'ഒരു ഉമ്മ തരാമോ എന്നായിരുന്നു അയാളുടെ അടുത്ത ചോദ്യം'; സഹപ്രവര്‍ത്തകനില്‍ നിന്നും മോശം അനുഭവം, മറുപടി നല്‍കി നടി ഗൗരി

സഹപ്രവര്‍ത്തകനില്‍ നിന്നുമുണ്ടായ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞ് സീരിയല്‍ താരം ഗൗരി കൃഷ്ണന്‍. പൗര്‍ണമിതിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് ഗൗരി ശ്രദ്ധ നേടിയത്. നടന്‍ ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലാണ് ഗൗരി തന്റെ വിശേഷങ്ങളും ദുരനുഭവങ്ങളും പങ്കുവച്ചത്.

പതിനെട്ടോ പത്തൊമ്പതോ വയസുള്ളപ്പോഴാണ് അനുജത്തി എന്ന സീരിയല്‍ ചെയ്യുന്നത്. അന്ന് അമ്മ തന്റെ ഒപ്പം ഉണ്ടായിട്ടും ഒരു അനുഭവം നേരിട്ടു. പക്ഷേ പേരൊന്നും പറയുന്നില്ല. ആദ്യം സെറ്റില്‍ ഒരു വിഷയം ഉണ്ടായി. അന്നൊക്കെ താന്‍ കുഞ്ഞ് സൈസ് ആയിരുന്നു.

അതു കൊണ്ടു തന്നെ കുഞ്ഞുകുട്ടി ആണല്ലോ പരുവപ്പെടുത്തി എടുക്കാം എന്നായിരിക്കാം പലരുടെയും വിശ്വാസം. അങ്ങനെ സെറ്റില്‍ നിന്നും എപ്പോഴും ഒരാള്‍ തന്നെ സൈറ്റൊക്കെ അടിച്ചു കാണിക്കും. കുറെ കഴിഞ്ഞപ്പോള്‍ താന്‍ റിയാക്റ്റ് ചെയ്തു. അങ്ങനെ സെറ്റില്‍ വിഷയമായി.

ആ സമയത്താണ് ഒരാള്‍ തന്റെ ഭാഗത്തു നിന്നും സംസാരിക്കുകയും ഹീറോ ആയി ഇടപെടുകയും മറ്റും ചെയ്തത്. അത് കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞപ്പോഴക്കും രാത്രിയില്‍ തനിക്ക് ഒരു മെസേജ് വന്നു. കഴിച്ചോ കുടിച്ചോ എന്നൊക്കെ ചോദ്യങ്ങളായി.

പിന്നീട് വന്ന ചോദ്യം അമ്മ ഉറങ്ങിയോ എന്നായി. പുറത്തേക്ക് വരാമോ, ഒരു ഉമ്മ തരാമോ എന്നാണ് പിന്നീട് വന്നത്. കുറേനേരം താന്‍ സൈലന്റ് ആയി പോയി. പിന്നീട് താന്‍ ചോദിച്ചു ”ഇതിനുള്ള ഉത്തരം നിനക്ക് തരണോ അതോ നിന്റെ ഭാര്യക്ക് കൊടുക്കണോ” എന്ന്. അയാളുടെ ഭാര്യയെ ഒക്കെ തനിക്ക് അറിയുന്നതാണ്.

അതോടെ അയാള്‍ വിഷയം മാറ്റി. പേടിച്ചു പോയോ തമാശ പറഞ്ഞതാണ് എന്നൊക്കെ ആക്കി സംസാരം. പിറ്റേ ദിവസം താന്‍ എല്ലാവരോടും ഇക്കാര്യം പറഞ്ഞു. അങ്ങനെ വന്ന സമയം ഒരുപാട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് ഗൗരി പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക