'കല്ല്യാണത്തിന് ചെരിപ്പിടാത്ത പുതിയാപ്ല ഉണ്ടാകില്ല, പക്ഷേ എൻ്റെ കാര്യത്തിൽ തിരിച്ചായിരുന്നു';അനുഭവങ്ങൾ പങ്കുവെച്ച് മാമുക്കോയ

മലയാള സിനിമയിൽ കാലങ്ങളായി തിളങ്ങിനിൽക്കുന്ന നടനാണ് മാമുക്കോയ. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടൻ തന്റെ ബാല്യകാല അനുഭവങ്ങൾ തുറന്ന് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്. തൻ്റെ ചെറുപ്പത്തിലേ ബാപ്പ മറ്റൊരു വിവാഹം കഴിച്ച് പോയതോടെ അദ്ദേഹവുമായി വലിയ അടുപ്പം ഉണ്ടായിട്ടില്ല. പിന്നെ ഉമ്മയാണ് ഞങ്ങളെ കഷ്ടപ്പെട്ടാണ് വളർത്തിയത്.

തങ്ങളെ കൊണ്ട് പറ്റുന്ന ചെറിയ ചെറിയ ജോലിയൊക്കെ ചെയ്താണ് വളർന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞായറാഴ്ച ദിവസങ്ങളിൽ മുരിങ്ങയുടെ ഇല പറിച്ച് ചെറിയ പിടി ആക്കി വിൽക്കുമായിരുന്നു. അന്ന് പൈസ അല്ല അണകളാണ്. അത് വിറ്റു കിട്ടുന്ന കാശുമായി നേരെ പാളയം മാർക്കറ്റിൽ വരും. അവിടെ നിന്ന് കപ്പ തൂക്കി വിറ്റതിന് ശേഷമുള്ള പൊടിക്കപ്പയും പച്ചക്കായകളുടെ കുലയിൽ നിന്ന് പൊട്ടി വീണ കായകളും തങ്ങൾ ഒന്നിച്ച് വാങ്ങും.

മുരിങ്ങയിലെ വിറ്റ കാശുകൊണ്ടാണ് അന്ന് പേന, മഷി, നിബ്ബ് തുടങ്ങിയ സാധനങ്ങളാെക്കെ അങ്ങാടിയിൽ നിന്ന് വാങ്ങുക. പലഹാരങ്ങൾ ഉണ്ടാക്കി ഹോട്ടലിലും വീടുകളിലും വിൽക്കുമായിരുന്നു. രാവിലെ പലഹാരങ്ങൾ കൊടുത്ത് വൈകുന്നേരം കടപ്പുറത്തെ പന്ത് കളിയൊക്കെ കഴിഞ്ഞ് വരുമ്പോൾ വീടുകളിൽ കയറി ഈ പൈസ വാങ്ങും. താൻ മാത്രമല്ല ഇതേ ജോലി ചെയ്ത് ജീവിക്കുന്ന ഒരുപാട് കുട്ടികളുണ്ടായിരുന്നു ആ സമയത്ത്. ഇന്ന് ആർക്കും ഒന്നിനും ക്ഷാമം ഇല്ലല്ലോ. പണക്കാർക്കാണ് അന്ന് എല്ലാ സാധനങ്ങളും കിട്ടുക.

സാധാരണ ആളുകൾക്ക് റേഷൻ കടയിൽ നിന്നാണ് വെള്ള തുണികളൊക്കെ തരുക. സാമ്പത്തിക ശേഷയുള്ളവർക്ക് രണ്ട് ഷർട്ടൊക്കെ ഉണ്ടാവും. അല്ലാത്തവർക്ക് ഒന്ന്. ഇന്നത്തെ പോലെ പോലെ ഷൂ, ചെരിപ്പൊന്നും അന്ന് ഇല്ല. വാങ്ങാൻ കഴിവുള്ളവർ മാത്രമേ ചെരുപ്പൊക്കെ ഇടുകയുള്ളു. തനിക്ക് അന്ന് ചെരിപ്പില്ല. അന്ന് ഒക്കെ കല്ല്യാണത്തിന് ചെരിപ്പ് ഇട്ടാണ് ചെറുക്കൻ വരിക. തനിക്കത് പോലും ഉണ്ടായിരുന്നില്ല. കാരണം അന്ന് ചെരുപ്പ് വാങ്ങാനുള്ള കാശ് തന്റെ കെെയ്യിൽ ഇല്ലായിരുന്നു.

കല്യാണത്തിന് ഭാര്യ വീട്ടിൽ പോവുന്നതിന്റെ മുമ്പത്തെ ആഴ്ച തന്റെ സുഹൃത്തിന്റെ കല്യാണം കഴിഞ്ഞിരുന്നു. ഭാര്യ വീടിന്റെ അടുത്തെത്തിയപ്പോൾ അവനോട് ചെരുപ്പ് വാങ്ങി ഇട്ടാണ് താൻ ഭാര്യ വീട്ടിൽ പോയത്. തിരിച്ചു വന്ന് അതേ സ്ഥലത്ത് എത്തിയപ്പോൾ അവന് അഴിച്ച് കൊടുത്തു. അത്രയും ദുരിത കാലഘട്ടത്തിലാണ് തന്റെ ജീവിതം ആരംഭിച്ചതെന്നും മാമുക്കോയ പറഞ്ഞു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക