അഭിനയിക്കാന്‍ പോയതിന് അടി കിട്ടി, 'ഏകാന്ത ചന്ദ്രികേ...' പാടേണ്ടത് എന്നെ നോക്കിയായിരുന്നു..: മാല പാര്‍വതി

മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച സിദ്ദിഖ്-ലാല്‍ ചിത്രമാണ് ‘ഇന്‍ ഹരിഹര്‍ നഗര്‍’. ചിത്രത്തിലെ ഏകാന്ത ചന്ദ്രികേ, ഉന്നം മറന്ന ഗാനങ്ങള്‍ എല്ലാം ഇന്നും മലയാളികള്‍ മൂളികൊണ്ട് നടക്കുന്നവയാണ്. അശോകന്‍, മുകേഷ്, സിദ്ദിഖ്, ജഗദീഷ് എന്നിവര്‍ വേഷമിട്ട ചിത്രത്തില് ഗീത വിജയന്‍ ആണ് നായികയായി എത്തിയത്.

എന്നാല്‍ ചിത്രത്തിലെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് നടി മാല പാര്‍വതിയെ ആയിരുന്നു. മാല പാര്‍വതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വീട്ടില്‍ നിന്നും വിടാതിരുന്നതു കൊണ്ടാണ് അഭിനയിക്കാന്‍ കഴിയാഞ്ഞത് എന്നാണ് മാല പാര്‍വതി പറയുന്നത്.

ഒരു അഭിമുഖത്തിനിടെ ‘ഏകാന്ത ചന്ദ്രികേ’ മാലാ പാര്‍വതിയെ നോക്കിയായിരുന്നു പാടേണ്ടിയിരുന്നതെന്ന് അവതാരക പറഞ്ഞപ്പോള്‍ അത് തനിക്കറിയില്ല എന്നായിരുന്നു അശോകന്‍ പറഞ്ഞത്. ഈ സമയത്താണ് മാല പാര്‍വതി ചിത്രത്തിനായി തന്നെ സമീപിച്ചിരുന്നുവെന്ന് പറഞ്ഞത്.

”ഇന്‍ ഹരിഹര്‍ നഗറിലെ ഗീതാ വിജയന്റെ ക്യാരക്ടറിന് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ദൂരദര്‍ശന്റെ ബൈജുവേട്ടന്‍ ദിലീപ് സാറും ഒക്കെ അച്ഛന്റെ സഹോദരിയുടെ അടുത്ത് എന്നെ അഭിനയിക്കാന്‍ വിടുമോ എന്ന് ചോദിച്ചു. ഇന്‍ ഹരിഹര്‍ നഗറിലേക്ക് കാസ്റ്റ് ചെയ്യാന്‍ വേണ്ടിയിട്ട് ആയിരുന്നു.”

”പക്ഷേ വീട്ടില്‍ നിന്നും വിട്ടില്ല. അച്ഛനോട് ചോദിച്ചപ്പോള്‍ അവള്‍ പഠിക്കട്ടെ എന്ന് പറഞ്ഞു. അശോകന്‍ ചേട്ടന് അത് അറിയില്ലായിരുന്നു. മെയ് മാസ പുലരിയില്‍ അഭിനയിക്കാന്‍ പോയതിന് അച്ഛന്റെ കയ്യില്‍ നിന്നും അടി കിട്ടിയിരുന്നു” എന്നാണ് മാല പാര്‍വതി പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ