'പത്തു വര്‍ഷത്തെ പ്രണയം, ആദ്യം ഒളിച്ചോടി, രണ്ടു മാസം ലിവിംഗ് ടുഗദര്‍..'; പ്രണയ വിവാഹമാണോയെന്ന് ചോദിക്കുന്നവരോട് മീര അനില്‍

തന്റേത് പ്രണയ വിവാഹമാണോയെന്ന് ഇപ്പോഴും ചോദിക്കുന്നവരോട് മറുപടിയുമായി അവതാരക മീര അനില്‍. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ആയിരുന്നു മീരയും വിഷ്ണുവും തമ്മിലുള്ള വിവാഹം. തങ്ങളെ പോലെയുള്ളവര്‍ക്കൊന്നും മാട്രിമോണിയയില്‍ വഴി കല്യാണം കഴിക്കാന്‍ പറ്റില്ലേ എന്നാണ് മീര ചോദിക്കുന്നത്.

അറേഞ്ച്ഡ് മ്യാരേജ് ആണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. പലരും പറയുന്നത് ഇവരൊന്നും അങ്ങനെ ആയിരിക്കില്ല. മിനിമം ഒരു പത്ത് ലൈനും പത്ത് സെറ്റപ്പും ഒക്കെ ഉണ്ടാവുമെന്നാണ്. തനിക്ക് മനസിലാവാത്തത് തന്നെ പോലെയുള്ള മീഡിയയില്‍ വര്‍ക്ക് ചെയ്യുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ കല്യാണം കഴിക്കണ്ടേ എന്നാണ്.

അവസാനം പത്തു വര്‍ഷമായി പ്രണയമായിരുന്നു എന്നും തങ്ങള്‍ ഒന്ന് ഒളിച്ചോടിയതാണെന്നും രണ്ടു മാസത്തോളം ലിവിംഗ് ടുഗദര്‍ ആണെന്നും പറഞ്ഞു. അപ്പോള്‍ എല്ലാവരും അതാണെന്ന് വിശ്വസിച്ചുവെന്നും മീര ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഇപ്പോഴും തന്റെ അച്ഛനും അമ്മയ്ക്കും വിഷ്ണുവിന്റെ അച്ഛനും അമ്മയ്ക്കും ഇതൊരു അറേഞ്ച്ഡ് ആയിരുന്നോ എന്നൊരു സംശയം ഉണ്ടെന്നും താരം പറയുന്നുണ്ട്. ആദ്യം മാട്രിമോണിയല്‍ വഴി കണ്ടു. ചേട്ടത്തിയാണ് ആദ്യം വിളിച്ച് സംസാരിക്കുന്നത്. അതു കഴിഞ്ഞ് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു. പിന്നെ

ഒരു മാസം കൊണ്ട് എല്ലാം റെഡിയായി. തന്റെ പിറന്നാളിന്റെ അന്നാണ് തങ്ങള്‍ ആദ്യം കാണുന്നത്. ഒരു കഫേ കോഫി ഡേയില്‍ വച്ചു കണ്ടു. അവിടുന്ന് നേരെ വീട്ടിലേക്കാണ് പോയത്. വീട്ടില്‍ അച്ഛനും അമ്മയും ഞെട്ടി പോയി. മകള്‍ ഒരാളെയും കൂട്ടി കാറില്‍ വന്നിറങ്ങുകയാണ്.

ഇയാളെ ആണ് കല്യാണം കഴിക്കാന്‍ പോവുന്നതെന്ന് ഒക്കെ പറഞ്ഞപ്പോള്‍ അവര്‍ക്കും കണ്‍ഫ്യൂഷന്‍ ആയി. പിന്നെ തങ്ങള്‍ക്ക് രണ്ടാള്‍ക്കും ഏകദേശം ഒരേ പ്രായമാണ്. മാസങ്ങളുടെ വ്യത്യാസമേ ഉള്ളു. എത്രയും വേഗം കല്യാണം കഴിക്കണം എന്നാണ് വിചാരിച്ചിരുന്നത് എന്നാണ് മീര പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ