'മാമന് ഒരു നാരങ്ങാ ഷോഡാ, എന്തൊക്കെ ആയിരുന്നുവെന്ന് സംവിധായകന്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് നിങ്ങളുടെ പ്രശ്‌നം അത് സ്വാഭാവികമെന്ന് വിമര്‍ശനം

സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ച മെട്രോമാന്‍ ഇ ശ്രീധരനെ പരിഹസിച്ച് സംവിധായകന്‍ എം. എ നിഷാദ്. ‘ശ്രീധരന്‍ മാമന് ഒരു നാരങ്ങാ ഷോഡാ ബ്‌ളീസ്, എന്തൊക്കെ ആയിരുന്നു’ എന്നാണ് സംവിധായകന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സജീവ രാഷ്ട്രീയത്തില്‍ ഇനി ഇല്ല എന്ന് മെട്രോമാന്‍ വ്യക്തമാക്കുന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പരിഹാസം. ഇതിന് പിന്നാലെ സംവിധായകന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തുവന്നു്.

‘ഒരാളെ അധിക്ഷേപിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യത ആണുള്ളത്? അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് നിങ്ങളുടെ പ്രശ്‌നം അത് സ്വാഭാവികം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയം നിങ്ങള്‍ക്ക് സ്വീകരിക്കുമെങ്കില്‍ അത് അദ്ദേഹത്തിനും അനുവദനീയമായ ഒരു കാര്യം ആണ്. ബിജെപി എന്ന പ്രസ്ഥാനത്തില്‍ വരുന്നതിനു മുമ്പേ ജനസമ്മതിയുള്ള ഒരാളാണ് അദ്ദേഹം. നിങ്ങളുടെ തീര്‍ത്തും നിലവാരം കുറഞ്ഞ ഈ പോസ്റ്റ് കാണുമ്പോള്‍ പുച്ഛം മാത്രമാണ് തോന്നുന്നത്’, എന്നിങ്ങനെയാണ് കമന്റുകള്‍ .

അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പലതും പഠിക്കാനായെന്ന് വ്യക്തമാക്കിയായിരുന്നു താന്‍ ഇനി സജീവ രാഷ്ട്രീയത്തില്‍ ഇല്ലെന്ന് മെട്രോമാന്‍ വെളിപ്പെടുത്തിയത്. രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും സജീവ രാഷ്ട്രീയത്തിലിറങ്ങേണ്ട ആവശ്യം തനിക്കിപ്പോഴില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. മലപ്പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കാളധികം മറ്റുവഴികളിലൂടെ നാടിനെ സേവിക്കാന്‍ കഴിയുന്നുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ