ശോ കളി നേരിട്ട് കാണാന്‍ പോകാമായിരുന്നു എന്ന് തോന്നി, എന്തൊരു കളിക്കാരനാണ് എംബാപെ: പൃഥ്വിരാജ്

ഫിഫ വേള്‍ഡ് കപ്പ് ഫൈനല്‍ കാണാന്‍ പോകാനുള്ള സാഹചര്യമുണ്ടായിട്ടും താന്‍ മിസ് ആക്കി കളഞ്ഞതാണെന്ന നിരാശ പങ്കുവച്ച് പൃഥ്വിരാജ്. കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഫുട്‌ബോള്‍ മത്സരമാണ് ഫൈനലില്‍ കണ്ടത്. ഇനി ഒരു പത്ത് വര്‍ഷക്കാലത്തേക്ക് നമ്മള്‍ കേള്‍ക്കാന്‍ പോകുന്നത് എംബാപെ എന്ന പേരായിരിക്കുമെന്നും പൃഥ്വിരാജ് പറയുന്നു.

”ഞാന്‍ അത്ര വലിയ സോക്കര്‍ ഫാന്‍ അല്ല. ഇന്നലെ കളിയുടെ ഫൈനല്‍ ഞാന്‍ കണ്ടു. എനിക്ക് നേരിട്ട് കളി കാണാന്‍ പോകാനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഒരു കളി കാണാന്‍ വേണ്ടി പോയിട്ട് വരണ്ടേ എന്ന് കരുതി വേണ്ടെന്നു വച്ചു. പക്ഷേ കളി കണ്ടു കൊണ്ടിരുന്നപ്പോള്‍ ശോ കളി നേരിട്ട് കാണാന്‍ പോകാമായിരുന്നു എന്ന് തോന്നി.”

”ഏറ്റവും മികച്ച ഫൈനലുകളില്‍ ഒന്നായിരുന്നു അത്. മെസി എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍ ആണ്. ദൈവം അനുഗ്രഹിച്ച കഴിവുകളുള്ള താരമാണ് അദ്ദേഹം. പക്ഷേ എനിക്ക് തോന്നുന്നത് അടുത്ത പത്തു വര്‍ഷക്കാലം എംബാപെ എന്ന പേരായിരിക്കാം നമ്മള്‍ കൂടുതല്‍ കേള്‍ക്കാന്‍ പോകുന്നത്. എന്തൊരു കളിക്കാരനാണ് എംബാപെ” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

ലോകഫുട്‌ബോളിലെ രാജാക്കന്മാര്‍ മെസിയും എംബാപ്പയും കളം നിറഞ്ഞ രാവില്‍ പെനാല്‍റ്റി ആവേശത്തിനൊടുവില്‍ ഫ്രാന്‍സിനെ തകര്‍ത്തെറിഞ്ഞ്ാണ് അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക സമയത്തും 3 -3 ന് അവസാനിച്ച കളിയില്‍ പെനാല്‍റ്റിയില്‍ 4-2ന് ആണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക