അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്. ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ നിഖില വിമലും അനശ്വര രാജനുമാണ് നായികമാരായെത്തുന്നത്. കൂടാതെ തമിഴ് താരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി- എന്റർടൈനർ ഴോണറിലാണ് ചിത്രമെത്തുന്നത്. ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ മലയാള ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ.

കോമഡി എന്റർടൈനർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. വെട്ടം സിനിമയുടെ ക്ലൈമാക്സ് പോലെ ചിത്രത്തിലെ എല്ലാ പ്രധാന താരങ്ങളും ഒരുമിച്ച് വരുന്ന ഒരു ക്ലൈമാക്സ് ആണ് ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിനുമെന്നാണ് പൃഥ്വി പറയുന്നത്.

“ഈ സിനിമയുടെ ക്ലൈമാക്‌സിൽ ഇതിലെ എല്ലാ ആർട്ടിസ്റ്റുകളും ഒരുമിച്ച് ഒരു സ്ക്രീനിൽ വരുന്ന സീനുണ്ട്. ഗുരുവായൂരമ്പലത്തിൽ നടക്കുന്ന ക്ലൈമാക്‌സാണ് അത്. യഥാർത്ഥ അമ്പലത്തിൽ ഷൂട്ടിങ്ങിന് അനുമതി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ സീനിനായി ഞങ്ങൾ എറണാകുളത്ത് ഒരു സെറ്റിടുകയായിരുന്നു ചെയ്‌തത്.

കുറച്ച് ഉള്ളിലേക്കുള്ള സ്ഥലത്ത് വെച്ചായിരുന്നു ഷൂട്ട് നടന്നത്. അതുകൊണ്ട് ആർട്ടിസ്റ്റുകളാരും ബ്രേക്ക് കിട്ടുമ്പോൾ കാരവാനിലേക്ക് പോവില്ലായിരുന്നു. എല്ലാവരും ലൊക്കേഷനിൽ തന്നെയിരിക്കും. അങ്ങനെ ഒരു ദിവസം ബ്രേക്ക് ടൈമിൽ എല്ലാവരും ഇരുന്ന് പരസ്പ‌രം സംസാരിക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് ഓർമ വന്നത് എന്റെ കരിയറിന്റെ ആദ്യകാലമായിരുന്നു. അന്ന് കാരവനൊന്നും ഇല്ലാത്ത സമയമായിരുന്നു.

2000 മുതൽ 2005 വരെയൊക്കെയുള്ള കാലഘട്ടത്തെ കുറിച്ചാണ് ഞാൻ ഈ പറയുന്നത്. ആ സമയത്തൊക്കെയാണ് ബ്രേക്കിൻ്റെ സമയത്ത് എല്ലാവരും ഒരുമിച്ചിരുന്ന് വർത്തമാനം പറയാറുള്ളത്. ഈ സിനിമയിൽ എല്ലാ ആർട്ടിസ്റ്റുകളും ഒരുമിച്ച് സ്ക്രീനിൽ വരുന്ന വലിയൊരു ക്ലൈമാക്‌സാണ്. അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു. അതുപോലെ ഫുൾ ഓൺ എൻ്റർടൈനർ തന്നെയായിരിക്കും ഈ സിനിമയുടെ ക്ലൈമാക്‌സും.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.

കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ്  തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണിത്

ജഗദീഷ്, ബൈജു, ഇർഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ. യു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ അങ്കിത് മേനോൻ ആണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ