സുകുവേട്ടന്‍ മരിച്ചു കിടക്കുമ്പോള്‍ മമ്മൂട്ടിയെ കണ്ട് ആരവം.. ആരെയും മൈന്‍ഡ് ചെയ്യാതെ പൃഥ്വിരാജ്, അന്ന് സംഭവിച്ചത്..: മനോജ് കെ. ജയന്‍

സുകുമാരന്‍ അന്തരിച്ച സമയത്തെ കുറിച്ച് പറഞ്ഞ് മനോജ് കെ. ജയന്‍. 1997ല്‍ ജൂണിലാണ് സുകുമാരന്‍ അന്തരിച്ചത്. അന്ന് വിദ്യാര്‍ത്ഥികള്‍ ആയിരുന്ന ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും കുറിച്ചാണ് താരം സംസാരിക്കുന്നത്.

അച്ഛന്‍ മരിച്ചു കിടക്കുമ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ എത്തിയപ്പോള്‍ ജനങ്ങള്‍ ആര്‍പ്പുവിളിക്കുന്നത് കണ്ട് ദേഷ്യത്തോടെയാണ് പൃഥ്വിരാജ് നിന്നത് എന്നാണ് മനോജ് പറയുന്നത്. സുകുമാരേട്ടന്റെ മൃതദേഹം കലാഭവന്‍ തിയേറ്ററിന്റെ വെളിയില്‍ പ്രദര്‍ശനത്തിന് വച്ചപ്പോള്‍ ഭയങ്കര ജനക്കൂട്ടമാണ്.

മോഹന്‍ലാലും മമ്മൂട്ടിയെല്ലാം വരുന്നു. ആളുകള്‍ക്ക് മരണ വീടാണ് എന്നൊന്നുമല്ല. ഇവരെയൊക്കെ കണ്ടപ്പോള്‍ ഭയങ്കര ബഹളം ആണ്. മൃതദേഹത്തിന് അടുത്ത് താന്‍ എത്തിയപ്പോള്‍ ഇന്ദ്രന്‍ എല്ലാവരെയും വിഷ് ചെയ്യുന്നുണ്ട്. പൃഥിരാജ് ഒരു നില്‍പ്പാണ്. ആരെയും നോക്കുന്നൊന്നുമില്ല.

ഒരു കണ്ണട വെച്ചിട്ടുണ്ട്. ‘മൈ സ്‌റ്റോറി’ സിനിമയുടെ സെറ്റില്‍ വച്ച് ഇക്കാര്യം ചോദിച്ചു. ‘മോനെ നിന്നെ ആദ്യം കാണുന്നത് സുകുവേട്ടന്റെ മൃതശരീരത്തിന് അരികിലാണ്. ഇന്ദ്രന്‍ അന്ന് ലൈവായി നില്‍ക്കുന്നുണ്ട്. നീ മാത്രം എന്താണ് ആരെയും മൈന്‍ഡ് ചെയ്യാതെ നിന്നത്’ എന്ന്.

”ചേട്ടാ ചേട്ടനോര്‍ക്കുന്നുണ്ടോ. എന്റെ അച്ഛന്‍ അവിടെ മരിച്ച് കിടക്കുമ്പോള്‍ ഓരോ ആര്‍ട്ടിസ്റ്റ് വരുമ്പോഴും ആളുകള്‍ക്ക് ആരവം ആണ്. മമ്മൂട്ടി എന്നൊക്കെ പറഞ്ഞ് ഭയങ്കര ബഹളം. എന്തൊരു ആളുകളാണ് ഇത്. എന്റെ അച്ഛനാണ് അവിടെ കിടക്കുന്നത്. ആളുകളുടെ ഈ ആറ്റിറ്റിയൂഡ് കണ്ടിട്ട് ഞാന്‍ വെറുത്ത് നിന്നതാണ്.”

”അതാണ് ഞാന്‍ ആരെയും മൈന്‍ഡ് ചെയ്യാതെ നിന്നത്” എന്ന് പൃഥ്വിരാജ് പറഞ്ഞു എന്നാണ് മനോജ് കെ. ജയന്‍ പറയുന്നത്. സുകുമാരന്‍ മരിക്കുന്നതിന് മുമ്പ് തന്നെ നായകനാക്കി ഒരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു എന്നും എന്നാല്‍ അത് നടന്നില്ലെന്നും മനോജ് കെ. ജയന്‍ പറയുന്നുണ്ട്.

Latest Stories

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

'മുന്ന' പ്രയോഗം ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെ, സുരേഷ് ഗോപി പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ്

ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?

പിവി അന്‍വറിനെ യുഡിഎഫ് റോഡിലിട്ട് പോയി; എല്‍ഡിഎഫ് വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

പത്ത് തലയാ തനി രാവണൻ! ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയായ ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ