ചെറുപ്പത്തിലെ അച്ഛനേക്കാള്‍ പ്രായമുള്ള ആളുമായി വിവാഹം, ഇൻഡസ്ട്രിയിൽ നിന്നുള്ള മോശം അനുഭവങ്ങള്‍; ദുരനുഭവം തുറന്ന് പറഞ്ഞ് അഞ്ജു

ഒരു കാലത്ത് മലയാളത്തിലടക്കം തെന്നിന്ത്യന്‍ സിനിമകളിലെ  സജീവ സാന്നിദ്ധ്യമായിരുന്നു അഞ്ജു. മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം നായികയായി അഭിനയിച്ച അഞ്ജു പിന്നീട് സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും അഞ്ജു മനസ്സ് തുറന്നതാണ് ശ്രദ്ധ നേടുന്നത്. ബിഹൈന്‍ഡ് വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിൽ അഞ്ജു ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്.

ബാലതാരമായെത്തി പിന്നീട് നായികയായി മാറിയ നടിയാണ് താൻ. തുടക്കകാലത്ത് യാതൊരു തര ബുദ്ധിമുട്ടുകളും തനിക്ക് ഉണ്ടായിരുന്നില്ല എന്നാൽ പുതുതായി കടന്നുവന്നവരില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്. അവര്‍ തന്നെ കാണുന്ന രീതി വേറെയായിരുന്നു. അത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ രാത്രിയ്ക്ക് രാത്രി സിനിമ ഉപേക്ഷിച്ച് വന്ന അവസ്ഥകള്‍ വരെ നേരിട്ടിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്.

ഇന്റസ്ട്രിയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടാവും എന്ന് അറിയാവുന്നത് തന്നെ എപ്പോഴും തന്റെ അച്ഛനും ചേട്ടനും രണ്ട് അസിസ്റ്റന്‍സും മേക്കപ്പ് ആര്‍ട്ടിസ്റ്റുമുണ്ടാകുമായിരുന്നുവെന്നും അവർ പറയുന്നു. എന്നിട്ടും രാത്രി, തന്റെ ബെഡ് റൂമിന്റെ വാതിലിന് വന്ന് തട്ടിയവരുണ്ടെന്നാണ് അഞ്ജു പറയുന്നത്. ആദ്യം ക്ഷമിക്കുമായിരുന്നു എന്നിട്ടും രക്ഷയില്ലാതെ വരുമ്പോള്‍ സിനിമ ഉപേക്ഷിച്ച് വരിക വരെയുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.

സിനിമ മടുത്ത സമയത്താണ് താൻ പ്രഭാകറിനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹത്തിന് തന്റെ അച്ഛനെക്കാള്‍ പ്രായമുണ്ടായിരുന്നു. പതിനേഴാം വയസ്സിലാണ് താൻ അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്.  ഒന്നര വര്‍ഷമാണ് ഞങ്ങൾ ഒരുമിച്ച് ജീവിച്ചത്. ഒന്നര വര്‍ഷത്തിനുള്ളില്‍ തനിക്ക് കുഞ്ഞ് ജനിച്ചു. എന്നാല്‍ കുഞ്ഞിന് മൂന്നര മാസം മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, താന്‍ അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയായിരുന്നു എന്നും താൻ അറിയുന്നത്.

ആ ബന്ധത്തില്‍ എന്നെക്കാള്‍ പ്രായമുള്ള മക്കള്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്. സത്യം അറിഞ്ഞതോടെ താന്‍ അയാളോട് സംസാരിക്കാതെയായി വീട്ടിലേക്ക് തിരിച്ച് വന്ന ശേഷം അയാള്‍ തന്നെ തിരിച്ച് വിളിക്കാന്‍ വന്നിരുന്നു. പക്ഷെ താന്‍ പോയില്ല. കുഞ്ഞിന് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് അവരുടെ അച്ഛന്‍ മരിച്ചു എന്ന വിവരം വന്നത്. എന്നിട്ടും തനിക്ക് പോകാന്‍ തോന്നിയില്ല, പോയില്ല. മോന്‍ ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞു. അവനോട് അച്ഛന്‍ ഇല്ലാത്തതിന്റെ വേദന നിന്റെ ഉള്ളിലുണ്ടോ എന്ന് ചോദിക്കുമ്പോള്‍, അമ്മയില്ലേ എന്ന് അവൻ പറയും. അതാണ് തന്റെ സന്തോഷംമെന്നും അഞ്ജു കൂട്ടിച്ചേർത്തു.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്