ആശുപത്രിയില്‍ ആണെന്നു കരുതി മുടിയൊക്കെ വലിച്ചുപറിച്ച് ഇരിക്കണോ?; മാളവികയുടെ പരിഹാസത്തിന് മറുപടിയുമായി നയന്‍താര

തന്നെ വിമര്‍ശിച്ച നടി മാളവിക മോഹനന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് നയന്‍താര. ‘രാജാ റാണി’ എന്ന ചിത്രത്തിലെ ഒരു ആശുപത്രി സീനില്‍ ഒരു സൂപ്പര്‍ താരം ഫുള്‍ മേക്കപ്പില്‍ ആയിരുന്നു, മരിക്കാന്‍ കിടക്കുന്ന സീനില്‍ അഭിനയിക്കുമ്പോഴും ഫുള്‍ മേക്കപ്പില്‍ അഭിനയിക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു ഒരു ഇന്റര്‍വ്യൂവില്‍ മാളവിക പറഞ്ഞത്.

നയന്‍താരയുടെ പേരെടുത്ത് പറയാതെ ആയിരുന്നു ഈ പരാമര്‍ശം. ഇതിനോടാണ് നയന്‍താര പ്രതികരിച്ചത്. ആശുപത്രിയില്‍ ആണെന്നു കരുതി ഒരാള്‍ മുടിയൊക്കെ വലിച്ചുപറിച്ച് ഇട്ട് ഇരിക്കണമെന്നുണ്ടോ? എന്നാണ് നയന്‍താര ചോദിക്കുന്നത്. സംവിധായകന്‍ പറഞ്ഞതാണ് താന്‍ ചെയ്തതെന്നും നയന്‍താര പറയുന്നു.

ഒരു നടി ഒരു അഭിമുഖത്തില്‍ താന്‍ സിനിമയില്‍ ഫുള്‍ മേക്കപ്പില്‍ ഇരുന്നതിനെ വിമര്‍ശിച്ചു കണ്ടു. അവര്‍ തന്റെ പേര് പരാമര്‍ശിക്കുന്നില്ല. എങ്കിലും അത് തന്നെ കുറിച്ചാണെന്ന് മനസിലായി. ഒരു ആശുപത്രി സീനില്‍ താന്‍ ഫുള്‍ മേക്കപ്പില്‍ അഭിനയിച്ചെന്നും തന്റെ മുടിയും മുഖവും ഒട്ടും ഉലയാതെ പെര്‍ഫെക്റ്റ് ആയിരുന്നുവെന്നും അവര്‍ പറയുന്നു.

ആശുപത്രിയില്‍ ആണെന്നു കരുതി ഒരാള്‍ മുടിയൊക്കെ വലിച്ചുപറിച്ച് ഇട്ട് ഇരിക്കണമെന്നുണ്ടോ? താന്‍ അങ്ങനെ കണ്ടിട്ടില്ല. ആശുപത്രിയിലും രോഗിയുടെ മുടി വൃത്തിയാക്കി കൊടുക്കാനും ശുശ്രൂഷിക്കാനും ആളുണ്ടാകില്ലേ? റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ഒരു റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ കാണുന്നതുപോലെ ഒട്ടും മേക്കപ്പില്ലാതെ മുഷിഞ്ഞ വേഷത്തില്‍ അഭിനയിക്കേണ്ടി വരും. പക്ഷേ ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന തരത്തിലാണ് മേക്കപ്പ് ചെയ്യണ്ടത്.

ഈ പറഞ്ഞ രംഗം ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ നിന്നുള്ളതായിരുന്നു. ആ സിനിമയില്‍ സംവിധായകന്‍ പറഞ്ഞ രീതിയിലാണ് സ്‌റ്റൈല്‍ ചെയ്തത്. താന്‍ എപ്പോഴും എന്റെ സംവിധായകര്‍ പറയുന്നത് അതുപോലെ അനുസരിക്കുന്ന ആളാണ് എന്നാണ് നയന്‍താര പറയുന്നത്.

Latest Stories

'നിയമവിരുദ്ധ കാര്യങ്ങൾക്കും, കോപ്പിറൈറ്റ് ഉള്ള കണ്ടെന്റുകൾ പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നു'; ടെലഗ്രാം ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ മറുപടി സമർപ്പിച്ച് കേന്ദ്രം

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സംഭവം; സർക്കാർ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, യുവതിയെ ബലാത്സം​ഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് മൊഴി

രാസവളത്തിന്റെയും കീടനാശിനിയുടെയും ഉപയോഗം കാരണം വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു; പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണമെന്ന് യോഗി ആദിത്യനാഥ്

ഒരു സ്ത്രീസമൂഹത്തിന്റെ നിശ്ശബ്ദ പരാജയം, തൊഴിലാളി രാഷ്ട്രീയത്തിന്റെ ആത്മവഞ്ചന; അദൃശ്യരാക്കപ്പെട്ട കശുവണ്ടിത്തൊഴിലാളികള്‍, ഒരു വ്യവസായത്തിന്റെ തകര്‍ച്ച

അൻസിബയുടെ പരാതി; ഹർജി കോടതി ഫയലിൽ സ്വീകരിച്ചു, 24നകം പൊലീസ് മറുപടി നൽകണമെന്ന് കോടതി

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന, സിസിടിവിയും സന്ദർശക രജിസ്റ്ററും ശേഖരിച്ചു

'ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരുന്ന സംഭവം'; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

'പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക, വാക്കുപാലിച്ചതായി കണ്ടുകൂടെ'; ഹൈക്കോടതി

മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്