വാലിബന്റെ സിനിമാറ്റോഗ്രഫി ഓസ്‌കർ ലെവൽ ആണെന്നാണ് അവർ പറഞ്ഞത്: ഷിബു ബേബി ജോൺ

വമ്പൻ ഹൈപ്പോടെ വന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ സമ്മിശ്ര പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. പോസിറ്റീവ് ആയും നെഗറ്റീവ് ആയും ചിത്രത്തിന് പ്രേക്ഷക പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഷിബു ബേബി ജോൺ. ലിജോ ജോസ് പെല്ലിശ്ശേരി ഒരിക്കലും പൃഥ്വിരാജിന്റെയോ ഷാജി കൈലാസിന്റെയോ രീതിയിൽ സിനിമയെടുക്കുന്ന ആളെല്ലെന്നും, വാലിബൻ കണ്ട് അമേരിക്കയിൽ നിന്നുള്ള യുവാക്കൾ ചിത്രത്തിന്റെ സിനിമാറ്റോഗ്രഫിയെ പുകഴ്ത്തിയെന്നും ഷിബു ബേബി ജോൺ പറയുന്നു.

“ലിജോ ഒരിക്കലും പൃഥ്വിരാജിൻ്റെ രീതിയിലോ ഷാജി കൈലാസിൻ്റെ രീതിയിലോ സിനിമ എടുക്കുന്ന ഒരാളല്ല. ലിജോയുടെ ഒരു സിനിമയിൽ ആരെങ്കിലും തെറ്റായി പ്രതീക്ഷിച്ചിട്ടുണ്ടെങ്കിൽ നമുക്കതിൽ ഒന്നും ചെയ്യാനില്ല.

എനിക്കിതിൽ വളരെ സന്തോഷം തോന്നിയ ഒരു കാര്യം, ചിത്രത്തിൻ്റെ ഒരു റിവ്യൂ ഞാൻ കഴിഞ്ഞ ദിവസം കേട്ടു. യു. എസിൽ ഇരുന്ന് കൊണ്ട് രണ്ട് യു. എസ് പൗരന്മാർ നടത്തുന്ന റിവ്യൂവാണ്. അവർ പറഞ്ഞത് വാലിബന്റെ സിനിമാറ്റോഗ്രഫി ഓസ്‌കർ ലെവൽ ആണെന്നാണ്. രണ്ട് യു. കെ പൗരൻമാർ പറയുന്ന അഭിപ്രായവും ഞാൻ കേട്ടു. ഹോളിവുഡ് ലെവലിലുള്ള ഒരു പടമാണ് എന്നാണ് അവരും പറഞ്ഞത്.

അതുതന്നെയാണ് ഞങ്ങൾ ഉദ്ദേശിച്ചത്. അത് തന്നെയാണ് മലയാളികൾക്കും ഞങ്ങൾ സമർപ്പിക്കാൻ ഉദ്ദേശിച്ചത്. അതിനുള്ള അംഗീകാരം ലഭിക്കുന്നുണ്ട് എന്നതിൽ സന്തോഷമുണ്ട്.”എന്നാണ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ഷിബു ബേബി ജോൺ പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക