ഒടുവില്‍ മനീഷ് കുറുപ്പിന്റെ വെള്ളരിക്കാപ്പട്ടണത്തിന് സെന്‍സറിംഗ് അനുമതി

വിവാദങ്ങള്‍ക്കൊടുവില്‍ മനീഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണം സിനിമക്ക് സെന്‍സറിംഗ് അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം സെന്‍സറിംഗിനു തിയേറ്ററില്‍ ലോഡ് ചെയ്ത സിനിമയുടെ സെന്‍സറിംഗ് തടഞ്ഞിരുന്നു. ചിത്രീകരണത്തില്‍ ഇരിക്കുന്ന മഞ്ജു വാര്യര്‍, സൗബിന്‍ സിനിമയായ വെള്ളരിക്ക പട്ടണം പ്രൊഡ്യൂസര്‍ എല്‍ദോ ഫിലിം ചേമ്പര്‍ വഴി സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ പരാതിയിന്മേലാണ് വെള്ളരിക്കാപ്പട്ടണത്തിന്റെ സെന്‍സറിംഗ് തടഞ്ഞുവെച്ചത്.

സിനിമയുടെ സെന്‍സറിംഗിനു ഫിലിം ചേംബറിനോ പ്രൊഡ്യൂസര്‍ അസോസിയേഷനും ഇടപെടാന്‍ അവകാശമില്ല എന്ന് കേരള ഹൈക്കോടതി വിധിയുള്ളപ്പോഴാണ് സെന്‍സര്‍ ബോര്‍ഡ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

സംവിധായകന്‍ വിനയന്‍ 2010ല്‍ ലഭിച്ച ഹൈക്കോടതി വിധിയുടെ പകര്‍പ്പിന്റെ അടിസ്ഥാനത്തില്‍ സെന്‍സര്‍ ബോര്‍ഡിന് മനീഷ് തിരികെ നല്‍കിയ മറുപടി തൃപ്തികരമായിരുന്നതിനാലാണ് സെന്‍സറിംഗ് അനുവദിച്ചു നല്‍കിയത്. മനീഷ് കുറുപ്പിന്റെ വെള്ളരിക്കാപ്പട്ടണം സിനിമയുടെ ട്രെയിലറിന് നേരത്തേ സെന്‍സര്‍ ലഭിച്ചിരുന്നു..ഡിസംബര്‍ 24ന് സെന്‍സറിന് ആവശ്യമുള്ള മെറ്റീരിയല്‍ സര്‍ക്കാരിന് കീഴിലുള്ള ലെനിന്‍ തിയേറ്ററില്‍ എത്തിച്ച് ലോഡ് ചെയ്തതിന്റെ അടുത്ത ദിവസം എങ്ങനെ ഇങ്ങനെയൊരു പരാതി എത്തിയെന്നതും, താനാണ് തെറ്റ് ചെയ്തതെങ്കില്‍ മഞ്ജുവാര്യര്‍ സിനിമയുടെ ആളുകള്‍ തനിക്കെതിരെ എന്തുകൊണ്ട് കോടതിയിലേക്ക് കേസിന് പോകാത്തതെന്നും സംവിധായകനായ മനീഷ് കുറുപ്പ് നേരത്തേ കൊടുത്ത ഫെയ്സ്ബുക് ലൈവില്‍ ചോദിച്ചിരുന്നു.

സിനിമകള്‍ നിര്‍മ്മിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും സംഘടനകളില്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ട 1952ലെ ഇന്ത്യന്‍ സിനിമാട്ടോഗ്രാഫി ആക്റ്റിലോ 1983ലെ സിനിമാട്ടോഗ്രാഫി രജിസ്‌ട്രേഷന്‍ ആക്റ്റിലും ഉള്ള നിയമങ്ങള്‍ പാലിച്ചു കൊണ്ടുള്ള എല്ലാകാര്യങ്ങളും അനുസരിച്ചാണ് താന്‍ സിനിമ ചെയ്തിരിക്കുന്നത്.

ഫിലിം ചേംബര്‍, ഒടിടി സിനിമകളും അവാര്‍ഡ് പടങ്ങളും ഇതുപോലത്തെ സഘടനകളില്‍ രജിസ്റ്റര്‍ ചെയ്തല്ല ഇറങ്ങുന്നത്. ഇതുപോലെയുള്ള തെറ്റായ കീഴ്വഴക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും മനീഷ് കുറുപ്പ് ആവശ്യപ്പെട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ