'ഛോട്ടാ മുംബൈ'യില്‍ ചാന്‍സ് ചോദിച്ചപ്പോള്‍ തന്നില്ല, എന്റെ സിനിമകള്‍ കണ്ട് എന്തിനാണ് ചെയ്തതെന്നും ചോദിക്കും; മണിയന്‍പിള്ളയെ കുറിച്ച് നിരഞ്ജ്

തന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നയാളാണ് അച്ഛന്‍ മണിയന്‍പിള്ള രാജുവെന്ന് നടന്‍ നിരഞ്ജ്. ചില ചിത്രങ്ങളൊക്കെ കണ്ട് എന്തിനാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്നൊക്കെ തന്നോട് ചോദിച്ചിട്ടുണ്ട് എന്നാണ് നിരഞ്ജ് പറയുന്നത്. ആദ്യമായി അച്ഛന്റെ സിനിമയില്‍ ചാന്‍സ് ചോദിപ്പോഴുണ്ടായ സംഭവത്തെ കുറിച്ചും നിരഞ്ജ് സംസാരിക്കുന്നുണ്ട്.

‘ഡിയര്‍ വാപ്പി’ എന്ന സിനിമയില്‍ മണിയന്‍പിള്ളയും നിരഞ്ജും ഒന്നിച്ചെത്തുകയാണ്. അച്ഛനും മകനുമായാണ് ഇരുവരും വേഷമിടാന്‍ ഒരുങ്ങുന്നത്. അതിനാല്‍ അഭിനയിക്കുമ്പോള്‍ ഒരുപാട ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും നിരഞ്ജ് പറയുന്നുണ്ട്. കണ്ടാല്‍ തോന്നില്ലെങ്കിലും തനിക്ക് ടെന്‍ഷനുണ്ടായിരുന്നു.

തന്നെ നന്നായി വിമര്‍ശിക്കുന്നയാളാണ് അച്ഛന്‍. ചില ചിത്രങ്ങളൊക്കെ കണ്ട് എന്തിനാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. വളരെ സീനിയറായ ആര്‍ട്ടിസ്റ്റാണ് അച്ഛന്‍. കോംമ്പിനേഷന്‍ ഇതാദ്യം. ടെന്‍ഷന്‍ സ്വഭാവികമല്ലേ? ഡബ്ബിങ് എല്ലാം കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു, ‘കൊള്ളാം, നീ നന്നായിട്ടുണ്ട്’ എന്ന്.

അപ്പോഴാണ് ശരിക്കും സന്തോഷമായത്. സിനിമയില്‍ അഭിനയിക്കണമെന്ന് ആദ്യം പറയുന്നത് അച്ഛനോടാണ്. ‘അതൊന്നും അങ്ങനെ സാധിക്കില്ല. അതിനൊക്കെ നല്ല കഴിവുണ്ടാകണം. പാഷന്‍ വേണം’ എന്നൊക്കെയായിരുന്നു മറുപടി. ‘ഛോട്ടാ മുംബൈ’ സിനിമയില്‍ ചാന്‍സ് ചോദിച്ചപ്പോഴാണ് കേട്ടോ അച്ഛന്റെ ആ ഡയലോഗ്.

അപ്പോള്‍ ഞാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. അന്നേ മനസിലായി അച്ഛന്‍ സിനിമാ നടനാണെന്ന പരിഗണന കൊണ്ട് തനിക്ക് സിനിമ കിട്ടില്ലെന്ന്. ഇന്നു പക്ഷേ, ആ ചിന്തയാണ് തന്റെ ആദര്‍ശം. അച്ഛന്റെ പേരിലല്ല, സ്വന്തം കഴിവു കൊണ്ട് തന്നെ സിനിമയുടെ ഭാഗമാകണം എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിരഞ്ജ് പറയുന്നത്.

Latest Stories

പന്തിന്റെ നാടകം എന്നെ ഞെട്ടിച്ചു, പിന്നീടാണ് സംഭവം പിടികിട്ടിയത്, ടി20 ലോകകപ്പ് ഫൈനലിലെ അനുഭവം പങ്കുവച്ച് രോഹിത് ശർമ്മ

IND VS ENG: പരമ്പര തോറ്റാലും സാരമില്ല ആ താരം കുറെ നാൾ കൂടെ ടീമിൽ വേണം, ഇല്ലെങ്കിൽ അത് ദോഷം ചെയ്യും: രവി ശാസ്ത്രി

IND VS ENG: ശുഭ്മൻ ഗിൽ ഇപ്പോൾ കാണിച്ച ആ ഒരു പ്രവർത്തി ഐപിഎലിലും കാണിച്ചിട്ടുണ്ട്, ഇത് മാറ്റിയില്ലെങ്കിൽ അടുത്ത കളിയും തോൽക്കും: ബ്രാഡ് ഹാഡിൻ

IND VS ENG: എടാ ചെറുക്കാ നീ എന്ത് മണ്ടത്തരമാണ് കാണിച്ചത്, ആ താരത്തിന് നീ പന്ത് കൊടുത്തിരുന്നെങ്കിൽ കളി ജയിച്ചേനെ: രവിചന്ദ്രൻ അശ്വിൻ

അധോലോകത്തിൽ നിന്ന് പാർട്ടിയിൽ പങ്കെടുക്കാൻ ക്ഷണം, ഏത് ജോലിയും ചെയ്തു തരാമെന്ന് വാഗ്ദാനം ചെയ്തു, ഞാൻ നിരസിച്ചു : ആമിർ ഖാൻ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; പുറത്തേക്ക് ഒഴുക്കുന്നത് 250 ഘനയടി വെള്ളം

'ഇത് ഞാൻ കണ്ടുവളർന്ന ലെജൻഡോ, വർഷങ്ങളായി അറിയുന്ന കൂട്ടുകാരനോ? ഈ ചിരികൾക്ക് ഒരുപാട് നന്ദി; മോഹൻലാലിനെക്കുറിച്ച് സംഗീത് പ്രതാപ്

'ഡോ. ഹാരിസ് സത്യസന്ധൻ, പറഞ്ഞതെല്ലാം അന്വേഷിക്കും'; ഡോക്ടറിനെ തള്ളാതെ ആരോഗ്യമന്ത്രി വീണാ ജോർജ്

കോഹ്ലിയും രോഹിതും നേടിയ റെക്കോഡിനൊപ്പം ഇനി ഈ ഇന്ത്യൻ താരവും, എന്തൊരു പെർഫോമൻസായിരുന്നു, കയ്യടിച്ച് ആരാധകർ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥി പെറുക്കി സൂക്ഷിച്ചു; യുവാവും യുവതിയും കസ്റ്റഡിയിൽ, സംഭവം തൃശൂരിൽ