'സിനിമയില്‍ കാണുന്ന ഒരു വില്ലനല്ല ജോണ്‍ കൊക്കന്‍ ജീവിതത്തില്‍, വണ്ടര്‍ഫുള്‍ ആണ്, നല്ല അച്ഛന്‍'; വേര്‍പിരിഞ്ഞതിനെ കുറിച്ച് മീര വാസുദേവന്‍

വിവാഹബന്ധങ്ങളുടെ തകര്‍ച്ചയെ കുറിച്ച് സംസാരിച്ച് നടി മീര വാസുദേവന്‍. 2005ല്‍ ആയിരുന്നു മീര വിശാല്‍ അഗര്‍വാളിനെ വിവാഹം ചെയ്യുന്നത്. 2008ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് 2012ല്‍ നടന്‍ ജോണ്‍ കൊക്കനെ വിവാഹം ചെയ്തു, 2016ല്‍ ആയിരുന്നു വിവാഹമോചനം നടന്നത്. കൈരളി ടിവിക്ക് നല്‍കിയ മീരയുടെ അഭിമുഖമാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്.

വിശാല്‍ വന്നത് തന്റെ 22-23 വയസ്സിലാണ്. അശോക് കുമാര്‍ സാറിന്റെ മകനായിരുന്നു വിശാല്‍. വിവാഹമോചനത്തിനുള്ള തീരുമാനം എടുത്ത ശേഷമാണ് താന്‍ സ്‌ട്രോംഗ് ആയി തീര്‍ന്നത്, അതില്‍ വിശാലിനോട് നന്ദിയുണ്ട്. ഇപ്പോള്‍ യാതൊരു ബന്ധവും ഇല്ല. അതില്‍ ഒരുപാട് സന്തോഷം ഉണ്ട്. കാരണം മനസില്‍ ഇത് വെച്ചിട്ട് ഒരു വിഷമവും തന്നോട് കാണിച്ചിട്ടില്ല.

തങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു ആദ്യ വിവാഹമോചനം. നല്ല ഒരു നടിയാകാനും നല്ല ഒരു വ്യക്തിയാക്കാനുമുള്ള അനുഭവം അതില്‍ നിന്നും നേടി. ജോണിനെ കുറിച്ചു കൂടുതല്‍ തനിക്ക് സംസാരിക്കണം. വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. വളരെ പോസിറ്റീവ് ആറ്റിറ്റ്യൂടുള്ള വ്യക്തി. സിനിമയില്‍ കാണുന്ന ഒരു വില്ലനല്ല ജീവിതത്തില്‍, വണ്ടര്‍ഫുള്‍ ആയ ഒരു വ്യക്തിയാണ്.

നല്ല അച്ഛന്‍ കൂടിയാണ് ജോണ്‍. കുട്ടിയുടെ എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ചെയ്തത്. ഇത്രയും പോസിറ്റീവ് ആയ ഒരു വ്യക്തിയെ എന്തിനാണ് വേണ്ടാന്ന് വെയ്ക്കുന്നതെന്ന അവതാരകന്റെ ചോദ്യത്തിന്, അതിനി പറഞ്ഞിട്ട് ആര്‍ക്കും ഒരു ഗുണവും ലഭിക്കുന്നില്ലല്ലോ എന്നാണ് മീര മറുപടി നല്‍കിയത്. വിവാഹം എന്ന് പറയുന്നത് വളരെ വലിയ ഒരു കമ്മിറ്റ്‌മെന്റ് ആണ്, അതില്‍ വിശ്വസിക്കുന്നുവെന്നും മീര പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ