അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്. ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ നിഖില വിമലും അനശ്വര രാജനുമാണ് നായികമാരായെത്തുന്നത്. കൂടാതെ തമിഴ് താരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി- എന്റർടൈനർ ഴോണറിലാണ് ചിത്രമെത്തുന്നത്. ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ മലയാള ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ.

കോമഡി എന്റർടൈനർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. വെട്ടം സിനിമയുടെ ക്ലൈമാക്സ് പോലെ ചിത്രത്തിലെ എല്ലാ പ്രധാന താരങ്ങളും ഒരുമിച്ച് വരുന്ന ഒരു ക്ലൈമാക്സ് ആണ് ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിനുമെന്നാണ് പൃഥ്വി പറയുന്നത്.

“ഈ സിനിമയുടെ ക്ലൈമാക്‌സിൽ ഇതിലെ എല്ലാ ആർട്ടിസ്റ്റുകളും ഒരുമിച്ച് ഒരു സ്ക്രീനിൽ വരുന്ന സീനുണ്ട്. ഗുരുവായൂരമ്പലത്തിൽ നടക്കുന്ന ക്ലൈമാക്‌സാണ് അത്. യഥാർത്ഥ അമ്പലത്തിൽ ഷൂട്ടിങ്ങിന് അനുമതി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ സീനിനായി ഞങ്ങൾ എറണാകുളത്ത് ഒരു സെറ്റിടുകയായിരുന്നു ചെയ്‌തത്.

കുറച്ച് ഉള്ളിലേക്കുള്ള സ്ഥലത്ത് വെച്ചായിരുന്നു ഷൂട്ട് നടന്നത്. അതുകൊണ്ട് ആർട്ടിസ്റ്റുകളാരും ബ്രേക്ക് കിട്ടുമ്പോൾ കാരവാനിലേക്ക് പോവില്ലായിരുന്നു. എല്ലാവരും ലൊക്കേഷനിൽ തന്നെയിരിക്കും. അങ്ങനെ ഒരു ദിവസം ബ്രേക്ക് ടൈമിൽ എല്ലാവരും ഇരുന്ന് പരസ്പ‌രം സംസാരിക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് ഓർമ വന്നത് എന്റെ കരിയറിന്റെ ആദ്യകാലമായിരുന്നു. അന്ന് കാരവനൊന്നും ഇല്ലാത്ത സമയമായിരുന്നു.

2000 മുതൽ 2005 വരെയൊക്കെയുള്ള കാലഘട്ടത്തെ കുറിച്ചാണ് ഞാൻ ഈ പറയുന്നത്. ആ സമയത്തൊക്കെയാണ് ബ്രേക്കിൻ്റെ സമയത്ത് എല്ലാവരും ഒരുമിച്ചിരുന്ന് വർത്തമാനം പറയാറുള്ളത്. ഈ സിനിമയിൽ എല്ലാ ആർട്ടിസ്റ്റുകളും ഒരുമിച്ച് സ്ക്രീനിൽ വരുന്ന വലിയൊരു ക്ലൈമാക്‌സാണ്. അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു. അതുപോലെ ഫുൾ ഓൺ എൻ്റർടൈനർ തന്നെയായിരിക്കും ഈ സിനിമയുടെ ക്ലൈമാക്‌സും.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.

കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ്  തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണിത്

ജഗദീഷ്, ബൈജു, ഇർഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ. യു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ അങ്കിത് മേനോൻ ആണ്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി