എന്നെപ്പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഇവിടെ ഫെയർ പ്ലേ ഇല്ലാത്തത്, അത് പുതിയ ആളുകൾക്ക് അവസരം കൊടുക്കില്ല: പ്രകാശ് രാജ്

ശക്തമായ കഥാപാത്രങ്ങൾക്കപ്പുറത്ത് എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുകളും രാഷ്ട്രീയവും ഉള്ള താരമാണ് പ്രകാശ് രാജ്. ഇപ്പോഴിതാ സിനിമയിലേക്ക് വരുന്ന യുവാക്കൾക്ക് ചില നിർദ്ദേശങ്ങളും മറ്റും നൽകുകയാണ് പ്രകാശ് രാജ്.

ഒരാളുടെ മേഖല സിനിമയാണെന്ന് തിരഞ്ഞെടുക്കേണ്ടത് ആ വ്യക്തി തന്നെയാണെന്നും, എല്ലാവർക്കും മെന്റേഴ്സിനെ കണ്ടെത്താൻ കഴിയില്ലെന്നുമാണ് പ്രകാശ് രാജ് പറയുന്നത്. കൂടാതെ ആളുകൾ ഇപ്പോൾ ജനപ്രിയ അഭിനേതാക്കളെ മാത്രമല്ല സ്വീകരിക്കുന്നതെന്നും, നല്ല കഥ പറയുന്ന ഏതൊരാളും ഇന്ന് ജനപ്രിയനാകുമെന്നും പ്രകാശ് രാജ് പറയുന്നു.

“നിങ്ങൾ സിനിമയിൽ എത്താൻ യോഗ്യനാണ് എന്ന് നിങ്ങളോട് ആര് പറയും? നിങ്ങൾ വേണ്ടത്ര യോഗ്യനാണെന്ന് ആരെങ്കിലും മനസിലാക്കി തരുമോ? നിങ്ങളെ തയ്യാറാക്കിയെടുക്കുമോ? അതിനായി വാർത്തെടുക്കുമോ?. നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്, നിങ്ങൾ സിനിമയിൽ എവിടെ എത്തണമെന്ന് അല്ലെങ്കിൽ എങ്ങനെ മറ്റുള്ളവരെപ്പോലെ ജനപ്രിയനാകണമെന്ന്. നിങ്ങളുടെ അജണ്ട എന്താവണമെന്ന്?

എന്നെപ്പോലുള്ള, കോടിക്കണക്കിനാളുകളിൽ ചിലർക്ക് മാത്രമേ കൃത്യമായ മെന്റേഴ്സിനെ കണ്ടേത്താനാകു. ഞാൻ കെ ബാലചന്ദറിനെ കണ്ടെത്തി. അത് ഞാൻ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. അതിൽ എല്ലാ ക്രെഡിറ്റും എനിക്കു തന്നെയാണ്, കാരണം ഞാൻ എനിക്ക് ലഭിച്ച അവസരം കൃത്യമായി ഉപയോഗിച്ചു. എനിക്ക് ലഭിച്ചിരുന്ന ഓരോ അവസരങ്ങളും ഓരോ വേദികളും എനിക്ക് അടുത്ത 10 സിനിമ നൽകുമോ എന്ന് ഞാൻ ചിന്തിക്കും.

എന്നെപ്പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഇവിടെ ഫെയർ പ്ലേ ഇല്ലാത്തത്, ഞങ്ങൾ ഒരു കുത്തക സൃഷ്ടിച്ചിട്ടുണ്ട്. അത് പുതിയ ആളുകൾക്ക് അവസരം കൊടുക്കില്ല. കാരണം അത് ഞങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമാണ്. കൂടാതെ, സംവിധായകരും എഴുത്തുകാരും പറയും, ‘നമുക്ക് ഒരു റെഡിമെയ്ഡ് ആക്ടർ ഉള്ളപ്പോൾ, എന്തിന് മറ്റൊരാളെ കണ്ടെത്തണം, ഞങ്ങൾ അദ്ദേഹത്തിന് കൂടുതൽ പണം നൽകും, കുറച്ച് സിനിമകൾ നൽകും.

ആളുകൾ ഇപ്പോൾ ജനപ്രിയ അഭിനേതാക്കളെ മാത്രമല്ല സ്വീകരിക്കുന്നത്. നല്ല കഥ പറയുന്ന ഏതൊരാളും ഇന്ന് ജനപ്രിയനാകുകയാണ്. പക്ഷേ, വൻകിട കമ്പനികൾ അതിലേക്ക് ചുവടുവെക്കുന്നതോടെ അതും ഒടുവിൽ കുത്തകയാകുകയാണ്. ഓരോ തവണയും സുതാര്യമായ സംവിധാനം വരുമ്പോൾ, മനുഷ്യർ അതിനെ കുത്തകയാക്കാനുള്ള വഴികൾ കണ്ടെത്തുന്നു. വലിയ പണമിടപാടു നടക്കുന്നതിനാൽ, ഒന്നും അറിയാത്ത ആളുകൾ പോലും ഏത് തിരക്കഥ വേണമെന്നും, ഏത് അഭിനേതാക്കൾ വേണമെന്നും തീരുമാനിക്കുന്നു.” ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Latest Stories

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു