'അന്ന് ഏഷ്യാനെറ്റിനെ പറഞ്ഞത് തെറ്റായി പോയി, ബാന്‍ കിട്ടി'; ബിഗ് ബോസ് എന്‍ട്രിയെ കുറിച്ച് നടന്‍ മനോജ് കുമാര്‍

ബിഗ് ബോസ് 3യില്‍ മത്സരാര്‍ത്ഥിയായി എത്തുന്നു എന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ മനോജ് കുമാര്‍. തന്റെ പേര് ഏഷ്യാനെറ്റ് പുറത്തുവിട്ടു എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത് എന്നാല്‍ തന്നെ വിളിച്ചിട്ടില്ല.പോകേണ്ട, പോയാല്‍ പിന്നെ മോശമാണ് എന്നാണ് വേണ്ടപ്പെട്ടവര്‍ പറയുന്നത് എന്നും മനോജ് സമയം മലയാളത്തോട് പറഞ്ഞു.

ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ രജിത് കുമാര്‍ വിഷയത്തില്‍ ഏറെ പ്രതികരിച്ച ഒരാള്‍ കൂടിയാണ് മനോജ്. എല്ലാം പോലെ ഇതും എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് താരം പറയുന്നു. ബിഗ് ബോസ് ആദ്യ സീസണ്‍ കണ്ടപ്പോള്‍ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ പരിപാടി ഇഷ്ടം ആയിരുന്നു. പുറംലോകവുമായി ബന്ധമില്ലെങ്കിലും നമ്മള്‍ക്ക് എപ്പോഴും അവിടെ വിഷയം ഉണ്ടാകും.

വീട്ടുകാര്‍ ഇത് കണ്ട് ടെന്‍ഷന്‍ ആകും. അതിനാല്‍ സമ്മിശ്രമായ ഒരു അവസ്ഥ ആയിരുന്നു മനസില്‍. ലൊക്കേഷനിലോ ഫംഗ്ഷനോ ചെന്നിരുന്നു തമാശ പറയുന്ന പോലെയല്ലലോ ഇത്. 24 മണിക്കൂറും അതിനുള്ളില്‍ തന്നെ. ശാന്തപ്രകൃതക്കാരന്‍ ആണെങ്കിലും അനീതിയോ, അന്യായമോ കണ്ടാല്‍ പെട്ടെന്ന് പ്രതികരിക്കും. തന്റെ വീട്ടുകാര്‍ക്ക് ഏറെ ഭയമുള്ള സ്വഭാവമാണത്.

രണ്ടാം സീസണിന്റെ ഓഡിഷനില്‍ മതിപ്പ് തോന്നാത്ത രീതിയില്‍ പ്രതികരിച്ചു. പിന്നീട് കുടുംബവിളക്ക് പരമ്പരയില്‍ എത്തി. ആ സമയത്താണ് രജിത് കുമാര്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്. അപ്പോഴാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി വരാനുള്ള അവസരം തരുന്നത്. അന്ന് രജിത് കുമാറിനെ പിന്തുണച്ച് വീണ്ടും ലൈവ് ഇട്ടു. ഇനി ഏഷ്യാനെറ്റ് കാണില്ല. ബിഗ് ബോസ് കാണില്ല എന്നും ലൈവിലൂടെ അറിയാതെ പറഞ്ഞു പോയി.

ഏഷ്യാനെറ്റിനെ പറഞ്ഞത് തെറ്റായിപ്പോയി, ബാന്‍ കിട്ടി. എന്നാല്‍ ഇപ്പോഴും അമ്മ അറിയാതെ എന്ന പരമ്പരയില്‍ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്നുണ്ട്. എന്നെങ്കിലും തന്നോടുള്ള അസ്വാരസ്യം ചാനലിന് മാറും എന്നാണ് വിശ്വസിക്കുന്നത്. എപ്പോഴെങ്കിലും ബിഗ് ബോസിലെ എക്‌സ്പീരിയന്‍സ് ആസ്വദിക്കണം എന്നാല്‍ മൂന്നാം സീസണ്‍ തന്നെ ആകണം എന്നില്ല എന്നും മനോജ് പറഞ്ഞു.

Latest Stories

ഐപിഎൽ ടീമുകൾക്ക് വമ്പൻ പണിയുമായി ബിസിസിഐ; ഡ്രസ്സിംഗ് റൂമിലെ പുകവലിക്കും അസമയത്തെ കറക്കത്തിനും പൂട്ടുവീഴും

കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് ബലാത്സംഗം ചെയ്തു; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

സൂര്യകുമാർ യാദവിന്‌ മാത്രമല്ല, ശുഭ്മൻ ഗില്ലിനും പണി കൊടുക്കാൻ ബിസിസിഐ; സംഭവം ഇങ്ങനെ

'ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം'; നേതാക്കൾക്ക് നിർദേശം നൽകി വി ഡി സതീശൻ

ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും

ഇന്തോനേഷ്യയിൽ അഗ്നിപർവ്വത സ്ഫോടനത്തിൽ മൂന്ന് മരണം; നിരവധിപേര്‍ കുടുങ്ങി

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

'വിഡി സതീശന്റെ കഴിവും പൊളിറ്റിക്കൽ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഇപ്പോൾ കാണിക്കേണ്ടത്, ഇടതിൻ്റെ തോൽവി എന്നെന്നേക്കുമായിട്ടുള്ളതല്ല'; ഹൈക്കമാൻഡിനോട് സാറാ ജോസഫ്

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര! 'ഇന്ദിര ഗ്യാരണ്ടി'യ്ക്കായി നീക്കം തുടങ്ങി കെഎസ്ആർടിസി; നാളെ മുതൽ 'ജെൻഡർ ടിക്കറ്റിംഗ്' സംവിധാനവും

'സർക്കാർ രൂപീകരണത്തിനായി ടിവികെയെ എത്രയും വേഗം ക്ഷണിക്കണം, എന്തുകൊണ്ടാണ്‌ ഗവർണർ കാലതാമസം വരുത്തുന്നതെന്ന്‌ മനസ്സിലാവുന്നില്ല'; എംഎ ബേബി