ആളറിയാതെ തമാശ പറയരുത്,ഞാനൊക്കെ ഏറ്റവും മോശം മിമിക്രിക്കാരനാണ്: നാദിർഷ

കോമഡി ആർട്ടിസ്റ്റായി സിനിമയിലെത്തി സംവിധായകനായി മാറിയ താരമാണ് നാദിർഷ. സിനിമ ഇന്റസ്ട്രിയിലെ നിരവധിയാളുകളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് നാദിർഷാ. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം ഇശോയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ പഴയ കാര്യങ്ങളെ കുറിച്ച് അദ്ദേഹം കാര്യങ്ങളാണ് ശ്ര​ദ്ധേയമാകുന്നത്.

മനോരമ ഓൺലെെനോട് സംസാരിക്കുന്നതിനിടെയാണ് രസകരമായ ഒരു പഴയ സംഭവത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ആളറിയാതെ തമാശ പറയരുതെന്നാണ് അദ്ദേഹം പറ‍ഞ്ഞത്. പണ്ട് ഒരിക്കൽ മണി, സലിംകുമാർ എന്നിവർക്കൊപ്പം ട്രിപ്പ് പോയ സമയത്ത് യൂണിവേഴ്സൽ സ്റ്റുഡിയോയിലെ ആളുകളുടെ ഒഴുക്ക് കണ്ട് തന്റെ ​ഗാന മേള പരിപാടിയിൽ നിന്ന് ആളുകൾ പുറത്തേക്ക് പോകുന്ന പോലെയുണ്ടെന്ന് താൻ തമാശ രൂപേണ പറഞ്ഞു.

അടുത്ത മിനിറ്റിൽ തന്നെ അതേ ആദ്യ പകുതി കഴിയുമ്പോൾ എന്ന് സലിം കുമാറിന്റെ കൗണ്ടറെത്തിയെന്നും അദ്ദേഹം പറ‍ഞ്ഞു. അന്ന് അത് പറ‍ഞ്ഞ് തങ്ങൽ ചിരിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കാത്ത മേഖലകളില്‍ എത്തിപ്പെട്ട ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കലും ഒരു പാട്ടുകാരനാകുമെന്ന് കരുതിയിരുന്നില്ല, ഇപ്പോഴും പാട്ടുകാരനൊന്നുമല്ല. മിമിക്രിക്കാരനുമായി. നമ്മളുള്ള സമയത്തൊക്കെ എത്ര നല്ല മിമിക്രിക്കാരുണ്ടായിരുന്നു. എല്ലാവരും എന്നെക്കാള്‍ എത്രയോ മെച്ചപ്പെട്ടവരായിരുന്നു. താനൊക്കെ ഏറ്റവും മോശം മിമിക്രിക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക