'പത്തു വര്‍ഷത്തെ പ്രണയം, ആദ്യം ഒളിച്ചോടി, രണ്ടു മാസം ലിവിംഗ് ടുഗദര്‍..'; പ്രണയ വിവാഹമാണോയെന്ന് ചോദിക്കുന്നവരോട് മീര അനില്‍

തന്റേത് പ്രണയ വിവാഹമാണോയെന്ന് ഇപ്പോഴും ചോദിക്കുന്നവരോട് മറുപടിയുമായി അവതാരക മീര അനില്‍. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ആയിരുന്നു മീരയും വിഷ്ണുവും തമ്മിലുള്ള വിവാഹം. തങ്ങളെ പോലെയുള്ളവര്‍ക്കൊന്നും മാട്രിമോണിയയില്‍ വഴി കല്യാണം കഴിക്കാന്‍ പറ്റില്ലേ എന്നാണ് മീര ചോദിക്കുന്നത്.

അറേഞ്ച്ഡ് മ്യാരേജ് ആണെന്ന് പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. പലരും പറയുന്നത് ഇവരൊന്നും അങ്ങനെ ആയിരിക്കില്ല. മിനിമം ഒരു പത്ത് ലൈനും പത്ത് സെറ്റപ്പും ഒക്കെ ഉണ്ടാവുമെന്നാണ്. തനിക്ക് മനസിലാവാത്തത് തന്നെ പോലെയുള്ള മീഡിയയില്‍ വര്‍ക്ക് ചെയ്യുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ കല്യാണം കഴിക്കണ്ടേ എന്നാണ്.

അവസാനം പത്തു വര്‍ഷമായി പ്രണയമായിരുന്നു എന്നും തങ്ങള്‍ ഒന്ന് ഒളിച്ചോടിയതാണെന്നും രണ്ടു മാസത്തോളം ലിവിംഗ് ടുഗദര്‍ ആണെന്നും പറഞ്ഞു. അപ്പോള്‍ എല്ലാവരും അതാണെന്ന് വിശ്വസിച്ചുവെന്നും മീര ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഇപ്പോഴും തന്റെ അച്ഛനും അമ്മയ്ക്കും വിഷ്ണുവിന്റെ അച്ഛനും അമ്മയ്ക്കും ഇതൊരു അറേഞ്ച്ഡ് ആയിരുന്നോ എന്നൊരു സംശയം ഉണ്ടെന്നും താരം പറയുന്നുണ്ട്. ആദ്യം മാട്രിമോണിയല്‍ വഴി കണ്ടു. ചേട്ടത്തിയാണ് ആദ്യം വിളിച്ച് സംസാരിക്കുന്നത്. അതു കഴിഞ്ഞ് വീട്ടുകാര്‍ തമ്മില്‍ സംസാരിച്ചു. പിന്നെ

ഒരു മാസം കൊണ്ട് എല്ലാം റെഡിയായി. തന്റെ പിറന്നാളിന്റെ അന്നാണ് തങ്ങള്‍ ആദ്യം കാണുന്നത്. ഒരു കഫേ കോഫി ഡേയില്‍ വച്ചു കണ്ടു. അവിടുന്ന് നേരെ വീട്ടിലേക്കാണ് പോയത്. വീട്ടില്‍ അച്ഛനും അമ്മയും ഞെട്ടി പോയി. മകള്‍ ഒരാളെയും കൂട്ടി കാറില്‍ വന്നിറങ്ങുകയാണ്.

ഇയാളെ ആണ് കല്യാണം കഴിക്കാന്‍ പോവുന്നതെന്ന് ഒക്കെ പറഞ്ഞപ്പോള്‍ അവര്‍ക്കും കണ്‍ഫ്യൂഷന്‍ ആയി. പിന്നെ തങ്ങള്‍ക്ക് രണ്ടാള്‍ക്കും ഏകദേശം ഒരേ പ്രായമാണ്. മാസങ്ങളുടെ വ്യത്യാസമേ ഉള്ളു. എത്രയും വേഗം കല്യാണം കഴിക്കണം എന്നാണ് വിചാരിച്ചിരുന്നത് എന്നാണ് മീര പറയുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്