'ഏഴ് മാസം ​ഗർഭിണിയായിരിക്കെയാണ് അന്ന് ഞാൻ മരത്തിൽ നിന്ന് വീണത്'; പൊന്നമ്മ ബാബു

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് നടി പൊന്നമ്മ ബാബു. ഇപ്പോഴിതാ വിവാഹശേഷമുള്ള തന്റെ ആദ്യ നാളുകളെ കുറിച്ചും ​ഗർഭിണിയായിരിക്കെ തനിക്ക് പറ്റിയ അപകടത്തെ കുറിച്ചും പൊന്നമ്മ ബാബു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പൊന്നമ്മ സംസാരിച്ചത്.

വളരെ ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞയാളാണ് താൻ അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായിട്ടും തന്റെ കുട്ടിത്തം മാറിയിരുന്നില്ല. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ തനിക്ക് പാചകം അറിയില്ലായിരുന്നെന്നും പിന്നീട് നാത്തുന്റെ അടുത്ത് നിന്നാണ് താൻ പാചകം പഠിച്ചതെന്നും അവർ പറഞ്ഞു.

വിവാഹം കഴിഞ്ഞ സമയത്തും ​ഗർഭിണിയായിരുന്ന സമയത്തും താൻ കുട്ടികൾക്കൊപ്പം കളിക്കാൻ പോകുമായിരുന്നു. അങ്ങനെ തന്റെ കുട്ടിക്കളി കൂടിയപ്പോൾ ഭർത്താവ് തന്നെ ആന്റിയുടെ വീട്ടിൽ കൊണ്ട് നിർത്തി. ഒരിക്കൽ അന്റിയും അങ്കിളും പുറത്ത് പോയ സമയത്ത് താൻ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ മരത്തിൽ കയറുകയും താഴെ വീവുകയും ചെയ്തു.

പക്ഷേ താൻ അത് ആരോടും പറഞ്ഞിരുന്നില്ല. പക്ഷേ രാത്രിയായപ്പോഴെക്കും വേദനയായി. ആ സമയത്ത് സത്യം പറയേണ്ടി വന്നേന്നും അവർ പറഞ്ഞു. അവസാനം ആംബുലന്‍സ് വിളിച്ച് തന്നെ ആശുപത്രിയില്‍ കൊണ്ട് പോയി. ഏഴാം മാസത്തില്‍ പ്രസവം നടക്കാതെ ഇരിക്കാന്‍ പിന്നീട് 2 മാസം ബെഡ് റെസ്റ്റ് എടുക്കേണ്ടി വന്നു. അങ്ങനെ കിടന്നാണ് മൂത്തമകളെ പ്രസവിക്കുന്നതെന്നും അവർ പറ‍ഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു