ആ ചുംബനരംഗം എന്നെ ഒരുപാട് വിഷമിപ്പിച്ചു.. സിനിമയ്ക്ക് ആവശ്യമാണെന്ന് പറഞ്ഞിട്ടും അത് തിയേറ്ററിലെത്തിയില്ല: മധു

സ്‌ക്രീനില്‍ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് നടി മധു. അങ്ങനെയുള്ള രംഗങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഒന്നിലധികം പ്രോജക്ടുകള്‍ നിരസിച്ചിട്ടുണ്ട് എന്നാണ് മധു പറയുന്നത്. മുന്‍കൂട്ടി പറയാതെ പെട്ടെന്ന് ഒരു ചുംബന രംഗത്തില്‍ തന്നോട് അഭിനയിക്കാന്‍ ആവശ്യപ്പെട്ട സംഭവത്തെ കുറിച്ച് പറഞ്ഞാണ് മധു സംസാരിച്ചത്.

”ഇന്ന് സിനിമകളില്‍ കാണുന്ന പോലെയുള്ള ഒരു ചുംബനമായിരുന്നില്ല അത്. ചുണ്ടില്‍ കൊത്തിവലിക്കുന്നതു പോലെയുള്ള ഒരു ചുംബനം, അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നില്ല. എന്നെ ഒരു സൈഡിലേക്ക് മാറ്റി നിര്‍ത്തിയാണ് ഇക്കാര്യം പറഞ്ഞത്.”

”ഈ ചുംബനരംഗം പ്രധാനപ്പെട്ടതാണെന്ന് അവര്‍ വിശദീകരിച്ചു, അതുകൊണ്ട് മാത്രം ഞാന്‍ ചെയ്തു. പക്ഷെ അത് ഏറ്റവും ഭയാനകവും സ്വയം ബോധ്യപ്പെടുത്താന്‍ സാധിക്കാത്തതുമായിരുന്നു. ആ ചുംബനം ശരിക്കും ആവശ്യമില്ലായിരുന്നു. സിനിമയില്‍ അത് ഉള്‍പ്പെടുത്തിയില്ല, അതിനെ കുറിച്ച് ഞാന്‍ സംവിധായകനോട് സംസാരിച്ചതുമില്ല.”

”അത് ഞാന്‍ വിട്ടുകളഞ്ഞു. അന്ന് പ്രായം കൊണ്ട് മാത്രമല്ല, അല്ലാതെയും ഞാന്‍ വളരെ ചെറുപ്പമായിരുന്നു. ഇന്ന് 22, 24 വയസുള്ളവരൊക്കെ ബുന്ദിമാനും തുറന്ന മനസുള്ളവരുമാണ്. എന്നാല്‍ എന്റെ 22ല്‍ ഞാന്‍ വളരെ നിഷ്‌ക്കളങ്കയായിരുന്നു” എന്നാണ് മധു ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക