'ആടുതോമ' വേണ്ട 'സ്ഫടികം' മതിയെന്ന് പറഞ്ഞത് മാണി സാറാണ്: സംവിധായകന്‍ ഭദ്രന്‍

കാലം എത്ര കഴിഞ്ഞാലും മായാതെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സിനിമയാണ് സ്ഫടികവും അതിലെ ആടുതോമ എന്ന കഥാപാത്രവും. 1995 മാര്‍ച്ച് 30 ന് പുറത്തിറങ്ങിയ ചിത്രത്തിന് 25 വര്‍ഷം പിന്നിടുമ്പോഴും ഇന്നും ആരാധകര്‍ ഏറെയാണ്. എന്നാല്‍ ചിത്രത്തിന് ആടുതോമ എന്നു പേരിടാന്‍ നിര്‍മ്മാതാവ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ എന്റെ മനസില്‍ സ്ഫടികം എന്നായിരുന്നെന്നും അതിനെ അന്തരിച്ച രാഷ്ട്രീയ നേതാവ് കെ.എം മാണി പിന്തുണച്ചിരുന്നെന്നും പറയുകയാണ് സംവിധായകന്‍ ഭദ്രന്‍.

“ചിത്രത്തിന് സ്ഫടികം എന്നു പേരിട്ടത് ഞാനാണ്. എന്നാല്‍ “ആടുതോമ” എന്ന് പേരിടാന്‍ നിര്‍മ്മാതാവ് ആവശ്യപ്പെട്ടിരുന്നു. അതേസമയം സ്ഫടികം എന്ന പേര് മതിയെന്ന് പറഞ്ഞ് മാണി സാറാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. അദ്ദേഹം മരിച്ച സമയത്ത് അതൊക്കെ ഞാന്‍ ഓര്‍ത്തിരുന്നു.” ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ ഭദ്രന്‍ പറഞ്ഞു.

ചിത്രത്തിന്റെ റീ റിലീസ് ഭദ്രന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. 4 കെ എന്ന സാങ്കേതിക വിദ്യയുടെ ശബ്ദ ദൃശ്യ വിസ്മയങ്ങളോടെയാണ് സിനിമയെത്തുന്നത്. 2 കോടി രൂപയാണ് അതിനു വേണ്ടി ചെലവായിരിക്കുന്നത്. ഇപ്പോള്‍ 30 ശതമാനം പണികള്‍ പൂര്‍ത്തിയായി. ചെന്നൈയിലെ പ്രസാദ് ലാബിലാണ് റിസ്റ്റോറേഷന്‍ പണികള്‍ നടക്കുന്നത്. ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. ഇനി കൊറോണ കെടുതികള്‍ കഴിഞ്ഞ ശേഷമാകും തുടര്‍ ജോലികള്‍.

Latest Stories

നിങ്ങൾ എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്, അവനെ ഒഴിവാക്കി ആ ചുമതല മറ്റാർക്കെങ്കിലും നൽകൂ, ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോവും, നിർദേശവുമായി മുൻ കോച്ച്

'പുതുതലമുറയെ ആകർഷിക്കുന്നതിൽ വേടനെ മാതൃകയാക്കണം'; യൂത്ത് കോൺഗ്രസ് പ്രമേയത്തിൽ പരാമർശം

എന്നെ കളിയാക്കുന്നവർ ആദ്യം ഞാൻ ചെയ്യുന്ന വർക്കൗട്ടിൽ മൂന്നണ്ണമെങ്കിലും ചെയ്തു കാണിക്കൂ: സാമന്ത

ജനാധിപത്യത്തെ അട്ടിമറിച്ചവര്‍ ഇപ്പോള്‍ ഭരണഘടനാ സംരക്ഷകര്‍ ചമയുന്നു; കോണഗ്രസ് ജനങ്ങളോട് കാണിച്ച് കൊടും ക്രൂരതകള്‍ക്ക് എണ്ണമില്ലെന്ന് പ്രള്‍ഹാദ് ജോഷി

ഒന്നാമനെ മറികടന്ന് നിയമനം, സംസ്ഥാന പോലീസിന്റെ തലപ്പത്ത് റവാഡ ചന്ദ്രശേഖർ, കൂത്തുപറമ്പ് വെടിവയ്പിന് ഉത്തരവിട്ട പഴയ കണ്ണൂർ എസ്പി

ഇസുസുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തെ പിന്തുടര്‍ന്ന അഞ്ച് പേര്‍ അറസ്റ്റില്‍; രജിസ്‌ട്രേഷന്‍ നമ്പരില്ലാത്ത വാഹനത്തില്‍ വാക്കിടോക്കിയും

റിഷഭ് പന്തിനെ ഇനി പുറത്താക്കാൻ കഴിയില്ല, നല്ലപോലെ കളിച്ചില്ലെങ്കിൽ പണി കിട്ടുക ആ താരത്തിന്, മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്രിക്കറ്റർ

'റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥൻ, നിയമനം സർക്കാർ വിശദീകരിക്കണം'; ചരിത്രം ഓർമിപ്പിച്ച് പി ജയരാജൻ

ആവശ്യമരുന്നും ഉപകരണങ്ങളുമില്ല; കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളുടെയും സ്ഥിതി ശോചനീയം; ഡോക്ടര്‍ ഹാരീസ് ചിറക്കലിനെ ബലിമൃഗമാകാന്‍ വിട്ടുനല്‍കില്ലെന്ന് ചെന്നിത്തല

ചൈനയിലും പാകിസ്ഥാനിലും കണ്ണുവെയ്ക്കാന്‍ 52 മിലിട്ടറി സാറ്റ്‌ലൈറ്റുകള്‍; 27000 കോടി രൂപയുടെ ഉപഗ്രഹ വിക്ഷേപണം പദ്ധതി വേഗത്തിലാക്കാന്‍ ഇന്ത്യ; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതിരോധം കടുപ്പിച്ച് രാജ്യം