ഷാരൂഖ് ഖാനെപ്പോലെയുള്ള ഒരു മുതിർന്ന താരവുമായി ഒരു സിനിമാ നിർമ്മാതാവും ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ല..; സലാർ റിലീസിനെ കുറിച്ച് പ്രശാന്ത് നീൽ

ഡിസംബർ 22 ന് ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ ക്ലാഷ് റിലീസ് സംഭവിക്കാൻ പോവുകയാണ്. സമീപകാലത്തൊന്നും ഇത്രയും വലിയ പ്രീ റിലീസ് ഹൈപ്പിൽ വരുന്ന ചിത്രങ്ങൾ ഉണ്ടായിട്ടില്ല. ഷാരൂഖ് ഖാൻ- രാജ്കുമാർ ഹിരാനി ചിത്രം ഡങ്കിയും പ്രശാന്ത് നീൽ- പ്രഭാസ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന ‘സലാറു’മാണ് ആ രണ്ട് ചിത്രങ്ങൾ.

ഇന്ത്യൻ സിനിമയിൽ ആമുഖങ്ങൾ ആവശ്യമില്ലാത്ത സംവിധായകനാണ് രാജ്കുമാർ ഹിരാനി. ‘മുന്ന ഭായ് എംബിബിഎസ്’, ‘3 ഇഡിയറ്റ്സ്’,’പികെ’, എന്നീ മൂന്ന് ചിത്രങ്ങൾ മാത്രം മതി ഹിരാനിയിലെ പ്രതിഭയെ തിരിച്ചറിയാൻ. ഹിരാനിയുടെ കൂടെ ബോക്സ്ഓഫീസ് റെക്കോർഡുകൾ അടക്കിഭരിക്കുന്ന താരമായ ഷാരൂഖ് ഖാൻ കൂടി ചേരുമ്പോൾ ‘ഡങ്കി’ക്ക് കിട്ടുന്ന ഹൈപ്പ് ചെറുതല്ല.

അതേസമയം കെജിഎഫ് സിനിമകളിലൂടെ പ്രശസ്തനായ സംവിധായകനാണ് പ്രശാന്ത് നീൽ. വെറും രണ്ട് സിനിമകൾ കൊണ്ടാണ് ഇന്ത്യയൊട്ടാകെ പ്രശാന്ത് നീൽ ആരാധകരെ സൃഷ്ടിച്ചിരിക്കുന്നത്. ബാഹുബലിക്ക് ശേഷം നല്ല ഒരു തിരിച്ചുവരവിന് കൂടിയാണ് പ്രഭാസ് സലാറിലൂടെ ലക്ഷ്യം വെക്കുന്നത്. കൂടെ വില്ലനായി മലയാളത്തിൽ നിന്നും പൃഥ്വിരാജ് സുകുമാരൻ കൂടിയെത്തുമ്പോൾ വലിയ പ്രതീക്ഷകളാണ് സലാറിൽ പ്രേക്ഷകർ അർപ്പിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ ആദ്യ ദിവസത്തെ റിപ്പോർട്ടുകൾ സിനിമയുടെ കളക്ഷനെയും മറ്റ് കാര്യങ്ങളെയും എന്തായാലും സ്വാധീനിക്കുമെന്ന് ഉറപ്പാണ്.  എന്നാൽ ഷാരൂഖ് ഖാൻ- രാജ്കുമാർ ഹിരാനി ചിത്രം ഡങ്കിയുമായി സലാർ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നതിൽ തനിക്ക് ഭയമില്ലെന്നാണ് പ്രശാന്ത് നീൽ പറയുന്നത്. എന്നാൽ പ്രേക്ഷകർക്ക് ചിത്രം ഇഷ്ടമാവുമോ എന്നാണ് തന്റെ പ്രധാന ആശങ്കയെന്നും പ്രശാന്ത് നീൽ കൂട്ടിച്ചേർത്തു.

“രാജ്കുമാർ ഹിരാനി എന്റെ പ്രിയപ്പെട്ട സംവിധായകനാണ്. വളരെ വലിയ സിനിമയാണ് അവർ പുരത്തിറക്കുന്നത് എന്നാണ് ഞാൻ മനസിലാക്കുന്നത്. ഒരേ ദിവസം റിലീസ് ഡേറ്റ് വന്നത് യാദൃശ്ചികമായാണ്. ഷാരൂഖ് ഖാനെപ്പോലെയുള്ള ഒരു മുതിർന്ന താരവുമായി ഒരു സിനിമാ നിർമ്മാതാവും ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നില്ല. ആർക്കായാലും അവരുടെ റിലീസ് തീയതി മറ്റൊരാളുടെ തീയതിയിലേക്ക് മാറ്റുന്നത് വളരെ അസുഖകരമായ സാഹചര്യമാണ്. ഒരു വർഷം മുൻപ് തന്നെ സലാറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. അതിൽ എന്റെ പങ്കാളിത്തമില്ല, പ്രൊഡക്ഷൻ ടീമാണ് അതൊക്കെ തീരുമാനിക്കുന്നത്” എന്നാണ് ഡങ്കി- സലാർ ക്ലാഷ് റിലീസുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് നീൽ പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം