ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിൽ, കഥാപാത്രം ആവശ്യപ്പെടുമ്പോൾ അത് ചെയ്യുകയല്ലാതെ വേറെ വഴിയില്ല, കാലാപാനി രം​ഗത്തെ കുറിച്ച് മോഹൻലാൽ

കാലാപാനി സിനിമയിൽ ഷൂ നാവുകൊണ്ട് വൃത്തിയാക്കുന്ന സീൻ ചെയ്തതിനെ കുറിച്ച് മനസുതുറന്ന് നടൻ മോഹൻലാൽ. തന്റെ എറ്റവും പുതിയ ചിത്രമായ കണ്ണപ്പയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. കണ്ണപ്പയിലെ നായകൻ വിഷ്ണു മഞ്ചുവാണ് മോഹൻലാലിനോട് ഇക്കാര്യം ചോദിച്ചത്. കാലാപാനി സിനിമയിൽ എങ്ങനെ ഇത്തരം ഒരു സീൻ ചെയ്യാമെന്ന് സമ്മതിച്ചുവെന്നാണ് വിഷ്ണുവിന് അറിയേണ്ടത്. സിനിമയിൽ മിർസ ഖാൻ എന്ന കഥാപാത്രത്തിന്റെ ഷൂവാണ് മോഹ​ൻലാൽ ചെയ്ത ​ഗോവർദ്ധൻ മേനോൻ നാവ് കൊണ്ട് വൃത്തിയാക്കുന്നതായി കാണിക്കുന്നത്.

“കഥാപാത്രമാണ് അത് ചെയ്യുന്നതെന്നും അപ്പോൾ അത് അഭിനയിക്കുകയല്ലാതെ നിങ്ങൾക്കുമുന്നിൽ മറ്റൊരു ചോയ്സ് ഇല്ലെന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി. കഥാപാത്രം ആവശ്യപ്പെടുമ്പോൾ തടയാൻ പറ്റില്ല. അത് ആ കഥാപാത്രത്തിന്റെ അവസ്ഥയാണ്. നിങ്ങൾ അത് ചെയ്തേ പറ്റൂ. ഒരു ഇന്ത്യക്കാരനോട് കാണിക്കുന്ന ക്രൂരതയാണ് ആ സീനിലുളളത്. കഥാപാത്രവും സാഹചര്യവും ആവശ്യപ്പെടുകയാണെങ്കിൽ അത് ചെയ്തേ പറ്റൂവെന്നും” മോഹൻലാൽ വ്യക്തമാക്കി.

മോഹൻലാൽ പ്രിയദർശൻ കൂട്ടികെട്ടിൽ 1996ലാണ് കാലാപാനി പുറത്തിറങ്ങിയത്. ചിത്രം ഡബ് ചെയ്ത് മറ്റ് ഭാഷകളിലും ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി ഇപ്പോഴും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന സിനിമയാണ് കാലാപാനി. ടി. ദാമോദരന്റെയും പ്രിയദർശന്റെയും തിരക്കഥയിൽ ഒരുങ്ങിയ ചിത്രം മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് നേടിയത്. മോഹൻലാലിന് പുറമെ പ്രഭു, അമരീഷ് പുരി, തബു, ശ്രീനിവാസൻ ഉൾപ്പെടെയുളള താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക