ഒരുപാട് കുസൃതികള്‍ കാണിക്കുമെങ്കിലും വിനായകനെ കാണുമ്പോള്‍ വാത്സല്യം തോന്നും.. നായകന്റെ റോള്‍ എനിക്ക് ആയിരുന്നു ഓഫര്‍ ചെയ്തത്: മമ്മൂട്ടി

വാത്സല്യം തോന്നുന്ന കുസൃതിക്കാരനാണ് നടന്‍ വിനായകന്‍ എന്ന് മമ്മൂട്ടി. ‘കളങ്കാവല്‍’ സിനിമയുടെ പ്രീ റിലീസ് ചടങ്ങിലാണ് മമ്മൂട്ടി സംസാരിച്ചത്. വിനായകന്‍ ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ തനിക്ക് ആദ്യം ഓഫര്‍ ചെയ്തത് നായകനായ പൊലീസ് ഓഫീസറുടെ വേഷമാണ്. എന്നാല്‍ തന്നേക്കാള്‍ നല്ലത് വിനായകന്‍ ആണെന്ന് തനിക്ക് തോന്നി. സിനിമയ്ക്കായി സമീപിച്ചപ്പോള്‍ വിനായകന്‍ വിശ്വാസമായില്ലെന്നും മമ്മൂട്ടി പറഞ്ഞു.

”ക്ലാസില്‍ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികളുണ്ടാവും. പക്ഷേ, കുസൃതി കാണിക്കുന്നവരോട് ഒരു വാത്സല്യം തോന്നും. അങ്ങനെയൊരു കുസൃതിക്കാരനാണ് വിനായകന്‍. വിനായകന്‍ ഒരുപാട് കുസൃതികള്‍ കാണിക്കുമെങ്കിലും ഒരു വാത്സല്യം ഇയാളുടെ സിനിമ കാണുമ്പോള്‍ തോന്നിപ്പോവും. ഇത് നമ്മള്‍ അല്ലാതെ കാണുന്ന വിനായകനല്ലല്ലോ എന്ന് തോന്നിപ്പോവും. അല്ലാതെ കാണുന്ന വിനായകനും ഇതിനേക്കാള്‍ നല്ലതാണ്. അത് ശരിക്ക് കാണാഞ്ഞിട്ടാണ്.”

”വിനായകനിലെ, നായകന്‍ മാത്രമാണ് പോസ്റ്ററില്‍ എടുത്തുനില്‍ക്കുന്നത്. വിനായകനാണ് നായകന്‍, അപ്പോഴാണ് വി എടുത്ത് കളഞ്ഞത്. കിട്ടുന്ന ചാന്‍സിലൊക്കെയല്ലേ പറ്റുള്ളൂ. എന്റെ പേര് എഴുതുമ്പോള്‍ അങ്ങനെ വെക്കാന്‍ പറ്റില്ല. മ, മ്മൂട്ടി എന്ന് എഴുതാന്‍ പറ്റുമോ? വിനായകന്‍ ആയത് കൊണ്ടുമാത്രമാണ് പറ്റുന്നത്.”

”കളങ്കാവല്‍ എന്നെ സംബന്ധിച്ച് സിനിമയല്ല, എന്റെ കഥാപാത്രമാണ് ഏറ്റവും വലിയ പരീക്ഷണം. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തെ ഒരുപക്ഷേ നിങ്ങള്‍ക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വലിയ ബുദ്ധിമുട്ട് കാണും. പക്ഷേ, സിനിമ കണ്ടിറങ്ങുമ്പോള്‍ കഥാപാത്രത്തെ തിയേറ്ററില്‍ ഉപേക്ഷിച്ച് പോവാന്‍ പറ്റില്ല. സിനിമയില്‍ ആദ്യം എനിക്ക് ഓഫര്‍ ചെയ്തത് പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ്.”

”അത് എന്നേക്കാള്‍ കുറച്ചുകൂടെ നന്നായി ചെയ്യാന്‍ വിനായകനാണ് നല്ലത് എന്നെനിക്ക് തോന്നി. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ പുള്ളിക്കാരന് വിശ്വാസമായില്ല. ഈ സിനിമയിലെ നായകന്‍ വിനായകനാണ്. അങ്ങനെ തന്നെയാണ് പോസ്റ്ററിലും ഇട്ടിരിക്കുന്നത്. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്. ഇത്രയും കാലം എന്റെ എല്ലാ സിനിമാ കസറത്തുകളും സ്വീകരിച്ച പ്രേക്ഷകരെ വിശ്വസിച്ച് തന്നെയാണ് ഇങ്ങനെയൊരു കഥാപാത്രം ഏറ്റെടുക്കാന്‍ ധൈര്യപ്പെട്ടത്.”

”എന്റെ ആത്മവിശ്വാത്തിന് നിങ്ങള്‍ കൂട്ടുനില്‍ക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. കഴിഞ്ഞ 45 വര്‍ഷമായി നിങ്ങളെ വിശ്വസിച്ച് മാത്രമാണ്, നിങ്ങളെ രസിപ്പിച്ചുമാത്രമാണ് ഞാനിവിടെ നില്‍ക്കുന്നത്. ഇനിയങ്ങോട്ട് അതിനുള്ള അവസരങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു” എന്നാണ് മമ്മൂട്ടി പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ