ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്

തന്റെയും സിമി സാബുവിന്റെയും സൗഹൃദം വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമാകുന്നതിനെ കുറിച്ച് സംസാരിച്ച് നടി മഞ്ജു പത്രോസ്. ഒന്നിച്ച് വ്‌ളോഗ് ചെയ്യാന്‍ തുടങ്ങിയതിന് ശേഷം തങ്ങള്‍ ലെസ്ബിയന്‍സ് ആണോ എന്നാണ് പലരും ചോദിക്കുന്നത് എന്നാണ് മഞ്ജു പത്രോസ് പറയുന്നത്. ഒരു നല്ല സൗഹൃദത്തെ ഒക്കെ ആളുകള്‍ എന്തൊക്കെ രീതിയിലേക്ക് ആണ് മാറ്റുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ അതിശയമാണ് എന്നാണ് ഒരു അഭിമുഖത്തില്‍ മഞ്ജു പറയുന്നത്.

”ലെസ്ബിയന്‍ ആണോ എന്നാണ് എന്നെയും സിമിയെയും ഒരുമിച്ചു കാണുമ്പോള്‍ എല്ലാവരും ചോദിക്കുന്നത്. സന്തോഷത്തോടെ പോകുന്ന ഒരു സൗഹൃദത്തെ പോലും അങ്ങനെ കാണാന്‍ ആകാത്ത സമൂഹത്തിലേക്ക് നമ്മള്‍ അധപതിച്ചു പോയി. രണ്ട് കുടുംബങ്ങള്‍ ഉള്ള സ്ത്രീകള്‍ക്ക് സന്തോഷിച്ചൂടെ. നമ്മള്‍ ഇവിടെ ഇരുന്നോണം. പക്ഷേ അങ്ങനെ ഇരിക്കന്‍ ഞാന്‍ റെഡിയല്ല. സിമി ആണെങ്കിലും ഷൂട്ട് ഉണ്ടെങ്കില്‍ അവള്‍ അവളുടെ എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ന്നിട്ടാണ് ഇറങ്ങുന്നത്.”

”അങ്ങനെയുള്ള ഞങ്ങള്‍ സന്തോഷിക്കുമ്പോള്‍ ലെസ്ബിയന്‍സ് എന്ന് കമന്റുകള്‍. ഇപ്പോള്‍ ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് രണ്ട് പേരാണ് എന്ന്. ലെസ്ബിയന്‍സ് ആണെന്ന് പറഞ്ഞു എന്തിന് കളിയാക്കണം, അവര്‍ക്ക് അങ്ങനെ ജീവിക്കാന്‍ ആണ് ഇഷ്ടം എങ്കില്‍ അങ്ങനെ ജീവിക്കട്ടെ അത് അവരുടെ സ്വാതന്ത്ര്യം ആണ്. അതിലേക്ക് കണ്ണുംനട്ട് എന്തിന് നോക്കി ഇരിക്കണം. നാളെ നമ്മുടെ കുട്ടികള്‍ എന്തായി തീരും എന്ന് നമുക്ക് പറയാന്‍ ആകുമോ.”

”ഞാന്‍ എന്റെ മോനോട് പറഞ്ഞിട്ടുണ്ട്. നിനക്ക് എന്തെങ്കിലും സംശയമോ, കാര്യങ്ങളോ വന്നാല്‍ അമ്മയോട് നീ പറയണമെന്ന്. നീ അതിനെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കരുത്. ഞാന്‍ ഹെല്‍പ്പ് ചെയ്യാം എന്ന് മോനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു സമയത്ത് ഒരു കൂട്ടുകാരനുമായുള്ള അടുപ്പം കണ്ട് ഇനി ഇവന്‍ ഗേ ആകുമോ എന്നോര്‍ത്ത് ഞാന്‍ ചോദിച്ചിട്ടുണ്ട്.”

”എന്റെ മോനെ അംഗീകരിക്കാതിരിക്കാന്‍ എനിക്ക് ആകില്ലല്ലോ. ഞാന്‍ അവനോട് ഇത് ചോദിച്ചതും അവന്‍ ഒരു ചിരി തുടങ്ങി. അവന്‍ അപ്പോള്‍ തന്നെ അവന്റെ കൂട്ടുകാരനോടും ഇത് വിളിച്ചു പറഞ്ഞു. അതൊന്നും ഒരിക്കലും തെറ്റല്ല. ഒരു ജനിതകമാറ്റം ആണ്. അതൊരിക്കലും വൈകല്യം അല്ല. രോഗവും അല്ല. അതിനെ ആ രീതിയില്‍ കണ്ടാല്‍ പോരെ” എന്നാണ് മഞ്ജു പത്രോസ് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക