ജയനെ കൊന്നത് ഞാനാണെന്നാണ് എല്ലാവരും പറയുന്നത്, ഇനി ഇതെങ്ങാനും അബദ്ധത്തില്‍ പൊട്ടി വിജയമ്മയ്ക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ എന്ന് അദ്ദേഹം പറഞ്ഞു: മേനക

മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായി ഒരു കാലത്ത് തിളങ്ങിയിരുന്ന നടിയാണ് മേനക. കഴിഞ്ഞ ദിവസം നടി ശ്രീകണ്ഠന്‍ നായരുടെ ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് ചോദ്യങ്ങള്‍ക്ക് നടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. അതിലൊരു ചോദ്യം ജസ്റ്റിസ് രാജ എന്ന സിനിമയുടെ ചിത്രീകരണത്തെക്കുറിച്ചായിരുന്നു. അന്ന് ചിത്രീകരണത്തിന് കൊണ്ട് വന്നത് ഒര്‍ജിനല്‍ തോക്ക് ആയിരുന്നുവെന്നാണ് മേനക പറയുന്നത്.

ബാലന്‍ കെ നായരുടെ കൈയ്യില്‍ നിന്നും അത് പൊട്ടിയിരുന്നെങ്കില്‍ ഒരു നടി കൊല്ലപ്പെടുമായിരുന്നു എന്നും പരിപാടിയ്ക്കിടെ നടി പറഞ്ഞു. മലയാളത്തില്‍ ജസ്റ്റിസ് രാജ, തമിഴില്‍ നീതിപതി എന്ന പേരില്‍ ഒരുക്കിയ സിനിമയില്‍ ഞാനും അഭിനയിച്ചിരുന്നു. മോഹന്‍ലാലിന്റെ അമ്മായിച്ഛനും നിര്‍മാതാവുമായ ബാലാജി സാറാണ് നിര്‍മാണം.

നസീര്‍ സാര്‍, ശിവാജി ഗണേശന്‍, പ്രഭു, ലാലു അലക്സ്, മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങളുണ്ട്. ചെന്നൈയില്‍ നിന്നും ദൂരെയുള്ള ഒരു സ്ഥലത്താണ് ഷൂട്ടിങ്ങ്. സിനിമയിലെ ഒരു സീനില്‍ ബാലന്‍ കെ നായര്‍ എന്നെയും വിജയമ്മയെയും സത്യട്ടേനെയും കൈകള്‍ പുറകില്‍ കെട്ടി നിര്‍ത്തിയിരിക്കുകയാണ്.

തോക്ക് എടുത്തിട്ട് ഓരോരുത്തരുടെ അടുത്തൂടെ കൊണ്ട് വരും. ഇവരെ വെടി വെക്കാം, അല്ലെങ്കില്‍ വേണ്ട ഇവരെയാവാം.. അങ്ങനെ പറഞ്ഞ് നടക്കുകയാണ്. അങ്ങനെ അമ്മയുടെ തലയുടെ അടുത്ത് തോക്ക് വെച്ചു.ഇത് കണ്ടതും ബാലാജി സാര്‍ ഓടി വരികയാണ്. കോളാമ്പി പോലുള്ള മൈക്കില്‍ തോക്കിന്റെ ട്രിഗര്‍ വലിക്കല്ലേ എന്ന് വിളിച്ച് പറഞ്ഞു. ഇതോടെ ബാലേട്ടന്‍ തോക്കില്‍ നിന്നും കൈയ്യെടുത്തു. എന്താ പ്രശ്നമെന്ന് ചോദിച്ചപ്പോള്‍ അത് ഒര്‍ജിനല്‍ തോക്ക് ആയിരുന്നു. അതില്‍ രണ്ട് ഉണ്ടയുണ്ട്. ബാലേട്ടന്റെ കൈയ്യൊക്കെ വിറച്ച് തളര്‍ന്ന അവസ്ഥയിലായി.

അല്ലെങ്കിലെ ജയനെ കൊന്നത് ഞാനാണെന്നാണ് എല്ലാവരും പറയുന്നത്. ഇനി ഇതെങ്ങാനും പൊട്ടി വിജയമ്മയ്ക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്നൊക്കെ പറഞ്ഞ് അദ്ദേഹം അസ്വസ്ഥനായി. കുറച്ച് സമയം എടുത്തിട്ടാണ് പുള്ളി ഓക്കെ ആയത്. കാരണം അദ്ദേഹം വിറച്ച് പോയി. അസിസ്റ്റന്റ്സ് ആരോ തോക്ക് എടുത്തത് മാറി പോയതാണെന്നും’ മേനക പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക