ഗോസിപ്പുകള്‍ സത്യമായിരുന്നെങ്കില്‍ എന്ന് തോന്നി: പ്രിയ വാര്യര്‍

തന്റെ പേരില്‍ കേട്ട ഗോസിപ്പുകള്‍ ശരിയായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടെന്ന് നടി പ്രിയാ വാര്യര്‍. അഡാര്‍ ലൗവിലെ കണ്ണിറുക്കല്‍ വൈറലായതിന് ് ശേഷം വാര്‍ത്തകളില്‍ നിറഞ്ഞത് തന്നെ നേരിട്ട് വലിയ രീതിയില്‍ ബാധിച്ചിട്ടില്ലെന്നാണ് പ്രിയ പറയുന്നത്.

‘ഇതെല്ലാം വായിച്ച് അറിയുന്നു കേട്ട് അറിയുന്നു എന്നതിനപ്പുറം ഇതൊന്നും നേരിട്ട് ബാധിച്ചിട്ടില്ല. ഞാന്‍ ആ സിനിമ ചൂസ് ചെയ്യുമ്പോള്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഞാന്‍ ഒരു സിനിമാ ബാക്ക്ഗ്രൗണ്ടും ഇല്ലാതെ വന്നൊരാളാണ്. യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ഗൈഡ് ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല,’

‘അങ്ങനെ ഒരു 18 -മത്തെ വയസില്‍ തുടങ്ങുമ്പോള്‍ പേരന്റ്സുമായി മാത്രം ഡിസ്‌കസ് ചെയ്തിട്ടാണ് അത് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അപ്പോള്‍ സിനിമ വര്‍ക്ക് ആവുമോ ഇല്ലയോ എന്നുള്ള ജഡ്ജ്മെന്റ് ഒന്നുമില്ലായിരുന്നു. നമ്മുക്ക് പറഞ്ഞു തരാനും ആരുമില്ല. അപ്പോള്‍ നമ്മള്‍ സ്വന്തമായി അങ്ങനെയുള്ള തീരുമാനങ്ങള്‍ എടുത്ത് വന്നത്. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും ആ തെറ്റുകളില്‍ നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്,’

‘എന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ ആയാലും ഗോസിപ്പുകള്‍ ആയാലും ഞാന്‍ ഏറ്റവും അവസാനമാണ് അറിയാറുള്ളത്. ഞാന്‍ അങ്ങനെ ഭയങ്കര അപ്ഡേറ്റഡ് ആയൊരു ആളല്ല. സോഷ്യല്‍ മീഡിയ ആണെങ്കില്‍ പോലും വളരെ മിനിമല്‍ ആയിട്ട് ഉപയോഗിക്കുന്ന ആളാണ്. പ്രിയ വാര്യര്‍ പറഞ്ഞു.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഫോര്‍ ഇയേഴ്‌സ് എന്ന ചിത്രത്തിലൂടെ ് പ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ക്യമ്പസ് പ്രണയ കഥ പറയുന്ന ചിത്രത്തില്‍ ജൂണ്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സര്‍ജാനോ ഖാലിദാണ് നായകനാകുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക