'തള്ളായിരുന്നു എങ്കില്‍ പത്ത് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പോസ്റ്റര്‍ ഇറക്കാമായിരുന്നു. പക്ഷെ 'തള്ളലൊ നുണയോ' നമുക്ക് ആവശ്യമില്ല എന്ന് മമ്മൂക്ക പറഞ്ഞിരുന്നു'; നെല്‍സണ്‍ ഐപ്പ്

മമ്മൂട്ടിയുടെ കരിയറിലെ ആദ്യത്തെ നൂറ് കോടി ചിത്രമായി മാറിയിരിക്കുകയാണ് മധുരരാജ. ഉദയകൃഷ്ണയുടെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ 45 ദിവസങ്ങള്‍ കൊണ്ടാണ് 104 കോടിയുടെ ബിസിനസ് നേടിയത്. സത്യാവസ്ഥ നൂറ് കോടി എന്നത് സത്യമാണോ തള്ളല്‍ ആണൊ എന്ന് നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കുന്നു. ഒരു എഫ്.എം ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് നെല്‍സണ്‍ ഐപ്പ് ഈ നൂറ് കോടി നേട്ടത്തെ കുറിച്ച് പ്രതികരിച്ചത്.

നമ്മുടെ ആദ്യത്തെ സിനിമാസംരംഭം ഒക്കെ ആവുമ്പോള്‍ അത് എത്ര ഉണ്ടെങ്കിലും തള്ളലോ അല്ലെങ്കില്‍ നുണയോ ഒരു താല്പര്യം എനിക്കുമില്ല. മമ്മൂക്കക്കും ഇല്ല. മമ്മൂക്ക പ്രത്യേകം എന്നോട് പറഞ്ഞിട്ടുണ്ട് നമ്മുടെ ഈ പടത്തിനെ പറ്റി തള്ളല്‍ നമുക്ക് ആവശ്യമില്ല, ജനഹൃദയങ്ങളിലേക്കാണ് ഈ പടം കയറേണ്ടത് എന്ന്. അതു പ്രകാരമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. നമുക്ക് ഇതൊരു ഔദ്യോഗിക പ്രഖ്യാപനം ആവണമെങ്കില്‍ ഇതിന്റെ ഒരു സത്യം വന്നാല്‍ മാത്രമേ ഇത് ചെയ്യുവൊള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അങ്ങിനെ ചെയ്തത്.

അല്ലാതെ തള്ളാണെങ്കില്‍ നമുക്ക് ഒരു പത്ത് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ 58.7 കോടി കേറിയതാണ്. ഒരു പത്ത് ദിവസം കൂടി കഴിഞ്ഞാല്‍ വേണമെങ്കില്‍ നമുക്ക് എല്ലാ ബിസിനസും കൂടി അങ്ങിനെ ആക്കാമായിരുന്നു. പക്ഷെ ഞങ്ങള്‍ അത് എല്ലാ തിയേറ്റര്‍ കണക്കും മറ്റും വന്നതിനു ശേഷം മാത്രമാണ് ഇത് അങ്ങനൊരു ഔദ്യോഗികമായിട്ടു ജനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കും മമ്മൂക്ക ഫാന്‍സിനും വേണ്ടി കൊടുത്തത്. നെല്‍സണ്‍ പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു