രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

മലയാള സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട വിവാഹമായിരുന്നു പൃഥ്വിരാജ്- സുപ്രിയ വിവാഹം. പൃഥ്വിരാജ് പെട്ടെന്ന് വിവാഹം കഴിച്ചു, ആരോടും പറഞ്ഞില്ല എന്നൊക്കെയുള്ള പരാതികൾ അന്ന് ഉയർന്നുകേട്ടിരുന്നു

ഇപ്പോഴിതാ പൃഥ്വിരാജിന്റെ വിവാഹത്തിന് മുൻപുള്ള കാര്യങ്ങളെ പറ്റി സംസാരിക്കുകയാണ് അമ്മ മല്ലിക സുകുമാരൻ. രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണെന്നും, എന്നാലത് അങ്ങനെയല്ലെന്നും മല്ലിക സുകുമാരൻ പറയുന്നു.

“പൃഥിരാജ് പുറത്ത് കാണുന്നത് പോലെ തന്നെയാണ് വീട്ടിലും. അധികം സംസാരിക്കില്ല. സംസാരക്കുറവിനെ പലരും ധിക്കാരം എന്ന് പറഞ്ഞെങ്കിലും ഇപ്പോൾ എല്ലാവർക്കും മനസിലായി. രാജു ഒരിക്കൽ എന്നോട് എൻഡിടിവിയുടെ ഇന്റർവ്യൂവിന് ബോംബെയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞു.

എൻഡി‌ടിവിയിൽ വർക്ക് ചെയ്യുന്ന കു‌ട്ടി വിളിച്ചിരുന്നു, ഇം​ഗ്ലീഷിലാണ് ഇന്റർവ്യൂവെന്നും പറഞ്ഞു. എന്തു ഭാഷയിലെങ്കിലുമാകട്ടെയെന്ന് ഞാൻ. ഇന്റർവ്യൂവിന്റെ കാര്യം പറഞ്ഞപ്പോൾ ഒരു സ്നേഹമുണ്ടെന്നോ കല്യാണം കഴിക്കണമെന്നോ എന്നോട് പറഞ്ഞിട്ടില്ല. ഇന്റർവ്യൂ കഴിഞ്ഞ് വന്നപ്പോൾ ഇതാണ് കുട്ടി, പാലക്കാ‌ടാണ് സ്വദേശം, ഡൽഹിയിൽ സെറ്റിൽ ചെയ്തതാണ്. അച്ഛനും അമ്മയുമൊക്കെ അവിടെയാണ് താമസം എന്ന് പറഞ്ഞു.

അതിന്റെതായ രീതിക്ക് പോകാം, എടുത്ത് ചാടി എന്തെങ്കിലും കാണിക്കുന്നത് ശരിയല്ലെന്ന് ഞാൻ പറഞ്ഞു. അമേരിക്കയിൽ നിന്ന് എന്റെ ചേട്ടൻ വന്നു. കുടുംബ സമേതം ചേ‌ട്ടനും ചേ‌ട്ടത്തിയും ഞങ്ങളെല്ലാവരും പാലക്കാടേക്ക് പോയി. പെണ്ണ് കാണൽ എന്നല്ല. കാരണം അവർ തമ്മിൽ നേരത്തെ കണ്ടു. പക്ഷെ അതിന്റെ ഫോർമാലിറ്റി അങ്ങനെ തന്നെ പോകട്ടെയെന്ന് വിചാരിച്ചു. സുപ്രിയയും അമ്മയും അച്ഛനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവിടെ വെച്ച് എല്ലാം സംസാരിച്ചു. ഞങ്ങൾ കല്യാണം നടത്താൻ തീരുമാനിച്ചു.

സുപ്രിയയുടെ അച്ഛന്റെ അമ്മയും അമ്മയുടെ അമ്മയും ഒക്കെയുണ്ട്. അവർക്കൊന്നും യാത്ര ചെയ്യാൻ വയ്യ. ഒരാൾ വീൽ ചെയറിലായിരുന്നു. താലി കെട്ട് ച‌ടങ്ങ് മാത്രം നമുക്ക് കുടുംബക്കാരെ മാത്രം വിളിച്ച് നടത്താമെന്ന് പറഞ്ഞു. അത് തന്നെയാണ് നല്ലത്. പക്ഷെ അതിൽ അവസാനിപ്പിക്കാൻ പറ്റില്ല, കാരണം ഞങ്ങൾ നിൽക്കുന്നത് സിനിമാ ഫീൽഡിൽ ആണ്. സ്വാഭാവികമായും പത്രമാധ്യമ സുഹൃത്തുക്കളെയും അടുത്ത സുഹൃത്തുക്കളെയും വിളിക്കണമെന്ന് ഞാൻ പറഞ്ഞു.

ഞങ്ങൾ ഞങ്ങളുടേതായ പാർട്ടി എറണാകുളത്ത് നടത്തി. ഏറ്റവും വലിയ സന്തോഷം ഞാൻ വിളിച്ചവരിൽ വരുമെന്ന് പ്രതീക്ഷിക്കാത്തവർ പോലും അവിടെ എത്തിയതാണ്. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, കണ്ടു, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്. പക്ഷെ അല്ല. എല്ലാം അതിന്റെതായ വഴിക്ക് മക്കൾ എന്നോട് പറയുകയും ഞാൻ അതിന്റേതായ വഴിയിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തു. ഈ കുട്ടികൾക്ക് എന്തെങ്കിലും ഉണ്ടെന്ന് നോക്കിയിട്ടില്ല. നല്ല കു‌ടുംബങ്ങൾ നോക്കി കെട്ടിച്ചയക്കുകയാണ്.

ഞങ്ങൾ ഞങ്ങളുടേതായ പാർട്ടി എറണാകുളത്ത് നടത്തി. ഏറ്റവും വലിയ സന്തോഷം ഞാൻ വിളിച്ചവരിൽ വരുമെന്ന് പ്രതീക്ഷിക്കാത്തവർ പോലും അവിടെ എത്തിയതാണ്. പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, കണ്ടു, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്. പക്ഷെ അല്ല. എല്ലാം അതിന്റെതായ വഴിക്ക് മക്കൾ എന്നോട് പറയുകയും ഞാൻ അതിന്റേതായ വഴിയിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തു. ഈ കുട്ടികൾക്ക് എന്തെങ്കിലും ഉണ്ടെന്ന് നോക്കിയിട്ടില്ല. നല്ല കു‌ടുംബങ്ങൾ നോക്കി കെട്ടിച്ചയക്കുകയാണ് ചെയ്തത്.” എന്നാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മല്ലിക സുകുമാരൻ പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ