ആശുപത്രിയില്‍ ആണെന്നു കരുതി മുടിയൊക്കെ വലിച്ചുപറിച്ച് ഇരിക്കണോ?; മാളവികയുടെ പരിഹാസത്തിന് മറുപടിയുമായി നയന്‍താര

തന്നെ വിമര്‍ശിച്ച നടി മാളവിക മോഹനന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് നയന്‍താര. ‘രാജാ റാണി’ എന്ന ചിത്രത്തിലെ ഒരു ആശുപത്രി സീനില്‍ ഒരു സൂപ്പര്‍ താരം ഫുള്‍ മേക്കപ്പില്‍ ആയിരുന്നു, മരിക്കാന്‍ കിടക്കുന്ന സീനില്‍ അഭിനയിക്കുമ്പോഴും ഫുള്‍ മേക്കപ്പില്‍ അഭിനയിക്കുന്നത് എങ്ങനെയാണ് എന്നായിരുന്നു ഒരു ഇന്റര്‍വ്യൂവില്‍ മാളവിക പറഞ്ഞത്.

നയന്‍താരയുടെ പേരെടുത്ത് പറയാതെ ആയിരുന്നു ഈ പരാമര്‍ശം. ഇതിനോടാണ് നയന്‍താര പ്രതികരിച്ചത്. ആശുപത്രിയില്‍ ആണെന്നു കരുതി ഒരാള്‍ മുടിയൊക്കെ വലിച്ചുപറിച്ച് ഇട്ട് ഇരിക്കണമെന്നുണ്ടോ? എന്നാണ് നയന്‍താര ചോദിക്കുന്നത്. സംവിധായകന്‍ പറഞ്ഞതാണ് താന്‍ ചെയ്തതെന്നും നയന്‍താര പറയുന്നു.

ഒരു നടി ഒരു അഭിമുഖത്തില്‍ താന്‍ സിനിമയില്‍ ഫുള്‍ മേക്കപ്പില്‍ ഇരുന്നതിനെ വിമര്‍ശിച്ചു കണ്ടു. അവര്‍ തന്റെ പേര് പരാമര്‍ശിക്കുന്നില്ല. എങ്കിലും അത് തന്നെ കുറിച്ചാണെന്ന് മനസിലായി. ഒരു ആശുപത്രി സീനില്‍ താന്‍ ഫുള്‍ മേക്കപ്പില്‍ അഭിനയിച്ചെന്നും തന്റെ മുടിയും മുഖവും ഒട്ടും ഉലയാതെ പെര്‍ഫെക്റ്റ് ആയിരുന്നുവെന്നും അവര്‍ പറയുന്നു.

ആശുപത്രിയില്‍ ആണെന്നു കരുതി ഒരാള്‍ മുടിയൊക്കെ വലിച്ചുപറിച്ച് ഇട്ട് ഇരിക്കണമെന്നുണ്ടോ? താന്‍ അങ്ങനെ കണ്ടിട്ടില്ല. ആശുപത്രിയിലും രോഗിയുടെ മുടി വൃത്തിയാക്കി കൊടുക്കാനും ശുശ്രൂഷിക്കാനും ആളുണ്ടാകില്ലേ? റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ഒരു റിയലിസ്റ്റിക് സിനിമ ചെയ്യുമ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ കാണുന്നതുപോലെ ഒട്ടും മേക്കപ്പില്ലാതെ മുഷിഞ്ഞ വേഷത്തില്‍ അഭിനയിക്കേണ്ടി വരും. പക്ഷേ ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന തരത്തിലാണ് മേക്കപ്പ് ചെയ്യണ്ടത്.

ഈ പറഞ്ഞ രംഗം ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ നിന്നുള്ളതായിരുന്നു. ആ സിനിമയില്‍ സംവിധായകന്‍ പറഞ്ഞ രീതിയിലാണ് സ്‌റ്റൈല്‍ ചെയ്തത്. താന്‍ എപ്പോഴും എന്റെ സംവിധായകര്‍ പറയുന്നത് അതുപോലെ അനുസരിക്കുന്ന ആളാണ് എന്നാണ് നയന്‍താര പറയുന്നത്.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ