ. ആ ഒരു രീതിയിലെ പ്ലാന്‍ ചെയ്യാവു. ഇഷ്ടമുണ്ടെങ്കില്‍ എന്നെ വെച്ചാല്‍ മതിയെന്ന് പറഞ്ഞിരുന്നു. മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേഗം പോവണ്ട അത്യാവശ്യ സാഹചര്യങ്ങളെ കുറിച്ച് തലേദിവസം പറഞ്ഞാല്‍ പുള്ളി എങ്ങനെ എങ്കിലും രാവിലെ എത്തും. ശശി പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി