സൂര്യ സാറിനൊപ്പം കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു, 40 ദിവസം ഷൂട്ട് ചെയ്തു, പിന്നെ പിന്മാറി; കാരണം പറഞ്ഞ് മമിത

സൂര്യയെ നായകനാക്കി സംവിധായകന്‍ ബാല പ്രഖ്യാപിച്ച സിനിമയായിരുന്നു ‘വണങ്കാന്‍’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വരെ പുറത്തു വിട്ടിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്നും സൂര്യ പിന്മാറിയിരുന്നു. ബാല തന്നെയായിരുന്നു ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

കഥയില്‍ ചില മാറ്റങ്ങള്‍ വന്നതോടെ സിനിമ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം വന്നതോടെയാണ് നടനുമായി ബാല ചര്‍ച്ച ചെയ്ത്. ശേഷം എടുത്ത തീരുമാനത്തെ തുടര്‍ന്ന് സൂര്യ സ്വയം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. അതേസമയം, സിനിമ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം മമിത ബൈജുവും കാസ്റ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്നു.

എന്നാല്‍ സിനിമയില്‍ നിന്നും മമിതയും പിന്മാറിയിരുന്നു. സിനിമയില്‍ ആദ്യം അഭിനയിച്ചെങ്കിലും പിന്നീടാണ് താരം സിനിമയില്‍ നിന്നും പിന്മാറിയത്. ഇതിന്റെ കാരണമാണ് മമ്മിത ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ”ആ സിനിമയില്‍ നിന്ന് ഞാന്‍ പിന്‍വാങ്ങി. സൂര്യ സാറും പ്രൊഡക്ഷനും ആ സിനിമ ഡ്രോപ് ചെയ്തിരുന്നു.”

”ഞാനും സൂര്യ സാറും തമ്മിലുള്ള കോംമ്പിനേഷന്‍ സീനുകളുണ്ട്. നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്തിരുന്നു. ഒരു ഫ്രഷ് സ്റ്റാര്‍ട്ടാണ് അവര്‍ ഉദ്ദേശിക്കുന്നത്. വീണ്ടും എഗ്രിമെന്റ് മാറേണ്ടി വരും. എനിക്ക് വീണ്ടും അത്രയും തന്നെ ദിവസങ്ങള്‍ പോവും.”

”എനിക്കത്രയും ദിവസങ്ങള്‍ കളയാനില്ല. കോളേജുണ്ട്. വേറെ പടങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുമുണ്ട്” എന്നാണ് മമിത ഒരു അഭിമുഖത്തില്‍ പറയുന്നത്. ‘പ്രണയ വിലാസം’ എന്ന സിനിമയാണ് മമിതയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍ ആണ് നായകന്‍. അനശ്വര രാജനാണ് ചിത്രത്തില്‍ മറ്റൊരു നായിക.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക