സുകുവേട്ടന്‍ മരിച്ചു കിടക്കുമ്പോള്‍ മമ്മൂട്ടിയെ കണ്ട് ആരവം.. ആരെയും മൈന്‍ഡ് ചെയ്യാതെ പൃഥ്വിരാജ്, അന്ന് സംഭവിച്ചത്..: മനോജ് കെ. ജയന്‍

സുകുമാരന്‍ അന്തരിച്ച സമയത്തെ കുറിച്ച് പറഞ്ഞ് മനോജ് കെ. ജയന്‍. 1997ല്‍ ജൂണിലാണ് സുകുമാരന്‍ അന്തരിച്ചത്. അന്ന് വിദ്യാര്‍ത്ഥികള്‍ ആയിരുന്ന ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും കുറിച്ചാണ് താരം സംസാരിക്കുന്നത്.

അച്ഛന്‍ മരിച്ചു കിടക്കുമ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ എത്തിയപ്പോള്‍ ജനങ്ങള്‍ ആര്‍പ്പുവിളിക്കുന്നത് കണ്ട് ദേഷ്യത്തോടെയാണ് പൃഥ്വിരാജ് നിന്നത് എന്നാണ് മനോജ് പറയുന്നത്. സുകുമാരേട്ടന്റെ മൃതദേഹം കലാഭവന്‍ തിയേറ്ററിന്റെ വെളിയില്‍ പ്രദര്‍ശനത്തിന് വച്ചപ്പോള്‍ ഭയങ്കര ജനക്കൂട്ടമാണ്.

മോഹന്‍ലാലും മമ്മൂട്ടിയെല്ലാം വരുന്നു. ആളുകള്‍ക്ക് മരണ വീടാണ് എന്നൊന്നുമല്ല. ഇവരെയൊക്കെ കണ്ടപ്പോള്‍ ഭയങ്കര ബഹളം ആണ്. മൃതദേഹത്തിന് അടുത്ത് താന്‍ എത്തിയപ്പോള്‍ ഇന്ദ്രന്‍ എല്ലാവരെയും വിഷ് ചെയ്യുന്നുണ്ട്. പൃഥിരാജ് ഒരു നില്‍പ്പാണ്. ആരെയും നോക്കുന്നൊന്നുമില്ല.

ഒരു കണ്ണട വെച്ചിട്ടുണ്ട്. ‘മൈ സ്‌റ്റോറി’ സിനിമയുടെ സെറ്റില്‍ വച്ച് ഇക്കാര്യം ചോദിച്ചു. ‘മോനെ നിന്നെ ആദ്യം കാണുന്നത് സുകുവേട്ടന്റെ മൃതശരീരത്തിന് അരികിലാണ്. ഇന്ദ്രന്‍ അന്ന് ലൈവായി നില്‍ക്കുന്നുണ്ട്. നീ മാത്രം എന്താണ് ആരെയും മൈന്‍ഡ് ചെയ്യാതെ നിന്നത്’ എന്ന്.

”ചേട്ടാ ചേട്ടനോര്‍ക്കുന്നുണ്ടോ. എന്റെ അച്ഛന്‍ അവിടെ മരിച്ച് കിടക്കുമ്പോള്‍ ഓരോ ആര്‍ട്ടിസ്റ്റ് വരുമ്പോഴും ആളുകള്‍ക്ക് ആരവം ആണ്. മമ്മൂട്ടി എന്നൊക്കെ പറഞ്ഞ് ഭയങ്കര ബഹളം. എന്തൊരു ആളുകളാണ് ഇത്. എന്റെ അച്ഛനാണ് അവിടെ കിടക്കുന്നത്. ആളുകളുടെ ഈ ആറ്റിറ്റിയൂഡ് കണ്ടിട്ട് ഞാന്‍ വെറുത്ത് നിന്നതാണ്.”

”അതാണ് ഞാന്‍ ആരെയും മൈന്‍ഡ് ചെയ്യാതെ നിന്നത്” എന്ന് പൃഥ്വിരാജ് പറഞ്ഞു എന്നാണ് മനോജ് കെ. ജയന്‍ പറയുന്നത്. സുകുമാരന്‍ മരിക്കുന്നതിന് മുമ്പ് തന്നെ നായകനാക്കി ഒരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു എന്നും എന്നാല്‍ അത് നടന്നില്ലെന്നും മനോജ് കെ. ജയന്‍ പറയുന്നുണ്ട്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി