'ഛോട്ടാ മുംബൈ'യില്‍ ചാന്‍സ് ചോദിച്ചപ്പോള്‍ തന്നില്ല, എന്റെ സിനിമകള്‍ കണ്ട് എന്തിനാണ് ചെയ്തതെന്നും ചോദിക്കും; മണിയന്‍പിള്ളയെ കുറിച്ച് നിരഞ്ജ്

തന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നയാളാണ് അച്ഛന്‍ മണിയന്‍പിള്ള രാജുവെന്ന് നടന്‍ നിരഞ്ജ്. ചില ചിത്രങ്ങളൊക്കെ കണ്ട് എന്തിനാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്നൊക്കെ തന്നോട് ചോദിച്ചിട്ടുണ്ട് എന്നാണ് നിരഞ്ജ് പറയുന്നത്. ആദ്യമായി അച്ഛന്റെ സിനിമയില്‍ ചാന്‍സ് ചോദിപ്പോഴുണ്ടായ സംഭവത്തെ കുറിച്ചും നിരഞ്ജ് സംസാരിക്കുന്നുണ്ട്.

‘ഡിയര്‍ വാപ്പി’ എന്ന സിനിമയില്‍ മണിയന്‍പിള്ളയും നിരഞ്ജും ഒന്നിച്ചെത്തുകയാണ്. അച്ഛനും മകനുമായാണ് ഇരുവരും വേഷമിടാന്‍ ഒരുങ്ങുന്നത്. അതിനാല്‍ അഭിനയിക്കുമ്പോള്‍ ഒരുപാട ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും നിരഞ്ജ് പറയുന്നുണ്ട്. കണ്ടാല്‍ തോന്നില്ലെങ്കിലും തനിക്ക് ടെന്‍ഷനുണ്ടായിരുന്നു.

തന്നെ നന്നായി വിമര്‍ശിക്കുന്നയാളാണ് അച്ഛന്‍. ചില ചിത്രങ്ങളൊക്കെ കണ്ട് എന്തിനാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. വളരെ സീനിയറായ ആര്‍ട്ടിസ്റ്റാണ് അച്ഛന്‍. കോംമ്പിനേഷന്‍ ഇതാദ്യം. ടെന്‍ഷന്‍ സ്വഭാവികമല്ലേ? ഡബ്ബിങ് എല്ലാം കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു, ‘കൊള്ളാം, നീ നന്നായിട്ടുണ്ട്’ എന്ന്.

അപ്പോഴാണ് ശരിക്കും സന്തോഷമായത്. സിനിമയില്‍ അഭിനയിക്കണമെന്ന് ആദ്യം പറയുന്നത് അച്ഛനോടാണ്. ‘അതൊന്നും അങ്ങനെ സാധിക്കില്ല. അതിനൊക്കെ നല്ല കഴിവുണ്ടാകണം. പാഷന്‍ വേണം’ എന്നൊക്കെയായിരുന്നു മറുപടി. ‘ഛോട്ടാ മുംബൈ’ സിനിമയില്‍ ചാന്‍സ് ചോദിച്ചപ്പോഴാണ് കേട്ടോ അച്ഛന്റെ ആ ഡയലോഗ്.

അപ്പോള്‍ ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. അന്നേ മനസിലായി അച്ഛന്‍ സിനിമാ നടനാണെന്ന പരിഗണന കൊണ്ട് തനിക്ക് സിനിമ കിട്ടില്ലെന്ന്. ഇന്നു പക്ഷേ, ആ ചിന്തയാണ് തന്റെ ആദര്‍ശം. അച്ഛന്റെ പേരിലല്ല, സ്വന്തം കഴിവു കൊണ്ട് തന്നെ സിനിമയുടെ ഭാഗമാകണം എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിരഞ്ജ് പറയുന്നത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി