സംവിധായകരുടെ ഒപ്പം കിടക്ക പങ്കിടണമെന്നാവശ്യം; അതെന്നെ കടുത്തവിഷാദ രോഗിയാക്കി; തുറന്നുപറഞ്ഞ് നടി

കാസ്റ്റിംഗ് കൗച്ച് മൂലം താന്‍ ധാരാളം തെലുങ്ക് ചിത്രങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ടെന്ന് നടി മഞ്ജരി. അതിന് പിന്നിലുള്ള കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് കാസ്റ്റിംഗ് കൗച്ചാണ്. തെലുങ്കില്‍ നിന്നും ധാരാളം ഓഫറുകള്‍ വന്നു. സംവിധായകരുടെ കൂടെ കിടക്ക പങ്കിടണമെന്നുമായിരുന്നു പറഞ്ഞിരുന്നതെന്നും അതിന് തയ്യാറാകത്തതിനാല്‍ താന്‍ ആ സിനിമകള്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നാണ് മഞ്ജരി പറയുന്നത്.

കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ തുടര്‍ന്ന് പ്രതിഭാധനരായ ധാരാളം അഭിനേതാക്കള്‍ സിനിമാലോകത്തു നിന്നും പിന്മാറുന്നുണ്ടെന്ന് പറഞ്ഞ അവര്‍ അന്നത്തെ സംഭവങ്ങള്‍ തന്നെ കടുക്ക വിഷാദരോഗിയാക്കിയെന്നും സാധാരണ നിലയിലേക്ക് എത്താന്‍ തനിക്ക് സമയം വേണ്ടി വന്നുവെന്നുമാണ് മഞ്ജരി പറയുന്നത്.

ഹിന്ദിയിലൂടെയായിരുന്നു മേഘ്നയുടെ അരങ്ങേറ്റം. രോക്ക് സക്കോ തോ രോക്ക് ലോ ആയിരുന്നു ആദ്യ സിനിമ. പിന്നെ ഫാള്‍ട്ടു എന്ന ബംഗാളി ചിത്രത്തിലാണ്താരം അഭിനയിച്ചത്. 2008 ല്‍ പുറത്തിറങ്ങിയ ജാനേ തു യ ജാനേ ന എന്ന ചിത്രത്തിലൂടെയാണ് മഞ്ജരി ശ്രദ്ധ നേടുന്നത്. ഇമ്രാന്‍ ഖാനും ജനീലിയ ഡിസൂസയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ മഞ്ജരിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരത്തെ തേടി പുരസ്‌കാരവുമെത്തി. പിന്നാലെ തെലുങ്കിലും തമിഴിലും കന്നഡയിലുമെല്ലാം അഭിനയിക്കുകയായിരുന്നു.

മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിലൂടെയാണ് മഞ്ജരി മലയാളത്തിലെത്തുന്നത്. മറാത്തിയിലും അഭിനയിച്ചിട്ടുണ്ട്. ഒടിടി ലോകത്തും മഞ്ജരി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സീ 5ന്റെ സ്റ്റേറ്റ് ഓഫ് സീജ് ടെമ്പിള്‍ അറ്റാക്ക് ആണ് ഒടുവിലിറങ്ങിയ ഹിന്ദി ചിത്രം.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു