മമ്മൂട്ടിയാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ, ഇത് വിജയിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു: ജ്യോതിക

മമ്മൂട്ടിയും ജ്യോതികയും ഒരുമിച്ച് വെള്ളിത്തിരയിലെത്തിയ ആദ്യ സിനിമയായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ എന്ന ചിത്രം. മമ്മൂട്ടിയുടെ മാത്യു ദേവസി എന്ന കഥാപാത്രത്തിനൊപ്പം തന്നെ പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കഥാപാത്രമായിരുന്നു ജ്യോതിക അവതരിപ്പിച്ച ഓമന. അധികം സംഭാഷണങ്ങളോ മറ്റോ ഇല്ലാതെ തന്നെ ഗംഭീര പ്രകടനമാണ് മമ്മൂട്ടിയും ജ്യോതികയും കാതലിൽ കാഴ്ചവെച്ചത്.

ഇപ്പോഴിതാ മമ്മൂട്ടിയാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞിരിക്കുകയാണ് ജ്യോതിക. ഫിലിം കമ്പാനിയന്റെ ആക്ടേഴ്സ് അഡ എന്ന പരിപാടിയിലായിരുന്നു ജ്യോതികയുടെ പ്രതികരണം. യഥാര്‍ഥ നായകന്‍ ആക്ഷന്‍ ചെയ്യുകയോ, വില്ലനെ ഇടിച്ചുവീഴ്​ത്തുകയോ, റൊമാന്‍സ് ചെയ്യുകയോ മാത്രം ചെയ്യുന്ന ഒരാളാകരുത് എന്നാണ് മമ്മൂട്ടി തന്നോട് കാതലിൽ അഭിനയിക്കുന്ന സമയത്ത് പറഞ്ഞത് എന്നും ജ്യോതിക ഓർത്തെടുത്തു.

“എനിക്കിത് പറയാതിരിക്കാനാവില്ല, ഞാന്‍ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ യഥാർഥ സൂപ്പർസ്റ്റാർ മമ്മൂട്ടി തന്നെയാണ്. കാതലില്‍ അഭിനയിക്കാന്‍ പോയ സമയത്ത് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. സര്‍, അങ്ങ് എങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തതെന്ന്? അപ്പോള്‍ അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു. ആരാണ് യഥാര്‍ഥ നായകന്‍? യഥാര്‍ഥ നായകന്‍ ആക്ഷന്‍ ചെയ്യുകയോ, വില്ലനെ ഇടിച്ചുവീഴ്​ത്തുകയോ, റൊമാന്‍സ് ചെയ്യുകയോ മാത്രം ചെയ്യുന്ന ഒരാളാകരുത്.

യഥാര്‍ഥ നായകന്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുളള ആളായിരിക്കണം. അദ്ദേഹത്തിന് നമ്മള്‍ കയ്യടി കൊടുത്തേ മതിയാകൂ. കാരണം ഈ കഥാപാത്രം വിജയിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു. കാരണം അത്രമാത്രം ഉയരത്തിലാണ് അദ്ദേഹമുള്ളത്.” എന്നാണ് ജ്യോതിക പറഞ്ഞത്.

‘നൻപകൽ നേരത്ത് മയക്കം’, ‘കാതൽ’ തുടങ്ങിയ ചിത്രങ്ങള്‍ ഈയൊരു പ്രായത്തിലും ചെയ്യാന്‍ കാണിച്ച ധൈര്യം അപാരമാണ്. പുതിയ കഥാപാത്രങ്ങളോട് അദ്ദേഹം പുലര്‍ത്തുന്ന കൗതുകം താരതമ്യപ്പെടുത്താന്‍ പോലും സാധിക്കാത്തതാണെന്നുമായിരുന്നു സിദ്ധാർത്ഥിന്റെ പ്രതികരണം.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി