ആ സംവിധായകൻ ലോഹിതദാസിന്റെ മുഖത്തേക്ക് തിരക്കഥ കീറിയെറിഞ്ഞു; അനുഭവം പങ്കുവെച്ച് മമ്മൂട്ടി

മലയാളത്തിലെ എക്കാലത്തെയും മികച്ചതിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ലോഹിതദാസ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപാട് മികച്ച കഥാപാത്രങ്ങളും സിനിമകളും 24 വർഷത്തെ തന്റെ സിനിമ ജീവിതത്തിനിടയിൽ ലോഹിതദാസ് സമ്മാനിച്ചു. സംവിധായകനായും ലോഹിതദാസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സിബി മലയിൽ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ തനിയാവർത്തനം എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായി ലോഹിതദാസ് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ സ്വതന്ത്ര തിരക്കഥാകൃത്തായി മാറുന്നതിന് മുൻപ് മറ്റുള്ളവർക്ക് വേണ്ടി തിരക്കഥയെഴുതാനും തിരുത്തലുകൾ നടത്താനും ലോഹിതദാസ് തയ്യാറായിട്ടുണ്ട്. അക്കാലത്ത് ലോഹിതദാസിനുണ്ടായ ഒരു മോശം അനുഭവം പങ്കുവെക്കുകയാണ് മമ്മൂട്ടി.

“വളരെ പ്രസിദ്ധനായൊരു എഴുത്തുകാരനായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ തിരക്കഥ തിരുത്തിക്കൊടുക്കുക എന്നതായിരുന്നു ലോഹിതദാസിന്റെ പണി. അങ്ങനെ തിരക്കഥ തിരുത്തി നല്‍കിയ ലോഹിതദാസിന്റെ മുഖത്തേക്ക് ആ സംവിധായകന്‍ തിരക്കഥ കീറിയെറിയുന്നത് ഞാൻ കണ്ടതാണ്.

ലോഹിയുടെ ആ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്. ലോഹി ഇങ്ങനെ നില്‍ക്കുകയാണ്. ഞാന്‍ എന്ത് ചെയ്തിട്ടാണ് ഇത് എന്ന മട്ടില്‍. ഞാന്‍ ഒരു സഹായം ചെയ്യാന്‍ വന്ന ആളല്ലേ, ഞാന്‍ എന്ത് ദ്രോഹമാണ് ഈ സിനിമയ്ക്ക് ചെയ്തത്. എനിക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ലോഹി ആലോചിച്ചിട്ടുണ്ടാകും.

പിന്നീട് തനിയാവര്‍ത്തനത്തിന്റെ ചിത്രീകരണത്തിനിടെ എന്നെ കാണാനായി ആ പഴയ സംവിധാനകനും അയാളുടെ നിര്‍മ്മാതാവും എത്തി. അന്ന് നിന്നു പോയ സിനിമ പൂര്‍ത്തിയാക്കണം എന്നതായിരുന്നു ആവശ്യം. ചെയ്യാം എന്ന് ഞാൻ പറഞ്ഞു. പക്ഷെ ഒരു നിബന്ധനയുണ്ട്. ലോഹിയെ ചൂണ്ടി തിരക്കഥ ലോഹി എഴുതണം എന്ന് പറഞ്ഞു. അങ്ങനെ ലോഹിതദാസ് വീണ്ടും ബിനാമിയായി ആ തിരക്കഥ പൂര്‍ത്തിയാക്കി. അന്ന് തുടങ്ങിയതാണ് താനും ലോഹിതദാസും തമ്മിലുള്ള ബന്ധം.” എന്നാണ് ലോഹിതദാസിനെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ മമ്മൂട്ടി ഓർത്തെടുത്തത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി