മാധവൻ അങ്ങനെ ചെയ്യുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു; തുറന്നുപറഞ്ഞ് ദിയ മിർസ

ബോളിവുഡ് സിനിമയിൽ നായികയായും നിർമ്മാതാവായും തിളങ്ങി നിൽക്കുന്ന താരമാണ് ദിയ മിർസ. ഗൗതം മേനോൻ സംവിധാനം ചെയ്ത ‘രഹനേ മേം തേരെ ദിൽ മേം’ എന്ന ചിത്രത്തിലൂടെയാണ് ദിയ മിർസ ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ദിയയെ കൂടാതെ മാധവനും സൈഫ് അലി ഖാനുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഇപ്പോഴിതാ സിനിമയിലെ മാധവന്റെ നായക കഥാപാത്രം നായികയെ സ്റ്റോക്ക് ചെയ്യുകയായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് ദിയ മിർസ. നായിക കഥാപാത്രത്തെ അവതരിപ്പിച്ച തനിക്ക് അതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും ദിയ പറയുന്നു.

“മാധവന്റെ കഥാപാത്രം സ്റ്റോക്ക് ചെയ്യുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാൻ അവതരിപ്പിച്ച കഥാപാത്രമായ റീന തന്നെ അവനോട് ഇറങ്ങിപോവാൻ പറയുന്നുണ്ട്. സ്റ്റോക്ക് ചെയ്യുന്നത് ഓക്കെ ആണെന്നാണ് ആളുകൾ വിചാരിച്ചിരിക്കുന്നത്. പക്ഷേ ചിത്രത്തിൽ മാധവന്റെ കഥാപാത്രത്തിന് ദുരുദ്ദേശമില്ല. സൈഫ് അലി ഖാൻ ചെയ്ത കഥാപാത്രം വളരെ നല്ല മനുഷ്യനായിരുന്നു നായിക എന്തിനാണ് അവനെ ഉപേക്ഷിച്ചത് എന്ന് മനസിലാവുന്നില്ല.” ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിയ മിർസ പറഞ്ഞു.

ഗൗതം മേനോൻ സംവിധാനം ചെയ്ത ‘മിന്നലെ’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണ് രഹനേ മേം തേരെ ദിൽ മേം. തമിഴിൽ മാധവനും അബ്ബാസും റീമ സെന്നുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ.

സിനിമയ്ക്ക് പുറത്ത് മോഡലിംഗിലും സാമൂഹ്യ സേവനങ്ങളിലും മറ്റുമായി വലിയ തിരക്കിലാണ് ദിയ മിർസ. 2000 ൽ മിസ് ഏഷ്യ പസഫിക് ഇന്റർനാഷണൽ പുരസ്കാരവും ദിയ മിർസ നേടിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക