'ഉപദേശങ്ങളുമായി ആരും ചെല്ലണ്ട, കരയുന്ന ഇമോജികളിടാന്‍ ആര്‍ക്കും അവകാശമില്ല'; പ്രതികരണവുമായി റഹ്‌മാന്റെ മകള്‍

എ.ആര്‍.റഹ്‌മാന്‍-സൈറ ബാനു വേര്‍പിരിയലിനോടു പ്രതികരിച്ച് മകള്‍ റഹീമ രംഗത്ത്. എല്ലാവരും അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും ഉപദേശങ്ങളുമായി ആരും ചെല്ലണ്ടെന്നും റഹീമ പറഞ്ഞു.

‘അത് അവരുടെ വ്യക്തിപരമായ പ്രശ്‌നമാണ്. അവിടെ പോയി തലയിട്ട് ഉപദേശങ്ങള്‍ കൊടുത്ത്, കരയുന്ന ഇമോജികളിടാന്‍ നമുക്ക് അവകാശമില്ല. എന്ത് ചെയ്യണമെന്നും എന്തൊക്കെ ചെയ്യാന്‍ പാടില്ലെന്നും അവര്‍ക്കറിയാം. അവര്‍ തിരഞ്ഞെടുത്തത് ചെയ്യാന്‍ അവരെ അനുവദിക്കുക’, എ.ആര്‍.റഹീമ കുറിച്ചു.

ഭാര്യ സൈറ ഭാനുവിന്റെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും തമ്മില്‍ വേര്‍പിരിയുന്ന ഇക്കാര്യം അറിയിച്ചത്. തീരുമാനം ഏറെ പ്രയാസകരമാണെന്ന് സൈറ പറഞ്ഞു.

29 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് ഇരുവരും വേർപിരിയുന്നത്. 1995ലാണ് റഹ്‌മാനും സൈറ ഭാനുവും വിവാഹിതരായത്. ഇരുവര്‍ക്കും ഖദീജ, റഹീമ, അമീന്‍ എന്നീ മൂന്ന് മക്കളുണ്ട്.

Latest Stories

‘അപമാനിതരായി പുറത്ത് നില്‍ക്കാനാകില്ല, ഇനി യുഡിഎഫിന് പിറകേ പോകുന്നില്ല’; ഇ എ സുകു

സംസ്ഥാനത്തെ മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും വാര്‍ഡ് വിഭജനം പൂര്‍ത്തിയായി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു; മുന്‍സിപ്പാലിറ്റികളില്‍ 128 അധിക വാര്‍ഡുകള്‍, കോര്‍പ്പറേഷനുകളില്‍ 7 എണ്ണം കൂടി

'താരിഫ് നയം ഭരണഘടനാ വിരുദ്ധം, ഏകപക്ഷീയം'; ട്രംപിനെ രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി

യെമന്‍ എയര്‍വേസിന്റെ അവസാന വിമാനവും തകര്‍ത്തു; ഇസ്രയേല്‍ ആക്രമിച്ചത് ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി തയാറാക്കി നിര്‍ത്തിയ വിമാനം; സന വിമാനതാവള റണ്‍വേ ബോംബിട്ട് തകര്‍ത്തു

കേരളത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിച്ചുവെന്ന് എംവി ഗോവിന്ദന്‍; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് മടങ്ങുന്നവര്‍ നേരേ പോകുന്നത് മദ്യഷാപ്പുകളിലേക്കും മറ്റുമാണെന്ന് വിമര്‍ശനം

IPL 2025: വെറുതെ പുണ്യാളൻ ചമയാതെ, അവനെ അപമാനിക്കാനാണ് നീ അങ്ങനെ ചെയ്തത്; സൂപ്പർ താരത്തിനെതിരെ രവിചന്ദ്രൻ അശ്വിൻ; സംഭവം ഇങ്ങനെ

ഏറ്റവും അടുത്ത സുഹൃത്ത്, അപ്രതീക്ഷിത വിയോഗം..; നടന്‍ രാജേഷ് വില്യംസിന്റെ വിയോഗത്തില്‍ രജനി

'രണ്ട് കൈയ്യും ചേർന്നാലേ കയ്യടിക്കാനാകൂ'; ബലാത്സംഗക്കേസിൽ 23കാരന് ഇടക്കാല ജാമ്യം നൽകി സുപ്രീംകോടതി, പരാതിക്കാരിക്ക് വിമർശനം

കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും ഇടിഞ്ഞുവീണു; സര്‍വീസ് റോഡിൽ കൂടുതൽ സ്ഥലങ്ങളിൽ വിള്ളൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ബിജെപി മത്സരിക്കേണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്, മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധം