ആ അനുഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല, മറ്റാരും ചെയ്ത് തരാത്തതാണ് മമ്മൂട്ടി അന്ന് ചെയ്ത് തന്നത്: നന്ദു

മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് നടന്‍ നന്ദു. വിഷ്ണു എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് കരയാനറിയില്ലായിരുന്നെന്നും എന്നാല്‍ മമ്മൂട്ടി ആ രംഗം അഭിനയിച്ച് കാണിച്ചെന്നുമാണ് നടന്‍ പറയുന്നത്.

വിഷ്ണുവിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചതാണ്. അതിന്റെ തലേന്ന് ചോറ് കൊടുക്കും. കൊലച്ചോറെന്നാണ് പറയുക. ഈ ചോറ് കൊണ്ടു കൊടുക്കുന്നത് രണ്ട് പുള്ളികളാണ്. വിഷ്ണുവിനെ ഭയങ്കരമായിട്ട് സ്നേഹിക്കുന്ന, സഹമുറിയനായ ഞാനാണ് ഒരാള്‍. വിഷ്ണുവിന് ചോറ് കൊണ്ട് കൊടുത്ത ശേഷം ഞാന്‍ വളരെ വിഷമത്തോടെ വിഷ്ണുവേട്ടനെ സര്‍ക്കാര്‍ വെറുതെ വിടും തൂക്കിക്കൊല്ലില്ല എന്ന് പറഞ്ഞ് കരയും. അപ്പോള്‍ അദ്ദേഹം കരയാതെ മിണ്ടാതെ നില്‍ക്കുന്നതാണ് രംഗമെന്നാണ് നന്ദു ചൂണ്ടിക്കാണിക്കുന്നത്.

ആ ഷോട്ട് ചോറ് കഴിക്കുന്നത് വരെ എടുത്തു. അത് കഴിഞ്ഞ് എന്റെ ക്ലോസ് വച്ചിരിക്കുകയാണ്. ഞാന്‍ കരയണം. ഗ്ലിസറിന്‍ ഇട്ടിട്ടും എനിക്ക് കരച്ചിലും വികാരവും വരുന്നില്ല. എന്താണെന്ന് എനിക്കറിയില്ല. ആ സമയം മമ്മൂട്ടി എഴുന്നേറ്റ് എന്റെ അടുത്തു വന്നു. എടാ നീയൊന്ന് ചെയ്തേ ഞാന്‍ കാണട്ടെ എന്ന് പറഞ്ഞു. ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്തു. പക്ഷെ ശരിയായില്ല.

മമ്മൂട്ടി ക്യാമറയുടെ ലുക്കിംഗ് പൊസിഷനില്‍ പോയി നിന്നു. ഡയലോഗ് നോക്കി ആക്ഷന്‍ പറഞ്ഞതിന് പിന്നാലെ മമ്മൂട്ടി ഡയലോഗ് പറഞ്ഞ് കരഞ്ഞുവെന്നും അത് കണ്ടു നിന്ന തനിക്ക് താനെ കരച്ചില്‍ വന്നുവെന്നാണ് നന്ദു പറയുന്നത്. അത് കണ്ട് താന്‍ അതേ പോലെ അഭിനയിക്കുകയും ചെയ്തുവെന്നാണ് നന്ദു പറയുന്നത്. മമ്മൂട്ടി ചെയ്തതിന്റെ ആയിരത്തി അഞ്ഞൂറില്‍ ഒരു അംശം പോലും തനിക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. നന്നാക്കാന്‍ തനിക്ക് സാധിച്ചുവെന്നുമാണ് നന്ദു അഭിപ്രായപ്പെടുന്നത്.

ഗ്ലിസറിനില്ലാതെ മമ്മൂട്ടി കരയുന്നത് കണ്ട് അന്ന് അത്ഭുതപ്പെട്ടു പോയെന്നാണ് നന്ദു പറയുന്നത്. മമ്മൂട്ടിയുടേത് അസാധ്യ അഭിനയമാണ്. തനിക്ക് ആ അനുഭവം ജീവിതത്തില്‍ മറക്കാനാവില്ല. മറ്റാരും ചെയ്ത് തരാത്തതാണ് മമ്മൂട്ടി അന്ന് ചെയ്ത് തന്നതെന്നും നന്ദു ഓര്‍ത്തെടുക്കുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ