കടബാദ്ധ്യത കാരണം കിഡ്നി വരെ വില്‍ക്കാന്‍ നോക്കിയിട്ടുണ്ട് : അനുഭവം പങ്കുവെച്ച് മഞ്ജു പത്രോസ്

ജീവിതത്തില്‍ സാമ്പത്തികമായി വളരെ മോശം അവസ്ഥ നേരിട്ടിട്ടുണ്ടെന്ന് നടി മഞ്ജു പത്രോസ് .അന്നൊക്കെ തനിക്ക് എങ്ങിനെയെങ്കിലും കടബാദ്ധ്യതകള്‍ തീര്‍ന്ന് കിട്ടിയാല്‍ മതിയെന്നായിരുന്നു അപ്പോഴുള്ള ആഗ്രഹം.

അന്ന് രാത്രി കാലങ്ങളിലൊന്നും ഉറക്കം പോലും ഉണ്ടാവില്ല. ആ ഇടയക്കാണ് ഒരു പത്ര പരസ്യത്തില്‍ കിഡ്‌നി ആവശ്യമുണ്ട് എന്ന പരസ്യം കണ്ടത്. രണ്ട് കിഡ്‌നിയുണ്ടല്ലോ സുനിച്ചാ, ഒന്ന് വിറ്റാലും സ്വസ്തമായി ജീവിക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞു. അത്രയധികം മോശമായിരുന്നു അവസ്ഥ.

കറണ്ട് ബില്‍ അടയ്ക്കാന്‍ പോലും പൈസ ഉണ്ടാവില്ല. അവസാനം അവര് വന്ന് ഫ്യൂസ് ഊരി കൊണ്ട് പോയാല്‍ എവിടെ നിന്ന് എങ്കിലും കടം വാങ്ങി പോയി അടയ്ക്കും. മോന് അന്ന് മൂന്ന് വയസ്സ് ആണ് പ്രായം. വീട്ടില്‍ അവിടെയും ഇവിടെയും എല്ലാം പരതി കിട്ടിയ 23 രൂപ കൊണ്ട് ഒരാഴ്ചയോളം കഴിച്ചു കൂട്ടിയിട്ടുണ്ട്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ എന്തെങ്കിലും ചെലവ് വരുമോ എന്ന് ആലോചിച്ച് പുറത്തേക്ക് പോയില്ല.

എട്ട് ലക്ഷം രൂപയോളം വരുന്ന കടം വീട്ടാനാണ് താന്‍ ബിഗ്ഗ് ബോസിലേക്ക് പോയതെന്നും നടി പറഞ്ഞു. സീരിയലില്‍ നിന്ന് കിട്ടുന്ന പ്രതിഫലം ഒന്നിനും തികയില്ലായിരുന്നു. ബിഗ്ഗ് ബോസില്‍ പോയാല്‍ ഒരാഴ്ച കൊണ്ട് മടങ്ങാം എന്നാണ് കരുതിയത്.

പക്ഷെ 49 ദിവസം അവിടെ കഴിഞ്ഞു. ബിഗ്ഗ് ബോസ് ഷോ കാരണം സാമ്പത്തികമായി തനിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചു. ഷോയ്ക്ക് ശേഷം പക്ഷെ സിനിമകളില്‍ അവസരം കുറഞ്ഞു എന്നും മഞ്ജു പത്രോസ് പറയുന്നു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക