ഒരുപാട് കുസൃതികള്‍ കാണിക്കുമെങ്കിലും വിനായകനെ കാണുമ്പോള്‍ വാത്സല്യം തോന്നും.. നായകന്റെ റോള്‍ എനിക്ക് ആയിരുന്നു ഓഫര്‍ ചെയ്തത്: മമ്മൂട്ടി

വാത്സല്യം തോന്നുന്ന കുസൃതിക്കാരനാണ് നടന്‍ വിനായകന്‍ എന്ന് മമ്മൂട്ടി. ‘കളങ്കാവല്‍’ സിനിമയുടെ പ്രീ റിലീസ് ചടങ്ങിലാണ് മമ്മൂട്ടി സംസാരിച്ചത്. വിനായകന്‍ ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ തനിക്ക് ആദ്യം ഓഫര്‍ ചെയ്തത് നായകനായ പൊലീസ് ഓഫീസറുടെ വേഷമാണ്. എന്നാല്‍ തന്നേക്കാള്‍ നല്ലത് വിനായകന്‍ ആണെന്ന് തനിക്ക് തോന്നി. സിനിമയ്ക്കായി സമീപിച്ചപ്പോള്‍ വിനായകന്‍ വിശ്വാസമായില്ലെന്നും മമ്മൂട്ടി പറഞ്ഞു.

”ക്ലാസില്‍ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികളുണ്ടാവും. പക്ഷേ, കുസൃതി കാണിക്കുന്നവരോട് ഒരു വാത്സല്യം തോന്നും. അങ്ങനെയൊരു കുസൃതിക്കാരനാണ് വിനായകന്‍. വിനായകന്‍ ഒരുപാട് കുസൃതികള്‍ കാണിക്കുമെങ്കിലും ഒരു വാത്സല്യം ഇയാളുടെ സിനിമ കാണുമ്പോള്‍ തോന്നിപ്പോവും. ഇത് നമ്മള്‍ അല്ലാതെ കാണുന്ന വിനായകനല്ലല്ലോ എന്ന് തോന്നിപ്പോവും. അല്ലാതെ കാണുന്ന വിനായകനും ഇതിനേക്കാള്‍ നല്ലതാണ്. അത് ശരിക്ക് കാണാഞ്ഞിട്ടാണ്.”

”വിനായകനിലെ, നായകന്‍ മാത്രമാണ് പോസ്റ്ററില്‍ എടുത്തുനില്‍ക്കുന്നത്. വിനായകനാണ് നായകന്‍, അപ്പോഴാണ് വി എടുത്ത് കളഞ്ഞത്. കിട്ടുന്ന ചാന്‍സിലൊക്കെയല്ലേ പറ്റുള്ളൂ. എന്റെ പേര് എഴുതുമ്പോള്‍ അങ്ങനെ വെക്കാന്‍ പറ്റില്ല. മ, മ്മൂട്ടി എന്ന് എഴുതാന്‍ പറ്റുമോ? വിനായകന്‍ ആയത് കൊണ്ടുമാത്രമാണ് പറ്റുന്നത്.”

”കളങ്കാവല്‍ എന്നെ സംബന്ധിച്ച് സിനിമയല്ല, എന്റെ കഥാപാത്രമാണ് ഏറ്റവും വലിയ പരീക്ഷണം. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തെ ഒരുപക്ഷേ നിങ്ങള്‍ക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വലിയ ബുദ്ധിമുട്ട് കാണും. പക്ഷേ, സിനിമ കണ്ടിറങ്ങുമ്പോള്‍ കഥാപാത്രത്തെ തിയേറ്ററില്‍ ഉപേക്ഷിച്ച് പോവാന്‍ പറ്റില്ല. സിനിമയില്‍ ആദ്യം എനിക്ക് ഓഫര്‍ ചെയ്തത് പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ്.”

”അത് എന്നേക്കാള്‍ കുറച്ചുകൂടെ നന്നായി ചെയ്യാന്‍ വിനായകനാണ് നല്ലത് എന്നെനിക്ക് തോന്നി. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ പുള്ളിക്കാരന് വിശ്വാസമായില്ല. ഈ സിനിമയിലെ നായകന്‍ വിനായകനാണ്. അങ്ങനെ തന്നെയാണ് പോസ്റ്ററിലും ഇട്ടിരിക്കുന്നത്. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്. ഇത്രയും കാലം എന്റെ എല്ലാ സിനിമാ കസറത്തുകളും സ്വീകരിച്ച പ്രേക്ഷകരെ വിശ്വസിച്ച് തന്നെയാണ് ഇങ്ങനെയൊരു കഥാപാത്രം ഏറ്റെടുക്കാന്‍ ധൈര്യപ്പെട്ടത്.”

”എന്റെ ആത്മവിശ്വാത്തിന് നിങ്ങള്‍ കൂട്ടുനില്‍ക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. കഴിഞ്ഞ 45 വര്‍ഷമായി നിങ്ങളെ വിശ്വസിച്ച് മാത്രമാണ്, നിങ്ങളെ രസിപ്പിച്ചുമാത്രമാണ് ഞാനിവിടെ നില്‍ക്കുന്നത്. ഇനിയങ്ങോട്ട് അതിനുള്ള അവസരങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു” എന്നാണ് മമ്മൂട്ടി പറയുന്നത്.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ