'ഏഴ് മാസം ​ഗർഭിണിയായിരിക്കെയാണ് അന്ന് ഞാൻ മരത്തിൽ നിന്ന് വീണത്'; പൊന്നമ്മ ബാബു

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് നടി പൊന്നമ്മ ബാബു. ഇപ്പോഴിതാ വിവാഹശേഷമുള്ള തന്റെ ആദ്യ നാളുകളെ കുറിച്ചും ​ഗർഭിണിയായിരിക്കെ തനിക്ക് പറ്റിയ അപകടത്തെ കുറിച്ചും പൊന്നമ്മ ബാബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പൊന്നമ്മ സംസാരിച്ചത്.

വളരെ ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞയാളാണ് താൻ അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായിട്ടും തന്റെ കുട്ടിത്തം മാറിയിരുന്നില്ല. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തനിക്ക് പാചകം അറിയില്ലായിരുന്നെന്നും പിന്നീട് നാത്തുന്റെ അടുത്ത് നിന്നാണ് താൻ പാചകം പഠിച്ചതെന്നും അവർ പറഞ്ഞു.

വിവാഹം കഴിഞ്ഞ സമയത്തും ​ഗർഭിണിയായിരുന്ന സമയത്തും താൻ കുട്ടികൾക്കൊപ്പം കളിക്കാൻ പോകുമായിരുന്നു. അങ്ങനെ തന്റെ കുട്ടിക്കളി കൂടിയപ്പോൾ ഭർത്താവ് തന്നെ ആന്റിയുടെ വീട്ടിൽ കൊണ്ട് നിർത്തി. ഒരിക്കൽ അന്റിയും അങ്കിളും പുറത്ത് പോയ സമയത്ത് താൻ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ മരത്തിൽ കയറുകയും താഴെ വീവുകയും ചെയ്തു.

പക്ഷേ താൻ അത് ആരോടും പറഞ്ഞിരുന്നില്ല. പക്ഷേ രാത്രിയായപ്പോഴെക്കും വേദനയായി. ആ സമയത്ത് സത്യം പറയേണ്ടി വന്നേന്നും അവർ പറഞ്ഞു. അവസാനം ആംബുലന്‍സ് വിളിച്ച് തന്നെ ആശുപത്രിയില്‍ കൊണ്ട് പോയി. ഏഴാം മാസത്തില്‍ പ്രസവം നടക്കാതെ ഇരിക്കാന്‍ പിന്നീട് 2 മാസം ബെഡ് റെസ്റ്റ് എടുക്കേണ്ടി വന്നു. അങ്ങനെ കിടന്നാണ് മൂത്തമകളെ പ്രസവിക്കുന്നതെന്നും അവർ പറ‍ഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക