പേര് പറഞ്ഞതോടെ തന്നെ വിജയ് ബാബു നിയമം പരസ്യമായി ലംഘിച്ച് കഴിഞ്ഞു; ഗണേഷ് കുമാര്‍ പറഞ്ഞതിന് പ്രസക്തിയുണ്ടെന്ന് മാലാ പാര്‍വതി

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിസ്ഥാനത്തുളള വിജയ് ബാബുവിനോട് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ സ്വീകരിച്ച സമീപനം വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്. ദിലീപിനോട് ചെയ്തത് പോലെ പീഡനകേസില്‍ പ്രതിയായ വിജയ് ബാബുവിനോട് അമ്മ രാജിക്കത്ത് ചോദിച്ച് വാങ്ങിയിട്ടില്ല. ഇത് ഇരട്ട നീതിയാണ് എന്ന് അമ്മയില്‍ നിന്ന് ഗണേഷ് കുമാര്‍ അടക്കമുളളവര്‍ പറയുന്നു. അത് പ്രധാനമാണെന്ന് നടി മാലാ പാര്‍വ്വതി പറയുന്നു.

‘അമ്മ സംഘടന ക്ലബ്ബ് ആണോ അല്ലയോ എന്നതല്ല ഇവിടെ പ്രസക്തമായ കാര്യം. അതിജീവിത പണമിടപാട് നടത്തിയെന്ന ആരോപണവും ദുബായില്‍ ജനറല്‍ സെക്രട്ടറി വിജയ് ബാബുവിനൊപ്പമുണ്ടായിരുന്നു എന്നുളള ആരോപണവുമാണ്. ദിലീപിന് ലഭിക്കാത്ത എന്ത് പരിഗണനയാണ് വിജയ് ബാബുവിന് ലഭിക്കേണ്ടത് എന്ന ഗണേഷ് കുമാറിന്റെ ചോദ്യവും പ്രധാനമാണ്.

ഫേസ്ബുക്കിലിരുന്ന് ഇരയുടെ പേര് പറഞ്ഞതോടെ തന്നെ വിജയ് ബാബു നിയമം പരസ്യമായി ലംഘിച്ച് കഴിഞ്ഞു. രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അത് മാത്രം കണ്ടാല്‍ മതി ആഭ്യന്തര പരാതി പരിഹാര സെല്ലിന് ഇടപെടാന്‍. നടപടി വേണമെന്ന് തങ്ങള്‍ പറഞ്ഞു. നടപടി വേണ്ടെന്ന് സംഘടന തീരുമാനിച്ചു. സ്വയം മാറി നില്‍ക്കുന്നതായി വിജയ് ബാബു തീരുമാനിച്ചു. പിന്നീട് അദ്ദേഹം കമ്മിറ്റിക്ക് വന്നു.

അപ്പോള്‍ ദീലിപിനോട് എന്തിനായിരുന്നു രാജി ആവശ്യപ്പെട്ടത്. ഗണേഷ് കുമാര്‍ പറയുന്നുണ്ട്, ദിലീപിന്റെ വിഷയത്തില്‍ മോഹന്‍ലാല്‍ രാജി ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ വിജയ് ബാബുവിനോടും രാജി ആവശ്യപ്പെടണം. എന്തിനാണ് ദിലീപിനോട് ഇരട്ട നീതി. 2013ലാണ് പോഷ് ആക്ട് വന്നത്. കാലം മാറി പുതിയ പരിരക്ഷ വന്നു. ദിലീപിനെ പുറത്താക്കിയതും ശരി, അതുപോലെ വിജയ് ബാബുവിനേയും പുറത്ത് നിര്‍ത്തണം എന്നാണ് പറയുന്നത്.അവര്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ