ആ ചുംബനരംഗം എന്നെ ഒരുപാട് വിഷമിപ്പിച്ചു.. സിനിമയ്ക്ക് ആവശ്യമാണെന്ന് പറഞ്ഞിട്ടും അത് തിയേറ്ററിലെത്തിയില്ല: മധു

സ്‌ക്രീനില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് നടി മധു. അങ്ങനെയുള്ള രംഗങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഒന്നിലധികം പ്രോജക്ടുകള്‍ നിരസിച്ചിട്ടുണ്ട് എന്നാണ് മധു പറയുന്നത്. മുന്‍കൂട്ടി പറയാതെ പെട്ടെന്ന് ഒരു ചുംബന രംഗത്തില്‍ തന്നോട് അഭിനയിക്കാന്‍ ആവശ്യപ്പെട്ട സംഭവത്തെ കുറിച്ച് പറഞ്ഞാണ് മധു സംസാരിച്ചത്.

”ഇന്ന് സിനിമകളില്‍ കാണുന്ന പോലെയുള്ള ഒരു ചുംബനമായിരുന്നില്ല അത്. ചുണ്ടില്‍ കൊത്തിവലിക്കുന്നതു പോലെയുള്ള ഒരു ചുംബനം, അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. എന്നെ ഒരു സൈഡിലേക്ക് മാറ്റി നിര്‍ത്തിയാണ് ഇക്കാര്യം പറഞ്ഞത്.”

”ഈ ചുംബനരംഗം പ്രധാനപ്പെട്ടതാണെന്ന് അവര്‍ വിശദീകരിച്ചു, അതുകൊണ്ട് മാത്രം ഞാന്‍ ചെയ്തു. പക്ഷെ അത് ഏറ്റവും ഭയാനകവും സ്വയം ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതുമായിരുന്നു. ആ ചുംബനം ശരിക്കും ആവശ്യമില്ലായിരുന്നു. സിനിമയില്‍ അത് ഉള്‍പ്പെടുത്തിയില്ല, അതിനെ കുറിച്ച് ഞാന്‍ സംവിധായകനോട് സംസാരിച്ചതുമില്ല.”

”അത് ഞാന്‍ വിട്ടുകളഞ്ഞു. അന്ന് പ്രായം കൊണ്ട് മാത്രമല്ല, അല്ലാതെയും ഞാന്‍ വളരെ ചെറുപ്പമായിരുന്നു. ഇന്ന് 22, 24 വയസുള്ളവരൊക്കെ ബുന്ദിമാനും തുറന്ന മനസുള്ളവരുമാണ്. എന്നാല്‍ എന്റെ 22ല്‍ ഞാന്‍ വളരെ നിഷ്‌ക്കളങ്കയായിരുന്നു” എന്നാണ് മധു ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ