നാഗ് സര്‍ വിളിച്ചപ്പോള്‍ ഫോണിലൂടെ കരയുകയായിരുന്നു, കീമോ തുടങ്ങിക്കോ കാത്തിരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്: മംമ്ത

ക്യാന്‍സര്‍ ബാധിച്ച് കീമോ ചെയ്യുന്നതിനിടെ താന്‍ അഭിനയിച്ച തെലുങ്ക് ചിത്രത്തെ കുറിച്ച് പറഞ്ഞ് നടി മംമ്ത മോഹന്‍ദാസ്. നാഗാര്‍ജുനയ്‌ക്കൊപ്പം ‘കെഡി’ എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചാണ് മംമ്ത ഇപ്പോള്‍ തുറന്ന് സംസാരിച്ചത്.

കെഡി സിനിമയ്ക്കായി നാഗ് സാര്‍ വിളിച്ചപ്പോള്‍ ക്യാന്‍സര്‍ ബാധിച്ച കാര്യം അറിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ‘ഈ സിനിമയോ മറ്റൊരു സിനിമയോ ഇനിയൊരിക്കലും എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല’ എന്നാണ് താന്‍ പറഞ്ഞത്.

‘എനിക്ക് നീ പറയുന്നത് മനസിലാവുന്നില്ല ഞാന്‍ അടുത്തയാഴ്ച വിളിക്കാം’ എന്ന് സര്‍ പറഞ്ഞു. താന്‍ ഫോണിലൂടെ കരയുകയായിരുന്നു. അടുത്തയാഴ്ച അദ്ദേഹത്തോട് സംസാരിച്ചു. ‘കുഴപ്പമില്ല നീ കഥ കേള്‍ക്കൂ. കുട്ടിക്കാല രംഗങ്ങള്‍ ഇപ്പോള്‍ ചിത്രീകരിക്കാം, നീ ചികിത്സ തുടങ്ങിക്കോ കാത്തിരിക്കാം’ എന്നാണ് അദ്ദേഹം പറഞ്ഞത്.

കീമോ തെറാപ്പി ചെയ്യുന്ന ആറ് മാസത്തിനിടെയാണ് കെഡി സിനിമ ഷൂട്ട് ചെയ്തത്. ആറ് മാസത്തില്‍ എങ്ങനെയാണ് ചികിത്സ തീര്‍ത്തതെന്ന് അറിയില്ല. ആ സിനിമ തനിക്ക് ആശ്വാസമായിരുന്നു. 14 ദിവസവും കീമയോയുണ്ടാവും. രണ്ട് ദിവസം തനിക്ക് ക്ഷീണമായിരിക്കും.

മൂന്നാം ദിവസം വര്‍ക്കിന് പോവും. നാല് ദിവസം വര്‍ക്ക് ചെയ്ത് തിരിച്ചു വരും. ആറ് മാസം ഇങ്ങനെ പോയി. ഏത് പ്രൊഡക്ഷന്‍ ഹൗസ് അങ്ങനെ ചെയ്യും. രണ്ട് മാസത്തിനുള്ളില്‍ താനിത് പോലെയായിരിക്കില്ല, തന്റെ മുടിയെല്ലാം പോവുമെന്ന് നാഗ് സാറിനോട് തുടക്കത്തില്‍ പറഞ്ഞിരുന്നു.

‘ഒരു പ്രശ്‌നവുമില്ല, നമ്മളീ സിനിമ ഒരുമിച്ച് ചെയ്യും’ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ സമയത്ത് അദ്ദേഹമാണ് തനിക്ക് പ്രതീക്ഷ തന്നത് എന്നാണ് മംമ്ത ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. നിലവില്‍ വിറ്റിലിഗോ എന്ന രോഗമാണ മംമ്തയെ ബാധിച്ചിരിക്കുന്നത്. ഈ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ