എന്നെപ്പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഇവിടെ ഫെയർ പ്ലേ ഇല്ലാത്തത്, അത് പുതിയ ആളുകൾക്ക് അവസരം കൊടുക്കില്ല: പ്രകാശ് രാജ്

ശക്തമായ കഥാപാത്രങ്ങൾക്കപ്പുറത്ത് എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുകളും രാഷ്ട്രീയവും ഉള്ള താരമാണ് പ്രകാശ് രാജ്. ഇപ്പോഴിതാ സിനിമയിലേക്ക് വരുന്ന യുവാക്കൾക്ക് ചില നിർദ്ദേശങ്ങളും മറ്റും നൽകുകയാണ് പ്രകാശ് രാജ്.

ഒരാളുടെ മേഖല സിനിമയാണെന്ന് തിരഞ്ഞെടുക്കേണ്ടത് ആ വ്യക്തി തന്നെയാണെന്നും, എല്ലാവർക്കും മെന്റേഴ്സിനെ കണ്ടെത്താൻ കഴിയില്ലെന്നുമാണ് പ്രകാശ് രാജ് പറയുന്നത്. കൂടാതെ ആളുകൾ ഇപ്പോൾ ജനപ്രിയ അഭിനേതാക്കളെ മാത്രമല്ല സ്വീകരിക്കുന്നതെന്നും, നല്ല കഥ പറയുന്ന ഏതൊരാളും ഇന്ന് ജനപ്രിയനാകുമെന്നും പ്രകാശ് രാജ് പറയുന്നു.

“നിങ്ങൾ സിനിമയിൽ എത്താൻ യോഗ്യനാണ് എന്ന് നിങ്ങളോട് ആര് പറയും? നിങ്ങൾ വേണ്ടത്ര യോഗ്യനാണെന്ന് ആരെങ്കിലും മനസിലാക്കി തരുമോ? നിങ്ങളെ തയ്യാറാക്കിയെടുക്കുമോ? അതിനായി വാർത്തെടുക്കുമോ?. നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്, നിങ്ങൾ സിനിമയിൽ എവിടെ എത്തണമെന്ന് അല്ലെങ്കിൽ എങ്ങനെ മറ്റുള്ളവരെപ്പോലെ ജനപ്രിയനാകണമെന്ന്. നിങ്ങളുടെ അജണ്ട എന്താവണമെന്ന്?

എന്നെപ്പോലുള്ള, കോടിക്കണക്കിനാളുകളിൽ ചിലർക്ക് മാത്രമേ കൃത്യമായ മെന്റേഴ്സിനെ കണ്ടേത്താനാകു. ഞാൻ കെ ബാലചന്ദറിനെ കണ്ടെത്തി. അത് ഞാൻ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. അതിൽ എല്ലാ ക്രെഡിറ്റും എനിക്കു തന്നെയാണ്, കാരണം ഞാൻ എനിക്ക് ലഭിച്ച അവസരം കൃത്യമായി ഉപയോഗിച്ചു. എനിക്ക് ലഭിച്ചിരുന്ന ഓരോ അവസരങ്ങളും ഓരോ വേദികളും എനിക്ക് അടുത്ത 10 സിനിമ നൽകുമോ എന്ന് ഞാൻ ചിന്തിക്കും.

എന്നെപ്പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഇവിടെ ഫെയർ പ്ലേ ഇല്ലാത്തത്, ഞങ്ങൾ ഒരു കുത്തക സൃഷ്ടിച്ചിട്ടുണ്ട്. അത് പുതിയ ആളുകൾക്ക് അവസരം കൊടുക്കില്ല. കാരണം അത് ഞങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമാണ്. കൂടാതെ, സംവിധായകരും എഴുത്തുകാരും പറയും, ‘നമുക്ക് ഒരു റെഡിമെയ്ഡ് ആക്ടർ ഉള്ളപ്പോൾ, എന്തിന് മറ്റൊരാളെ കണ്ടെത്തണം, ഞങ്ങൾ അദ്ദേഹത്തിന് കൂടുതൽ പണം നൽകും, കുറച്ച് സിനിമകൾ നൽകും.

ആളുകൾ ഇപ്പോൾ ജനപ്രിയ അഭിനേതാക്കളെ മാത്രമല്ല സ്വീകരിക്കുന്നത്. നല്ല കഥ പറയുന്ന ഏതൊരാളും ഇന്ന് ജനപ്രിയനാകുകയാണ്. പക്ഷേ, വൻകിട കമ്പനികൾ അതിലേക്ക് ചുവടുവെക്കുന്നതോടെ അതും ഒടുവിൽ കുത്തകയാകുകയാണ്. ഓരോ തവണയും സുതാര്യമായ സംവിധാനം വരുമ്പോൾ, മനുഷ്യർ അതിനെ കുത്തകയാക്കാനുള്ള വഴികൾ കണ്ടെത്തുന്നു. വലിയ പണമിടപാടു നടക്കുന്നതിനാൽ, ഒന്നും അറിയാത്ത ആളുകൾ പോലും ഏത് തിരക്കഥ വേണമെന്നും, ഏത് അഭിനേതാക്കൾ വേണമെന്നും തീരുമാനിക്കുന്നു.” ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു