തിയേറ്ററുകൾ ഇളക്കിമറിച്ച 'എലിസ ദാസി'ന്റെ മാസ്സ് ഇൻട്രോ; വിജയ്ക്കൊപ്പമുള്ള ഫൈറ്റ് സീൻ കട്ട് ചെയ്ത് പോയെന്ന് മഡോണ

ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോയിൽ സർപ്രൈസ് കഥാപാത്രമായിരുന്നു മഡോണ സെബാസ്റ്റ്യൻ അവതരിപ്പിച്ച എലീസ ദാസ് എന്ന കഥാപാത്രം. അപ്രതീക്ഷിതമായാണ് എലിസ ദാസ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമ റിലീസ് ആവുന്നത് വരെ മഡോണയുടെ കഥാപാത്രം അണിയറപ്രവർത്തകർ രഹസ്യമാക്കിവെച്ചിരുന്നു. ചിത്രത്തിൽ ലിയോ ദാസിന്റെ സഹോദരിയായാണ് മഡോണ എത്തിയത്.

ഇപ്പോഴിതാ ലിയോയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും വിജയിയുമായുള്ള കൂട്ടുക്കെട്ടിനെ കുറിച്ചും മനസുതുറക്കുകയാണ് മഡോണ സെബാസ്റ്റ്യൻ. വിജയിയുടെ കൂടെയുള്ള ഒരു ഫൈറ്റ് സീൻ കട്ട് ചെയ്ത് പോയത് വിഷമമായെന്നും സിനിമയിലേക്ക് വിളി വന്നപ്പോൾ എന്തെങ്കിലും കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിയുന്ന കഥാപാത്രമായിരിക്കണം അതെന്ന് താൻ പറഞ്ഞിരുന്നെന്നും മഡോണ പറയുന്നു.

“വിജയ് സാറിന്റെ ട്വിൻ സിസ്റ്ററുടെ കഥാപാത്രമാണെന്ന് പറഞ്ഞിരുന്നു. സത്യത്തിൽ അത്ര മാത്രമേ പറഞ്ഞിരുന്നുള്ളു. കൂടുതലൊന്നും പറഞ്ഞിരുന്നില്ല. പക്ഷെ സിനിമയിൽ എന്തെങ്കിലും ചെയ്യാനുണ്ടാകണമെന്ന് ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു. ചുമ്മാ ഒരു പാവം സഹോദരിയുടെ റോൾ ആകരുതെന്ന്. കാരണം നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ നമുക്ക് എന്തെങ്കിലും കോൺട്രിബ്യൂട്ട് ചെയ്യാൻ ഉണ്ടാകണം. അതൊരു ആഗ്രഹമാണ്.

നമ്മൾ ഒരു പാഷനോട് കൂടിയാണ് ഇവിടെ നിൽക്കുന്നത്. സിനിമയിലേക്ക് ധൈര്യമായി വന്നോളൂവെന്ന് അവർ പറഞ്ഞു ലിയോയിൽ ഫൈറ്റ് സീൻ ചെയ്യേണ്ടി വരുമെന്നറിയില്ലായിരുന്നു. ലൊക്കേഷനിൽ എത്തിയ ശേഷം ഫൈറ്റ് സീൻ ചെയ്യുമോയെന്ന് ചോദിച്ചപ്പോൾ ട്രൈ ചെയ്യാമെന്ന് പറഞ്ഞു. നല്ല സിനിമയാണെന്ന ഫീൽ ആദ്യം തന്നെയുണ്ടായിരുന്നു. നല്ല ടീമായിരുന്നു അത്.

അവിടെ ചെന്നിട്ടാണ് ഓരോന്നും മനസിലാക്കുന്നത്. പിന്നെ ആ ഒഴുക്കിൽ അങ്ങോട്ട് പോയി.
സിനിമയിൽ വിജയ് സാറിനൊപ്പമുള്ള ഡാൻസിന്റെ സ്റ്റെപ്പ് ഓക്കെ പറഞ്ഞ് തരുമ്പോൾ അവർ പറയുന്നുണ്ടായിരുന്നു ‘വിജയ് സാറിന്റെ കൂടെയാണ് ഡാൻസ് കളിക്കുന്നത്,’ എന്ന്. ഞാൻ അപ്പോൾ ‘പറഞ്ഞ് പേടിപ്പിക്കല്ലേ എന്നോർത്തു. പക്ഷേ പറ്റുന്ന പോലെ ചെയ്യണമെന്ന് മാത്രമാണ് ഞാൻ ആലോചിച്ചത്. അതിൽ കൂടുതൽ ഒന്നുമില്ലല്ലോ. ടെൻഷൻ അടിച്ചാൽ ശരിയാവില്ല. എന്നെ കൊണ്ട് പറ്റുന്ന പോലെ ചെയ്തെന്നെ ഉള്ളൂ

വിജയ് സാറിന്റെ കൂടെയുള്ള സീൻ കുറച്ചു കൂടെയുണ്ടായിരുന്നു. അവർ ട്രിമ്മ് ചെയ്തപ്പോൾ കുറച്ച് പോയിട്ടുണ്ട്. കുറച്ച് ഫൈറ്റ്സും ചില സീനുകളുമുണ്ടായിരുന്നു. അതിൽ കുറച്ച് വിഷമം തോന്നി. പക്ഷെ എല്ലാ സിനിമയിൽ നിന്നും അങ്ങനെ പോകും. ചില ഭാഗങ്ങൾ കട്ട് ചെയ്ത് പോകുന്നത് സാധാരണമാണ്. അതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ല.

സിനിമയിൽ നല്ലൊരു ഫൈറ്റ് സീൻ ഉണ്ടായിരുന്നു. ഭയങ്കര രസമുണ്ടായിരുന്നു അത് കാണാൻ. എനിക്കത് പുതിയതായിരുന്നു. നമ്മൾ തന്നെ അത് ചെയ്യുന്നതിന്റെ ഒരു സന്തോഷം ഉണ്ടായിരുന്നു. പക്ഷെ അത് സിനിമയിൽ നിന്ന് കട്ടായി പോയി.” ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ മഡോണ സെബാസ്റ്റ്യൻ പറഞ്ഞു.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്