ഒന്നിനും മറുപടി നല്‍കേണ്ട എന്ന് റിമ പറഞ്ഞു, പക്ഷേ ഉള്ളിലെ മുറിവ് എത്ര ആഴമുള്ളതാണെന്ന് ആ ഘട്ടത്തില്‍ മനസ്സിലാകണമെന്നില്ല: പാര്‍വതി

ഒരുകാലത്ത് സൈബര്‍ ആക്രമണങ്ങളില്‍ താന്‍ ഏറെ തളര്‍ന്നുപോയിരുന്നുവെന്ന് തുറന്നു പറഞ്ഞു നടി പാര്‍വതി തിരുവോത്ത്. ആക്രമണങ്ങള്‍ രൂക്ഷമായിരുന്ന കാലത്ത് അതിജീവനത്തിനായി കുടുംബവുമായി ദുബായില്‍ പോയി നിന്നിട്ടുണ്ടെന്നും നടി ‘ദ ന്യൂസ് മിനിറ്റി’ ന്റെ വുമണ്‍ ഓഫ് പവര്‍ എന്ന പരിപാടിയില്‍ പറഞ്ഞു.

‘റിമയോട് ഇക്കാര്യങ്ങളെല്ലാം സംസാരിച്ചിട്ടുണ്ട്. ഇത്തരം സമയങ്ങളില്‍ ട്വിറ്റര്‍ നോക്കാനേ പോകരുത്. മോശം കമന്റുകള്‍ പറയുന്നവരോട് മറുപടി പറയാന്‍ നില്‍ക്കരുത് എന്നെല്ലാം റിമ പറഞ്ഞു. പക്ഷേ, എന്തിനാണ് അതില്‍ നിന്നെല്ലാം ഓടിയൊളിക്കുന്നത് എന്നായിരുന്നു ചിന്ത.

ചിലതിനെല്ലാം മറുപടി കൊടുത്തു. വീണ്ടും സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ആദ്യമൊന്നും കുഴപ്പമുണ്ടായിരുന്നില്ല. പിന്നീട് അത് മാനസികമായും ശാരീരികമായും ബാധിക്കാന്‍ തുടങ്ങി.
കുടുംബവുമായി കുറച്ചുദിവസം ദുബായിലേക്ക് മാറിനിന്നു. ആദ്യത്തെ മൂന്ന് നാല് മാസം അങ്ങനെതന്നെ പോയി. തുടര്‍ന്ന് ബ്ലഡ് പ്രഷര്‍ കുറയുന്നതായി മനസ്സിലായി.

മാനസികാരോഗ്യവും മോശമായി. വളരെ സ്‌ട്രോംഗ് ആയതുകൊണ്ട് പെട്ടെന്ന് റിക്കവര്‍ ആകുമെന്നും ഇതൊന്നും ബാധിക്കില്ലെന്നും കരുതി. ഒരു അപകടമുണ്ടായാല്‍ പെട്ടെന്ന് വീണ്ടും നടന്ന് തുടങ്ങുമ്പോള്‍ എല്ലാം ശരിയായെന്ന് കരുതും. ഉള്ളിലെ മുറിവ് എത്ര ആഴത്തിലുള്ളതാണെന്ന് ആ ഘട്ടത്തില്‍ മനസ്സിലാകണമെന്നില്ല. പിന്നീടുള്ള ഒരു വര്‍ഷം വളരെ കടുപ്പമേറിയതായിരുന്നു.’ -അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക