വെറുതെ അടിക്കും, വഴക്ക് കേട്ടിട്ടുണ്ട്, ടേക്ക് പോകാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ റെഡി ആയിരുന്നില്ല.. സൂര്യയ്ക്ക് ഇതൊക്കെ അറിയാമായിരുന്നു: മമിത

നടന്‍ സൂര്യ വേണ്ടെന്ന് വച്ച സിനിമയാണ് ‘വണങ്കാന്‍’. തമിഴിലെ ഹിറ്റ് മേക്കര്‍ ബാലയുടെ സിനിമ സൂര്യ ഉപേക്ഷിച്ചതിന് പിന്നിലെ കാരണങ്ങള്‍ ചെയ്യാറു ബാലു എന്ന മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സൂര്യെ സെറ്റില്‍ വച്ച് തല്ലിയതും, ബാലയുമായി ഒത്തുപോകാന്‍ സാധിക്കാത്തതും കൊണ്ടാണ് സൂര്യ പിന്മാറിയത് എന്നായിരുന്നു ചെയ്യാറു ബാലു പറഞ്ഞത്.

ഈ സിനിമയില്‍ നിന്നും മലയാളി താരമായ മമിത ബൈജുവും നായികയായി എത്തി കൃതി ഷെട്ടിയും പിന്മാറിയിരുന്നു. സിനിമ വേണ്ടെന്ന് വച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മമിത ഇപ്പോള്‍. ചിത്രീകരണ വേളയില്‍ സംവിധായകന്‍ തന്നെ നിരന്തരം ശകാരിച്ചിരുന്നതായാണ് മമിത ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

”സിനിമയില്‍ വില്ലടിച്ചമ്പാട്ട് എന്ന പരമ്പരാഗത പാട്ടിന്റെ ഒരു സീന്‍ ചിത്രീകരിക്കാനുണ്ടായിരുന്നു. അത് പഠിക്കുന്നത് പോലെ അഭിനയിക്കണോ അതോ അനുഭവപരിചയമുള്ളവളെ പോലെ അഭിനയിക്കണോ എന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചു. വഴക്കമുള്ള ആളെ പോലെ അഭിനയിക്കണം എന്ന് പറഞ്ഞു. ഡ്രം വായിക്കുമ്പോള്‍ പാടണം.”

”എനിക്ക് അത് ഒരു പിടിയും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ വില്ലടിച്ചമ്പാട്ട് കലാകാരിയായ ഒരു സ്ത്രീയെ ചൂണ്ടി അവര്‍ ചെയ്യുന്നത് പോലെ ചെയ്യാന്‍ പറഞ്ഞു. എന്നിട്ട് പെട്ടന്ന് തന്നെ ടേക്ക് പോകാം എന്ന് പറഞ്ഞു. ഞാന്‍ റെഡി ആയിരുന്നില്ല. അവര്‍ പാടുന്നതുപോലും എനിക്ക് മനസിലായില്ല. മൂന്ന് ടേക്കിനുള്ളിലാണ് അത് പഠിച്ചത്. അതിനിടയില്‍ ഒരുപാട് ചീത്തയൊക്കെ കേട്ടു.”

”വെറുതെ അടിക്കുകയും ചെയ്യും. എന്നാല്‍ താന്‍ സെറ്റില്‍ പറയുന്ന വഴക്കുകള്‍ ഒന്നും കാര്യമാക്കരുത് എന്നും അപ്പോള്‍ തന്നെ അത് വിട്ടു കളയണം എന്നും ബാല പറഞ്ഞിരുന്നതായാണ് മമിത പറയുന്നത്. സൂര്യ മുമ്പ് ബാലയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളതിനാല്‍ ഇതൊക്കെ നേരത്തെ അറിയാമായിരുന്നുവെന്നും അവര്‍ക് അത് പ്രശ്‌നം അല്ലായിരുന്നുവെന്നും മമിത വ്യക്തമാക്കുന്നുണ്ട്.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു