ബറോസും എമ്പുരാനും മലയാള സിനിമയോ ഇന്ത്യന്‍ സിനിമയോ അല്ല, ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡിലെ ചെയ്യൂ: മോഹന്‍ലാല്‍

ബറോസ് എന്ന സിനിമ അന്താരാഷ്ട്ര നിലവാരത്തില്‍ എങ്ങനെ കൊണ്ടുവരാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്ന് മോഹന്‍ലാല്‍. ‘ലൂസിഫര്‍’ സിനിമയുടെ സീക്വല്‍ ആയ ‘എമ്പുരാന്‍’ സിനിമയെ കുറിച്ചും നടന്‍ സംസാരിച്ചു. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോയിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

ഞങ്ങള്‍ ചെയ്യാന്‍ പോകുന്ന സിനിമകളില്‍, അടുത്തത് ബറോസ് എന്ന വലിയ സിനിമയാണ്. ഒരു മലയാള സിനിമയല്ല അത്. അതൊരു ഇന്ത്യന്‍ സിനിമയുമല്ല. ഒരു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡിലേയ്ക്ക് എങ്ങനെ കൊണ്ടുവരാം എന്ന് ചിന്തിച്ചു കൊണ്ടിരിരിക്കുകയാണ്. അപ്പോള്‍ അവിടെ നിന്ന് മാത്രം നമുക്ക് ആ സിനിമയെ പുറത്തെത്തിക്കാന്‍ ആകില്ല. ഒരുപാട് ഭാഷകളില്‍ ആ സിനിമ ഡബ്ബ് ചെയ്യാം.

സ്പാനിഷ് ചെയ്യാം, പോര്‍ച്ചുഗീസ് ചെയ്യാം. കാരണം പോര്‍ച്ചുഗലും ഇന്ത്യയുമായുള്ള കഥയാണ്. പോര്‍ച്ചുഗലില്‍ ചെയ്യാം, ചൈനീസ് ഡബ്ബ് ചെയ്യാം, ജാപ്പനീസ് ചെയ്യാന്‍, അറബിക് ചെയ്യാം. ഏത് ഭാഷയിലും ചെയ്യാം. ബറോസ് ഫാന്റസി ത്രീഡി ചിത്രമാണ്. എല്ലാവിധ സാധ്യതകളുമുള്ള ചിത്രമാണിത്. പീരിയോഡിക് ചിത്രം കൂടിയാണ്. ഇന്ത്യയില്‍ ഇങ്ങനെയൊരു വിഷയം ആദ്യമായിട്ടായിരിക്കും വരുന്നത്.

കാത്തിരിപ്പിന്റെയും വിശ്വാസത്തിന്റേയുമൊക്കെ സന്ദേശമുള്ള സിനിമയാണ് ബറോസ്. ബറോസിന്റെ വിജയമനുസരിച്ചാണ് ഭാവിയിലെ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുക. നമ്മള്‍ ചെയ്യാന്‍ പോകുന്ന സിനിമകള്‍, ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ എന്ന സിനിമയും ഒരു ഇന്ത്യന്‍ സിനിമയായി ചെയ്യാന്‍ സാധിക്കില്ല. അത്രയും വലിയ സാധ്യതകള്‍ ഉണ്ട്. ആ സാധ്യതകളെ കളയാന്‍ ശ്രമിക്കുന്നില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക