അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്. ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ നിഖില വിമലും അനശ്വര രാജനുമാണ് നായികമാരായെത്തുന്നത്. കൂടാതെ തമിഴ് താരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി- എന്റർടൈനർ ഴോണറിലാണ് ചിത്രമെത്തുന്നത്. ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ മലയാള ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ.

കോമഡി എന്റർടൈനർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. വെട്ടം സിനിമയുടെ ക്ലൈമാക്സ് പോലെ ചിത്രത്തിലെ എല്ലാ പ്രധാന താരങ്ങളും ഒരുമിച്ച് വരുന്ന ഒരു ക്ലൈമാക്സ് ആണ് ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിനുമെന്നാണ് പൃഥ്വി പറയുന്നത്.

“ഈ സിനിമയുടെ ക്ലൈമാക്‌സിൽ ഇതിലെ എല്ലാ ആർട്ടിസ്റ്റുകളും ഒരുമിച്ച് ഒരു സ്ക്രീനിൽ വരുന്ന സീനുണ്ട്. ഗുരുവായൂരമ്പലത്തിൽ നടക്കുന്ന ക്ലൈമാക്‌സാണ് അത്. യഥാർത്ഥ അമ്പലത്തിൽ ഷൂട്ടിങ്ങിന് അനുമതി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ സീനിനായി ഞങ്ങൾ എറണാകുളത്ത് ഒരു സെറ്റിടുകയായിരുന്നു ചെയ്‌തത്.

കുറച്ച് ഉള്ളിലേക്കുള്ള സ്ഥലത്ത് വെച്ചായിരുന്നു ഷൂട്ട് നടന്നത്. അതുകൊണ്ട് ആർട്ടിസ്റ്റുകളാരും ബ്രേക്ക് കിട്ടുമ്പോൾ കാരവാനിലേക്ക് പോവില്ലായിരുന്നു. എല്ലാവരും ലൊക്കേഷനിൽ തന്നെയിരിക്കും. അങ്ങനെ ഒരു ദിവസം ബ്രേക്ക് ടൈമിൽ എല്ലാവരും ഇരുന്ന് പരസ്പ‌രം സംസാരിക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് ഓർമ വന്നത് എന്റെ കരിയറിന്റെ ആദ്യകാലമായിരുന്നു. അന്ന് കാരവനൊന്നും ഇല്ലാത്ത സമയമായിരുന്നു.

2000 മുതൽ 2005 വരെയൊക്കെയുള്ള കാലഘട്ടത്തെ കുറിച്ചാണ് ഞാൻ ഈ പറയുന്നത്. ആ സമയത്തൊക്കെയാണ് ബ്രേക്കിൻ്റെ സമയത്ത് എല്ലാവരും ഒരുമിച്ചിരുന്ന് വർത്തമാനം പറയാറുള്ളത്. ഈ സിനിമയിൽ എല്ലാ ആർട്ടിസ്റ്റുകളും ഒരുമിച്ച് സ്ക്രീനിൽ വരുന്ന വലിയൊരു ക്ലൈമാക്‌സാണ്. അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു. അതുപോലെ ഫുൾ ഓൺ എൻ്റർടൈനർ തന്നെയായിരിക്കും ഈ സിനിമയുടെ ക്ലൈമാക്‌സും.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.

കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ്  തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണിത്

ജഗദീഷ്, ബൈജു, ഇർഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ. യു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ അങ്കിത് മേനോൻ ആണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ