ആയിരക്കണക്കിന് മെസേജുകളാണ് വരുന്നത്, എന്തുവാ നിങ്ങളുടെ മോന്‍ കാണിച്ചുവച്ചിരിക്കുന്നത് എന്നാണ് ചോദിക്കുന്നത്.. ഇതിന് അവാര്‍ഡ് നല്‍കിയില്ലെങ്കില്‍ പിന്നെന്തിന് കൊടുക്കും: മല്ലിക സുകുമാരന്‍

അതിവേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തി ‘ആടുജീവിതം’ തിയേറ്ററില്‍ കുതിക്കുമ്പോള്‍ പൃഥ്വിരാജിന് ലഭിക്കുന്ന അഭിനന്ദനപ്രവാഹങ്ങളെ കുറിച്ച് സംസാരിച്ച് മല്ലിക സുകുമാരന്‍. പൃഥ്വിരാജിന്റെ അമ്മ എന്ന നിലയില്‍ സന്തോഷം കൊണ്ട് കരഞ്ഞു പോവുകയാണ്. വിദേശത്ത് നിന്നും ഇന്ത്യയില്‍ നിന്നുമൊക്കെ ഒരുപാട് സന്ദേശങ്ങളാണ് തനിക്ക് ലഭിക്കുന്നത് എന്നാണ് മല്ലിക പറയുന്നത്.

”എന്റെ ഫോണ്‍ നോക്കികഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും ആയിരകണക്കിന് മെസേജുകളാണ്. എല്ലാവരും ഒരേ പോലെ അഭിപ്രായം പറയുന്നൊരു പടമാണ് ആടുജീവിതം. എന്റെ അമ്മേ എന്തുവാ നിങ്ങളുടെ മോന്‍ കാണിച്ചു വച്ചിരിക്കുന്നത്, എന്ത് അഭിനയമാ, ഇനി ഇങ്ങനെയൊരു ക്യരക്ടര്‍ ഇന്ത്യയില്‍ ഒരു നടനും കിട്ടില്ല എന്നൊക്കെയാണ് മെസേജുകള്‍.”

”അതൊക്കെ കേള്‍ക്കുമ്പോള്‍ പൃഥ്വിരാജിന്റെ അമ്മ എന്ന നിലയ്ക്ക് സന്തോഷം കൊണ്ട് കരഞ്ഞു പോകുന്ന ആളാണ് ഞാന്‍. സിനിമ മുഴുവന്‍ കണ്ട് കഴിയുമ്പോള്‍ എന്തായി പോകുമോ എന്തോ. ഒരു ഡോക്ടറെ കൂടെ കൊണ്ടുപോയിക്കോ എന്ന് പലരും പറഞ്ഞു. ഒരു വലിയ ഡോക്ടറെ കൂടെ കൊണ്ടു പോകുന്നുണ്ട് എന്റെ സഹോദരന്‍” എന്നാണ് മല്ലിക പറയുന്നത്.

ഇതിനൊപ്പം പൃഥ്വിരാജിന് ദേശീയ അവാര്‍ഡ് ലഭിക്കും എന്ന പ്രചാരണങ്ങളോടും മല്ലിക പ്രതികരിച്ചു. ”എന്നോട് എല്ലാവരും പറയുന്നുണ്ട്, ഇതിന് ദേശീയ അവാര്‍ഡ് കൊടുത്തില്ലെങ്കില്‍ പിന്നെ എന്തോന്നിന് കൊടുക്കും ചേച്ചി എന്ന്. അഞ്ചോ ആരോ പേര് മുറിക്കകത്ത് ഇരുന്ന് തീരുമാനിക്കുന്ന കാര്യങ്ങളാണ് അതൊക്കെ. എന്തോ എനിക്ക് അറിയില്ല. കിട്ടുകയാണെങ്കില്‍ വലിയ സന്തോഷം” എന്നാണ് മല്ലിക ഫില്‍മിബീറ്റിനോട് പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, മാര്‍ച്ച് 28ന് റിലീസ് ചെയ്ത ആടുജീവിതം മൂന്ന് ദിവസങ്ങള്‍ കൊണ്ടാണ് 50 കോടി എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ചിത്രം 16.7 കോടി രൂപ ആഗോളതലത്തില്‍ നിന്നും നേടിയിരുന്നു. 16 വര്‍ഷത്തെ ബ്ലെസിയുടെ പ്രയത്നങ്ങളെയും പൃഥ്വിരാജിന്റെ ഡെഡിക്കേഷനെയും പുകഴ്ത്തിയാണ് പ്രേക്ഷകര്‍ രംഗത്തെത്തുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി